Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അക്ഷരമാലയും അക്ഷര പിശാചും

എ.ശ്രീവല്‍സന്‍

Print Edition: 17 December 2021

പ്രമുഖ മലയാളപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചയാളാണ് എന്റെ അയല്‍വാസിയും സുഹൃത്തുമായ കേശുവേട്ടന്‍ എന്ന കേശവദാസ്. സമയം കിട്ടുമ്പോള്‍ അദ്ദേഹത്തെ ഒന്ന് ചെന്ന് കാണുക, കുശലം പറയുക എന്നത് എന്റെ ഒരു പതിവാണ്.

ഈയിടെ ചെന്ന പാടെ ഞാന്‍ ചോദിച്ചു ‘ഈ മലയാള അക്ഷരമാലയില്‍ എത്ര അക്ഷരങ്ങളുണ്ട് കേശുവേട്ടാ?’

‘അമ്പത്തൊന്നല്ലേ ? അതോ അമ്പത്തിയാറോ ? 56? ‘

‘ഒരൊറപ്പില്ലായ്മ ണ്ട് അല്ലേ ?’

മൂപ്പര്‍ ചിരിച്ചിട്ട് പറഞ്ഞു..

‘അതെ…. ഇന്ത്യയിലെ സംസ്ഥാനങ്ങളെപ്പോലെ..’

ഞങ്ങള്‍ രണ്ടാളും ചിരിച്ചു.

‘അത് ശരിയാ.. പക്ഷേ..

ഈ ഉറപ്പില്ലായ്മ കന്നടക്കാരനും തമിഴനും ഒന്നുമില്ല ട്ടോ’.

‘ഏത് കന്നടക്കാരനും പറയും ആദ്യം 52 ഉണ്ടായിരുന്നു. ഇപ്പോള്‍ 49 എന്ന്. 3 അക്ഷരം ഉപയോഗശൂന്യമായിപ്പോയി എന്ന്.’
കേശുവേട്ടന്‍ ഉത്സാഹവാനായി.

‘തമിഴ് ഭാഷയ്ക്ക് 30 അക്ഷരങ്ങള്‍ വളരെ കുറവല്ലേ.. അതുകൊണ്ട് അവര്‍ക്കും നല്ല ഉറപ്പായി പറയാം’

‘കുറവോ ? തമിഴനോട് ഒന്ന് ചോദിച്ചു നോക്കണം. നമ്മള്‍ ഞെട്ടിപ്പോവും. 247 അക്ഷരങ്ങളാണത്രെ അവരുടെ അക്ഷരമാലയില്‍.. വ്യഞ്ജനങ്ങളുടെ കൂടെ സ്വരങ്ങള്‍ കൂടുന്നതു മുഴുവന്‍ അവര്‍ കൂട്ടും.. ഉദാ.. കാ കേ കീ ഇതൊക്കെ ഓരോ അക്ഷരമായി കൂട്ടും. അങ്ങനെ മൊത്തം 247.

മലയാളത്തിലേയും തെലുങ്കിലേയും അക്ഷരവൈപുല്യം കണ്ടുണ്ടായ അപകര്‍ഷതാബോധമായിരിക്കാം ഇങ്ങനെ അധികരിച്ച് കാണിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

മലയാളത്തില്‍ അങ്ങനെ നോക്കിയാല്‍ എത്ര അക്ഷരമാ കൂട്ടക്ഷരമടക്കം. 540 ലേറെ വരും.

കേശുവേട്ടന് തമിഴ് അറിയാമെങ്കിലും ഇക്കാര്യം അറിയില്ല എന്ന് തോന്നി.

‘അവര്‍ക്ക് സ്വരങ്ങള്‍’ ഉയിര്‍ എഴുത്ത്’ ആണ് വ്യഞ്ജനങ്ങള്‍ ‘മെയ് എഴുത്തും’. ഉയിര്‍-മെയ് എഴുത്തും കൂടി കൂട്ടിയാല്‍ അത്രയൊക്ക വരുമായിരിക്കും’
ഞാന്‍ അതില്‍ എന്റെ അറിവും കൂടി ചേര്‍ത്തു.

‘ശരിയാ.. തെലുങ്കര്‍ക്ക് സ്വരങ്ങള്‍ ‘അച്ചുലു’ ആണ് വ്യഞ്ജനങ്ങള്‍ ‘ഹല്ലുലു’ വും. എന്നിട്ടും ഏതാണ്ട് മലയാളം പോലെ കഷ്ടി അമ്പത്തിരണ്ടേ ഉള്ളൂ.. ‘
ഹ..ഹ..ഹ..

ആ ലുല്ലുലുവില്‍ തട്ടി വീണ് രണ്ടാളും ഒന്നിച്ചു ചിരിച്ചു.

‘എങ്കിലും..

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍’

അല്ലേ ?..’

‘അതെ അതെ

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിച്ചിട്ടെന്തായി?’

‘ചുരുളിയായി’ എന്ന് പറയണമെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ.. വിഷയം മാറേണ്ടെന്ന് കരുതി ഞാന്‍ പറഞ്ഞു.

‘എന്നിട്ടെന്താ..ഒറ്റൊരുത്തനും അക്ഷരം വശല്ല്യാണ്ടായി. കലശലായ അക്ഷരപ്പിശാച് ബാധ. സോഷ്യല്‍ മീഡിയ മുഴുവന്‍ പിശാചിന്റെ വിളയാട്ടം. സര്‍വ്വത്ര വൈകല്യം.’

പൊതുവേ നിര്‍മ്മമനും സാത്വികനുമായ കേശുവേട്ടന്‍ ലേശം ക്ഷുഭിതാനായെന്ന് തോന്നി.

‘ശരിയാ..ഈയിടെ വായിച്ചു..’കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായിത്രെ പാഠപുസ്തകത്തില്‍ നിന്ന് അക്ഷരമാലാ പഠനം എടുത്ത് കളഞ്ഞിട്ട് .. ആരുടെ പണിയാ അതൊക്കെ?’

കേരളം ഭരിച്ച കള്ള കുംഭാണ്ഡവന്മാരുടെ എന്ന് പറയാനാണ് തോന്നിയത്.. പക്ഷേ..പറഞ്ഞില്ല. വീരേന്ദ്രകുമാറിനെപറ്റി ഇപ്പോഴും നല്ല അഭിപ്രായമുള്ള കേശുവേട്ടനോട് അങ്ങനെയങ്ങ് പറയാന്‍ പറ്റില്ലല്ലോ..

‘മാതൃഭാഷാ ഭരണഭാഷ..മലയാളത്തനിമ തുടങ്ങിയ ബഡായിയെയൊക്കെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ ‘മീശ’ത്തണലില്‍ ശൂ ആയിപ്പോവും…കേശുവേട്ടാ.. പച്ചത്തെറിയ്ക്കും ലൈംഗിക വൈകൃതത്തിനും അംഗീകാരം.

നവോത്ഥാനത്തിന് സ്വാഗതമോതാന്‍ യോനീകവാടം.

ഭാഷയെ നശിപ്പിക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്താ..

അക്കണക്കില്‍ ധാത്രിമാര്‍ അല്ലേ ഭേദം?’

പറഞ്ഞത് കുറച്ച് ഓവര്‍ ആയോ..ഞാന്‍ ആ മുഖത്തേയ്‌ക്കൊന്ന് പാളി നോക്കി.

ഇല്ല ഞാന്‍ പറഞ്ഞതിനെ ശരിവെച്ചു കൊണ്ട് മൂപ്പര്‍ പറഞ്ഞു. സത്യം..

മുണ്ടശ്ശേരി മാഷ് ഇരുന്ന കസേരയില്‍ ഇപ്പൊ ഇരിക്കുന്നതാരാ ? ‘മുണ്ടു മടക്കിക്കുത്തി ആഭാസപ്രകടനം നടത്തിയ ആള്‍’ ചോദ്യത്തിനുത്തരം പെട്ടെന്നായിരുന്നു കേശുവേട്ടന് അത് ക്ഷ പിടിച്ചു. കൂട്ടത്തില്‍ ഇത്രയൂം കൂടി കൂട്ടി.

‘മുണ്ടശ്ശേരി മാഷ് ഇപ്പൊ ണ്ടായിരുന്നെങ്കില്‍ അസംബ്ലിയില്‍ മുണ്ട് മടക്കിക്കുത്തി കാല് കാണിച്ച, ശരിക്ക് ‘മുണ്ടാന്‍’ വയ്യാത്ത ആ ആളെ മുണ്ടന്‍ വടികൊണ്ട് അടിച്ചോടിക്കുമായിരുന്നു..’
എന്റ ‘മുണ്ട’പ്രാസം കൊണ്ടു.

ഷെല്ലിയും കീറ്റ്‌സും ഷേക്‌സ്പിയറും പതിവായി ക്വോട്ട് ചെയ്യുന്ന കേശുവേട്ടന്‍ പതുക്കെ ആംഗലത്തില്‍ പറഞ്ഞു..

‘പെര്‍ഹാപ്‌സ്.. ഹി ഡിസേര്‍വ്‌സ് ഇറ്റ്.’

‘സര്‍വ്വത്ര അപചയം’

പഴയ പത്രാധിപരുടെ നിരാശ, രോദനം..

‘പത്രമാധ്യമങ്ങളിലും പിശാച് ബാധ കലശലാണല്ലോ’

‘ശരിയാണ് വക്രീകരണവും കൂടും.’

‘കേശുവേട്ടാ ചിലരുടെ വാര്‍ത്താ വായന’ലേ ഹൊറിബ്ള്‍’ ആണ്. ശ്രദ്ധിച്ചിട്ടുണ്ടോ.. ഇപ്പൊ ‘ക്ക’ കടി കൂടുന്നുണ്ട്. കണ്ണൂര്‍ക്കാര്ക്ക് മാത്രമല്ല തിരോന്തരം വരെ ‘ക്ക്’ കടിയുണ്ട്. ഇകാരം കഴിഞ്ഞുവരുന്ന ‘ക്ക’ യ്ക്ക് ‘യ്’ വേണം ന്ന് ആരോടാ പറയാ..? ‘എനക്ക് അറിയില്ലാ’.. ഇരിക്കൂ എന്നത് ഇരിയ്ക്കൂ..എന്ന് വായിക്കാന്‍ ഇരിക്യൂ എന്നെഴുതേണ്ടിവരില്ലേ?

‘ചില സമുദായക്കാരെ പിശാച് വല്ലാതെ പിടി കൂടുന്നുണ്ടല്ലോ അതെന്താ അങ്ങനെ?’

അതില്‍ കേശുവേട്ടന് ശുഭാപ്തി വിശ്വാസമുണ്ട്.

‘ ഇപ്പോ കുറെ കുറഞ്ഞിട്ടുണ്ട്.പുതിയ എഴുത്തുകാരും എഴുത്തുകാരികളും ഉണ്ട്. നവസാക്ഷരരല്ലേ..സമയമെടുക്കും.’

‘എന്നാലും കേശുവേട്ടന്‍ എ.പി.അബ്ദുള്ളക്കുട്ടി, അലി അക്ബര്‍, സുരേന്ദ്രന്‍, ശശികലടീച്ചര്‍ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ ഒന്ന് വായിച്ചു നോക്കേണ്ടതാണ്.’
‘ശരിയാ.. ആരോ പറഞ്ഞു. തെറി പറയുമ്പോള്‍ തെറ്റു കൂടാതെ തെറി പറയണം എന്ന്.. ‘

ഞാന്‍ ചില ഉസ്താദുമാര്‍ക്ക് ഇങ്ങനെ മറുപടി കൊടുക്കാറുണ്ട്.

‘സംഘിയെ തെറി പറയുമ്പോള്‍ മേഘത്തിലെ ‘ഘ’ ഉപയോഗിക്കുക. ചിലങ്കയിലെ ‘ങ്ക’ യൊ, ഗംഗയിലെ ‘ ഗ’ യോ, സംഖ്യയിലെ ‘ഖ’ യോ ഉപയോഗിച്ച് ഹലാല്‍ ആക്കാതിരിക്കുക എന്ന്.
ഉച്ചാരണപ്പിശകും അച്ചടിപ്പിശാചാവാറുണ്ട്. ‘സാദാരണ’ പലരും അവര്‍ ‘വിജാരിച്ച’ പോലെ എഴുതുമ്പോള്‍.’

എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ.. എന്റെ പുസ്തകം വായിച്ചുവോ?

‘ഇല്ല ..തുടങ്ങിയിട്ടില്ല.. ‘എരിഞ്ഞടങ്ങാത്ത കനലുകള്‍’ പഴയ ചരിത്രമല്ലേ..വായിക്കും.

സ്വന്തം ചരിത്രം, ഉത്ഭവം, സംസ്‌കാരം എന്നിവ അറിയാത്തവര്‍ വേരില്ലാത്ത മരങ്ങളെപ്പോലെയാണത്രെ…എപ്പൊ വേണമെങ്കിലും നശിക്കാം. ശരിയാണ്..

ഒരു ഇംഗ്ലീഷ് ചൊല്ലിന്റെ ചുവടൊപ്പിച്ച് ..

അറിയുന്നിതത്രയെന്നും
അറിയാത്തതെത്രയെന്നും
അറിയുന്നതത്രെ അറിവ്.. !

എന്ന് ചൊല്ലി ഗേറ്റടച്ച് ഞാനിങ്ങു പോന്നു.

Tags: തുറന്നിട്ട ജാലകം
Share10TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies