ഭാരതത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിന് രക്ഷയില്ല എന്ന് ഒരു പല്ലവിപോലെ പറഞ്ഞുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശില്‍ ഇയ്യിടെ നടന്ന ഹിന്ദുവംശഹത്യയെ ന്യായീകരിക്കുന്നത് പൂജാപന്തലില്‍ ഖുറാനെ അപമാനിച്ചു എന്ന കാരണം പറഞ്ഞാണ്. ദുര്‍ഗ്ഗാപ്രതിമയ്ക്കു താഴെ ഖുറാന്‍ വെച്ചു എന്നതാണ് മുസ്ലിങ്ങളെ പ്രകോപിപ്പിച്ചത് എന്നാണവരുടെ വാദം. കലാപം ആസൂത്രിതമായിരുന്നുവെന്നും അതിനുപിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. പൂജാപന്തലില്‍ വിഗ്രഹത്തിനു താഴെ ഖുറാന്‍ കൊണ്ടുവെക്കുന്നത് മുസ്ലിമാണെന്ന് സി.സി.ടി.വി ക്യാമറയില്‍ നിന്നു വ്യക്തമായതോടെ ഖുറാന്‍ കൊണ്ടുവെച്ചയാള്‍ മാനസികരോഗിയാണെന്ന ന്യായവാദമാണുന്നയിച്ചത്. അപ്പോഴും ഹിന്ദു വംശഹത്യയെ ന്യായീകരിക്കാനുള്ള നീക്കമാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭാഗത്തുനിന്നുണ്ടായത്.
വളരെ ആസൂത്രിതമായിട്ടാണ് ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷകക്ഷിയായ ബി.എന്‍.പിയും കലാപം അഴിച്ചുവിട്ടത്. ഒക്‌ടോബര്‍ 13 മുതലുള്ള ദിവസങ്ങളിലാണ് കലാപം നടന്നത്. കൊമില സിറ്റിയിലാണ് കലാപം തുടങ്ങിയത്. ചത്തോഗ്രാം, കോക് ബസാര്‍, ചാന്ദ്പൂര്‍, രാംഗതി, രാംപൂഞ്ച്, ഖുല്‍ന, ഘാസിപൂര്‍ – ബാന്‍സാര്‍ബന്‍ ജില്ലകള്‍, സില്‍ഹട്ട്, ധാക്ക, ബാരിസാല്‍, കിഷോര്‍ഗഞ്ച്, മുന്‍ഷിഗഞ്ച്, ഫെനി, റംഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായ അക്രമങ്ങള്‍ നടന്നു. നിരവധി ഹിന്ദുകുടുംബങ്ങള്‍ പലായനം ചെയ്തു. ഹിന്ദുകൂട്ടക്കൊലയേയും പലായനത്തേയും ന്യായീകരിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് ഭാരതത്തിലെ ന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ ജാഗ്രതയുള്ളൂ.