Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

ഭീഷണിയാകുന്ന ചൈനാ-ഭൂട്ടാന്‍ ചര്‍ച്ചകള്‍

ഡോ. സന്തോഷ്‌ മാത്യു

Nov 20, 2021, 02:39 pm IST

ഒടുവില്‍ ഭൂട്ടാന്‍ എന്ന കുഞ്ഞന്‍ അയല്‍വക്ക കൂട്ടുകാരനെയും ചൈന തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് -അല്ല ഭാഗികമായി വിജയിച്ചു കഴിഞ്ഞിരിക്കുന്നു.ലോക സന്തോഷ സൂചികയുടെ നാടിനെയും ചൈനീസ് വ്യാളി പിടിച്ചു കൊണ്ട് പോകുകയാണ് -ഇന്ത്യന്‍ കരങ്ങളില്‍നിന്ന്.

ഭൂട്ടാനും ചൈനയും 400 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്നു. ഭൂട്ടാന്‍ എന്ന ഹിമാലയത്താല്‍  ചുറ്റപെട്ടുകിടക്കുന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍, മധ്യ മേഖലകളിലായി ചിതറിക്കിടക്കുന്ന ഭൂട്ടാനീസ് പ്രദേശത്തിന്റെ 765 ചതുരശ്ര കിലോമീറ്റര്‍ ചൈന അവകാശപ്പെടുന്നു. ചൈനയുമായി ഔപചാരിക നയതന്ത്ര ബന്ധമില്ലാത്ത അവരുടെ ഒരേയൊരു അയല്‍രാജ്യമാണ് ഭൂട്ടാന്‍. 2021 ഒക്ടോബര്‍ 14-ന്, ചൈനയും ഭൂട്ടാനും തങ്ങളുടെ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ധാരണാപത്രത്തില്‍ എത്തിയിരിക്കയാണ്. 2021 ഏപ്രിലില്‍ കുന്‍മിങ്ങില്‍ നടന്ന വിദഗ്ധ സംഘത്തിന്റെ 10-ാമത് യോഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ തുടര്‍ച്ചയാണ് പുതിയ കരാര്‍. ദോകലാം ചത്വരത്തില്‍ 73 ദിവസത്തെ ചൈന-ഇന്ത്യ സൈനിക ഏറ്റുമുട്ടലിന് 48 മാസങ്ങള്‍ക്ക് ശേഷമാണ് ഈ ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നത്. ഭൂട്ടാന്‍ അവകാശപ്പെട്ട പ്രദേശത്ത് റോഡ് വികസിപ്പിക്കാന്‍ ചൈന ശ്രമിച്ചത് അവര്‍ തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നേരിട്ടുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ 1984-ല്‍ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി, 24 വട്ടം അതിര്‍ത്തിചര്‍ച്ചകളും 10 ഗ്രൂപ്പുകളുടെ വിദഗ്ദ്ധ സംഘത്തിന്റെ തലത്തില്‍ 10 റൗണ്ട് ചര്‍ച്ചകളും നടന്നു വന്നിരുന്നു. 1997ല്‍, മധ്യ ഭൂട്ടാനിലെ ഭൂപ്രദേശങ്ങളുടെ മേല്‍ ചൈനയുടെ അവകാശവാദങ്ങള്‍ ഉപേക്ഷിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു പകരം ദോക്ലാമിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഭൂപ്രദേശം തങ്ങള്‍ക്ക് കൈമാറണമെന്ന് ചൈന ആവശ്യപ്പെട്ടു.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ സിലിഗുരി ഇടനാഴിയില്‍ നിന്ന് വിള്ളല്‍ വീഴ്ത്താന്‍ സാധ്യതയുള്ള ചൈനീസ് അതിക്രമങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക മാനിച്ച് ഭൂട്ടാന്‍ ഈ ആവശ്യം നിരസിച്ചു. ഇത് ഇന്ത്യയിലെ രണ്ട് ചിക്കന്‍ നെക്ക് പ്രശ്നങ്ങളില്‍ ഒന്നാണ്. മറ്റൊന്ന് ജമ്മുവിന് വടക്കുള്ള അഖ്നൂരിലാണ്. ചരിത്രപരമായി,ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പശ്ചിമ, മധ്യ ഭാഗങ്ങളില്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. വടക്കന്‍-മധ്യ ഭൂട്ടാനില്‍ സ്ഥിതി ചെയ്യുന്ന യഥാക്രമം ജകുര്‍ലുങ്,പസംലുങ് താഴ്വരകളിലെ 495 ചതുരശ്ര കിലോമീറ്ററും പടിഞ്ഞാറന്‍ ഭൂട്ടാനിലെ മറ്റൊരു 269 ചതുരശ്ര കിലോമീറ്ററും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെട്ടു വന്നിരുന്നു. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധം കണക്കിലെടുത്ത് ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതും ചൈന-ഇന്ത്യന്‍ അതിര്‍ത്തി തര്‍ക്കവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതും കാരണം ചൈന-ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണ്ണമാണ്.

2020 ജൂണില്‍, 650 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭുടാനിലെ സക്തെങ് വന്യജീവി സങ്കേതത്തിന് ചൈനയും അവകാശവാദമുന്നയിച്ചു. ഭൂട്ടാന്റെ കിഴക്കന്‍ ജില്ലയായ ട്രാഷിഗാങ്ങിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ആസ്സാമിലെ ഗുവാഹത്തിക്കും അരുണാചലിലെ തവാങ്ങിനുമിടയില്‍ സക്തെങ് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡ് ലിങ്ക് നിര്‍മ്മിക്കാനുള്ള ഇന്ത്യന്‍ അവകാശവാദത്തിന് തടയിടാനാണ് ചൈന വിചിത്ര വാദവും ആയി വന്നത്. ഇന്ത്യ ആസൂത്രണം ചെയ്ത മോട്ടോര്‍വേ അസമിലെ ഗുവാഹത്തിക്കും അരുണാചല്‍ പ്രദേശിലെ തവാങ്ങിനും ഇടയിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂര്‍ കുറയ്ക്കും. തന്ത്ര പ്രധാനമായ തവാങ്ങിന്റെ മേഖലകളില്‍- യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സേനയെ അനായാസം വിന്യസിക്കാന്‍ ഇന്ത്യയ്ക്ക് ഇത് മൂലം സാധിക്കുമായിരുന്നു.

ചൈനയുടെ അതിര്‍ത്തി തന്ത്രങ്ങളില്‍ ഭൂട്ടാന്‍ ഒരു നിര്‍ണായക ഘടകമാണ്. തീരപ്രദേശമല്ലാത്ത ഭൂട്ടാന്‍ , കടലിനോട് അടുക്കുന്നതിന് ഇന്ത്യയെ ആശ്രയിക്കുന്നു. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധം 1949-ല്‍ ഒപ്പുവച്ച ശാശ്വത സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഉടമ്പടിയുടെ അടിത്തറയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നീട് 2007-ല്‍ ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദ ഉടമ്പടി പുതുക്കി.1947 -ലും 2007 -ലെ കരാറുകളിലും ബ്രിട്ടീഷ് ഇന്ത്യയും ഭൂട്ടാന്‍ രാജ്യവും തമ്മിലുള്ള ഉടമ്പടികളുടെ ചരിത്രപരമായ പാരമ്പര്യം തുടരുകയാണ്. 1865 -ലെ സിഞ്ചുല ഉടമ്പടി,1910 -ലെ പുനഖ ഉടമ്പടി എന്നിവയുടെ തുടര്‍ച്ചകളാണ് ഇവയൊക്കെ.

ഡോക്ലാം പീഠഭൂമിയുടെ വടക്ക് സ്ഥിതി ചെയ്യുന്ന ചൈനയുടെ ചുംബി താഴ്വരയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും സമൃദ്ധമായ പ്രദേശങ്ങളിലും തട്ടിയുള്ള ചൈന-ഭൂട്ടാന്‍ ചര്‍ച്ചകളില്‍ ഇന്ത്യ വളരെ കരുതല്‍ എടുക്കേണ്ടതുണ്ട്. ദോക്ലാമിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ ചുംബി താഴ്വരയും സിലിഗുരി ഇടനാഴിയും അതീവ തന്ത്രപരമായ പ്രദേശങ്ങളാണ്. ഇവ ഇരു രാജ്യങ്ങള്‍ക്കും ഒരു നിര്‍ണായകതയും ദുര്‍ബലതയും ഉണ്ടാക്കുന്നു. ഇതുകൊണ്ടാണ് ടിബറ്റന്‍ ജനസംഖ്യ ഏറെയുള്ള ചുമ്പി താഴ്വരയെ ഹിമാലയ മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കുമായി ബന്ധിപ്പിക്കുന്ന നേപ്പാളിനും ബംഗ്ലാദേശിനും ഇടയിലുള്ള 24 കിലോമീറ്റര്‍ വീതിയുള്ള സിലിഗുരി ഇടനാഴി വെട്ടിമാറ്റാനുള്ള കുസൃതി ചൈനക്ക് ഇത് നല്‍കുന്നു.

ചൈനയും ഭൂട്ടാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലവത്തായാല്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും. ഇന്ത്യയെ ഒഴിവാക്കി ഭൂട്ടാനുമായി അടുക്കുക എന്ന തന്ത്രം പതിയെ വിജയിക്കുകയാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏക രാജഭരണം ഉള്ളത് ഭൂട്ടാനിലാണ്. സാര്‍ക് രാഷ്ട്രങ്ങളില്‍ ഇന്ത്യയോട് ഏറ്റവും അടുപ്പവും ഈ രാജ്യത്തിനാണ്. ചുരുക്കി പറഞ്ഞാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഓരോരുത്തരായി ചൈനയോട് കൂടുതല്‍ അടുക്കുകയാണ്.

Share24TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ലോകവ്യാപാരസംഘടനയും ഭാരതവും

ആനന്ദഭൈരവി

പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.

ശ്രീനാരായണ ഗുരുവും മോദിയും

മാതൃത്വത്തിന്‍ പ്രണവധ്വനി

പ്രണയമൊരുക്കുന്ന ചതിക്കുഴികള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies