Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അനിസ്‌ലാമികമാണ് മുത്തലാക്ക്

സേതു എം നായര്‍ കരിപ്പോള്‍

Print Edition: 16 August 2019

അങ്ങനെ ദീര്‍ഘകാലമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടു കിടന്ന മുത്തലാക്ക് ബില്‍ എണ്‍പത്തിരണ്ടിനെതിരെ മുന്നൂറ്റിമൂന്നു വോട്ടുകള്‍ നേടിക്കൊണ്ട് പാര്‍ലമെന്റ് പാസ്സാക്കിക്കഴിഞ്ഞിരിക്കുന്നു.

‘മുസ്ലീങ്ങള്‍ പ്രകടിപ്പിക്കുന്ന ദൈവഭയത്തിന്റെ പത്തിലൊരംശം, അവര്‍ മുസ്ലീങ്ങളുടെ വര്‍ത്തമാനകാല സ്വത്വത്തെക്കുറിച്ചുതന്നെ പ്രകടിപ്പിക്കാന്‍ മനസ്സു കാണിച്ചിരുന്നുവെങ്കില്‍ അവരെ കൂടുതല്‍ നല്ല മുസ്ലീങ്ങള്‍ എന്നതിലുപരി കൂടുതല്‍ നല്ല മനുഷ്യരാക്കി മാറ്റാന്‍ അത് ഉപകരിക്കുമായിരുന്നു’ എന്ന് പറഞ്ഞത് പ്രസിദ്ധ ഹിന്ദി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ്. ദില്ലി, മുംബൈ, ലക്‌നൗ, അലഹാബാദ്, ഹൈദരാബാദ്, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെല്ലാം അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ നിരന്തരം ഈ അഭിപ്രായം പ്രകടിപ്പിക്കുമായിരുന്നുവെന്നും അപ്പോഴൊക്കെ അസഹിഷ്ണുതയുടെ വിസമ്മതസൂചകമായ വിലങ്ങനെയുള്ള തലയാട്ടലുകളോ, ഉറക്കം തൂങ്ങുന്ന പുഞ്ചിരികളോ, വാചാലമായ പൊള്ളച്ചിരികളോ മാത്രമേ അദ്ദേഹത്തെ എതിരേറ്റിരുന്നുള്ളു എന്നും ‘മുസ്ലിംസ് ഫോര്‍ സെക്കുലര്‍ ഡമോക്രസി'(“Muslims For Secular Democracy”) എന്ന സംഘടനയുടെ സെക്രട്ടറിയും ‘കമ്മ്യൂണലിസം കോമ്പാറ്റ്'(Communalism Combat) എന്ന ജേര്‍ണലിന്റെ കോ-എഡിറ്ററുമായിരുന്ന ജാവേദ് ആനന്ദ് അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജാവേദ് അക്തറിന്റെ ഈ അഭിപ്രായത്തോടുള്ള പ്രതികരണമായി അന്ന്, ‘ജമായത്ത് ഉല്‍ ഉലിമ ഹിന്ദ്’ എന്ന സംഘടനയുടെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേതാവ്, ‘മുസ്ലീങ്ങളെ പുരോഗമന ചിന്തകളിലേക്ക് വലിച്ചടുപ്പിക്കുന്നതിന് വിഘാതമായി നില്‍ക്കുന്നത് മുസ്ലിം മീഡിയയും മൗലവിമാരുമാണെന്ന് അഭിപ്രായപ്പെട്ടതായി ജാവേദ് ആനന്ദ് തന്റെ ലേഖനത്തില്‍ തുടര്‍ന്ന് രേഖപ്പെടുത്തുന്നുണ്ട്.

സ്വന്തം സമുദായത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലുകള്‍ ഭയന്നാണ് പല മുസ്ലീങ്ങളും അവരുടെ മനസ്സില്‍ പുകഞ്ഞു കിടക്കുന്ന വിസമ്മതങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാത്തതെന്ന് ഈ മുസ്ലീം നേതാവിന്റെ വാക്കുകളില്‍ത്തന്നെ സ്പഷ്ടമാണ്. മുത്തലാക്കിനെ, എന്തിന്, ബഹുഭാര്യാത്വത്തെപ്പോലും മനസ്സുകൊണ്ടെങ്കിലും എതിര്‍ക്കുന്നവരാണ് മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും. നിരാലംബരായ വനിതകള്‍ക്കോ വഴിമുട്ടിയ വിധവകള്‍ക്കോ ജീവിതം കൊടുക്കാനുതകുന്ന, സഹജീവിസ്‌നേഹത്തിലൂന്നിയ പശ്ചാത്തലങ്ങളില്‍ മാത്രമേ ഇസ്ലാമതം ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നുള്ളു എന്നുള്ളതാണ് വാസ്തവം. ലോ കമ്മീഷന്റെ 277-ാമത്തെ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഖുര്‍ആന്റെ ഈ നിര്‍ദ്ദേശത്തില്‍ നിന്ന് പിന്‍ബലം ഗ്രഹിച്ചുകൊണ്ടുതന്നെയാണ് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ‘തലമുറകളായി മുസ്ലീങ്ങള്‍, നിയമമെന്നു കരുതി പിന്തുടരുന്ന ബഹുഭാര്യാത്വ സമ്പ്രദായം യഥാര്‍ത്ഥ മുസ്ലീം നിയമത്തിന് വിരുദ്ധമാണെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ഇസ്ലാമിക വ്യക്തിനിയമത്തില്‍ ഗവേഷണ ബിരുദമുള്ള ഒുരു തികഞ്ഞ ഇസ്ലാംമത വിശ്വാസികൂടിയായ ഡോ. താഹിര്‍ മുഹമ്മദും ഈ നിരീക്ഷണം നടത്തിയ ലോ കമ്മീഷനില്‍ അംഗമായിരുന്നുവെന്നുള്ളത് മേല്‍പ്പറഞ്ഞ വസ്തുതയുടെ ആധികാരികതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സമുദായത്തില്‍ തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന തിന്മകളെ ഉച്ചാടനം ചെയ്ത് ഒരു പുതിയ സമുദായത്തെ ‘ഇസ്ലാ’മെന്ന പേരില്‍ വാര്‍ത്തെടുത്ത നബി അന്ന് തനിക്കു ചുറ്റും നിലനിന്നിരുന്ന അനാചാരങ്ങളുടെ ഭൂമികയില്‍ ചവിട്ടി നിന്നുകൊണ്ടാണ് പരിഷ്‌ക്കാരങ്ങള്‍ നടത്താന്‍ ശ്രമിച്ചത്. അറേബ്യയില്‍ ജലദൗര്‍ലഭ്യം നില നിന്നിരുന്നതുകൊണ്ടാണ് മൂത്രവിസര്‍ജ്ജനത്തിനുശേഷം ജലം കിട്ടിയില്ലെങ്കില്‍ മണ്ണോ കല്ലോകൊണ്ട് വിസര്‍ജ്ജനശുദ്ധി വരുത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്. വെള്ളം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചതും ഇതേ കാരണംകൊണ്ടുതന്നെയാണ്. കൊള്ളപ്പലിശയും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും വിധവാനാഥത്വവും ഭോഗവസ്തുക്കളായി കണക്കാക്കപ്പെട്ട സ്ത്രീത്വത്തിന്റെ മൂല്യച്യുതിയുമൊക്ക കണ്ട് രോഷം പൂണ്ട ഒരു സാമുദായിക പരിഷ്‌ക്കര്‍ത്താവിന്റെ പരിപക്വമായ മനസ്സിലാണ് ഇസ്ലാംമതം എന്ന ആശയം പിറവി കൊള്ളുന്നത്.

പിന്നീട് ഖുര്‍ആന് വ്യാഖ്യാനങ്ങള്‍ ചമച്ച മുല്ലമാരാണ് ആ വിശുദ്ധ ഗ്രന്ഥത്തെ പ്രായോഗിക ഏകോപനതയില്ലാതെ തങ്ങള്‍ക്കൊത്തവണ്ണം വ്യാഖ്യാനിച്ച് വിവിധ തട്ടുകളില്‍ നിര്‍ത്തിയത്. ഉദാഹരണത്തിന്, ഇസ്ലാമിക നിയമങ്ങള്‍ക്ക് കര്‍ശനമായ മുന്‍തൂക്കം കൊടുക്കുന്ന പാകിസ്ഥാനിലും ഈജിപ്തിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം മുസ്ലീം പെണ്‍കുട്ടികളുടെ നിയമാനുസൃതമായ വിവാഹപ്രായം 16 വയസ്സാണ്. എന്നാല്‍, ഇസ്ലാമിക രാജ്യങ്ങളായ ലബനോനിലും സിറിയയിലും ട്യുണിഷ്യയിലും 17 വയസ്സാണ് മാനദണ്ഡം. അള്‍ജീരിയ, മൊറോക്കൊ, ജോര്‍ദ്ദാന്‍ എന്നിവടങ്ങളിലെ മുസ്ലീംപെണ്‍കുട്ടികള്‍ക്ക് 18 വയസ്സാവണം നിയമവിധേയമായി കല്യാണം കഴിക്കാന്‍. പക്ഷേ, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായപരിധിയുടെ നിയന്ത്രണങ്ങളൊന്നും ഉണ്ടാവരുതെന്നാണ് ഇന്ത്യന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍പ്പോലും നിയമപരമായ ഏകോപനം ഇല്ലെന്നിരിക്കെ, രാജ്യത്തിനൊത്തു മാറുന്ന ആചാരസമ്പ്രദായങ്ങള്‍ ഇസ്ലാംമതത്തിലും ഉണ്ടെന്നിരിക്കെ മുസ്ലീം മുല്ലമാര്‍ അത് കണ്ടില്ലെന്നു നടിക്കുന്നത് എന്താണെന്ന പ്രസക്തമായ ചോദ്യം ഇവിടെ സ്വാഭാവികമായും ഉദിച്ചു വരുന്നുണ്ട്.

അതുപോലെത്തന്നെ ടുണീഷ്യ, ലെബനോന്‍, തുര്‍ക്കി തുടങ്ങിയ നാടുകളില്‍ ബഹുഭാര്യാത്വം നിയമപ്രകാരം നിഷിദ്ധമാണ്. പാകിസ്ഥാനില്‍ അത് ഉപാധിയോടെ അനുവദനീയമാണെങ്കിലും നിലവിലുള്ള ഭാര്യയുടെ സമ്മതത്തോടെയാണ് മറുവിവാഹത്തിനൊരുങ്ങുന്നതെന്ന് വിവാഹാര്‍ത്ഥി യൂണിയന്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മലേഷ്യയില്‍ രണ്ടാമത്തെ വിവാഹത്തിനു മുമ്പ് ശരീയത് കോടതിയുടെ സമ്മതം വാങ്ങിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഇന്തോനേഷ്യയിലാകട്ടെ, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഒരാളുടെ രണ്ടാമത്തെ ഭാര്യയാവുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുമുണ്ട്. മാത്രവുമല്ല, സര്‍ക്കാര്‍ ഉദ്യോഗമുള്ള വിവാഹാര്‍ത്ഥി രണ്ടാം വിവാഹത്തിനു മുമ്പ് തന്റെ മേലധികാരികളില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കണമെന്നും അവിടെ നിയമമുണ്ട്. സിങ്കപ്പൂര്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ കോടതി നടപടിക്രമങ്ങള്‍ക്കു ശേഷം അനുമതി ലഭിച്ചാല്‍ മാത്രമേ രണ്ടാം വിവാഹം ചെയ്യാനാകൂ.
മേല്‍പ്പറഞ്ഞ രാജ്യങ്ങളെല്ലാംതന്നെ മുസ്ലീം ഭരണത്തിന്‍ കീഴിലുള്ള പ്രദേശങ്ങളാണെങ്കിലും അവിടങ്ങളിലൊന്നും നിയമത്തിന്റെ ഐകരൂപ്യം ദര്‍ശിക്കാന്‍ കഴിയുന്നില്ലെന്നു കാണിക്കാനാണ് മുത്തലാക്കിനെ വിട്ട് അല്പം കാടു കയറേണ്ടി വന്നത്. ഇനി മുത്തലാക്കിന്റെ വിഷയത്തില്‍ മുസ്ലീം നാടുകള്‍ പിന്തുടരുന്ന സമ്പ്രദായങ്ങളില്‍ ചടങ്ങുകളുടെ ഈ ഏകോപനമുണ്ടോ എന്ന് നോക്കാം.

അള്‍ജീരിയ, ഇന്തോനേഷ്യ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുത്തലാക്ക് സമ്പ്രദായത്തിനുതന്നെ നിയമപ്രകാരമുള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളും മുത്തലാക്കിനെ വിവാഹമോചനത്തിനുള്ള മാര്‍ഗ്ഗമായി അംഗീകരിക്കുന്നില്ല. മൊറോക്കോ, ജോര്‍ദ്ദാന്‍, ലബനോന്‍, മലേഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ കോടതികളിലെ നടപടിക്രമങ്ങളുടെ ഇടപെടലിലൂടെ മാത്രമേ വിവാഹമോചനം ഈ രാജ്യങ്ങളിലും സാധ്യമാവൂ! മാത്രവുമല്ല, ഇപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം വിവാഹമോചനത്തിനു മുമ്പേ, ദമ്പതികള്‍ക്ക് ചര്‍ച്ചകളിലൂടെയും കൗണ്‍സിലിങ്ങിലൂടെയും സമരസപ്പെട്ട് വീണ്ടും ദാമ്പത്യജീവിതം സുഗമമായി തുടരാനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.

ഇറാനിലാകട്ടെ, മുത്തലാക്ക് അനുവദനീയമാണെങ്കിലും അതില്‍ വധൂപക്ഷത്തുള്ള അപരാധം ഉറപ്പു വരുത്താന്‍ രണ്ടു പേര്‍ സാക്ഷി പറയേണ്ടതുണ്ട്. ആരുടെയും സാക്ഷ്യത്തിനോ സമരസപ്പെടുത്തലിനോ ഉള്ള പരിശ്രമങ്ങള്‍ക്കൊന്നും കാത്തു നില്ക്കാതെ മൂന്നു തവണ തലാക്ക് ചൊല്ലി, അതുവരെ ഒരുമിച്ചു തുടര്‍ന്ന് വിവാഹജീവിതത്തിന് വിരാമമിടുന്ന വിചിത്രമായ സമ്പ്രദായം ഭാരതത്തില്‍ മാത്രമാണ് നിലനില്ക്കുന്നത്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭംകൊണ്ടോ വെറും സന്ദേഹത്തിന്റെ നിഴല്‍ പതിഞ്ഞ കാരണങ്ങള്‍കൊണ്ടോ പ്രത്യേക കാരണമൊന്നും ആരോടും ബോധിപ്പിക്കാതെതന്നെ തലാക്ക് പറഞ്ഞ് വേര്‍പിരിയാനുള്ള സൗകര്യം ഇസ്ലാമതത്തിലെ വരപക്ഷത്തിന് ഒരുക്കിക്കൊടുത്തിട്ടുണ്ട്, ഭാരതത്തില്‍. മുഖത്തോടു മുഖം നോക്കിയോ ടെലിഫോണിലൂടെയോ നേരിട്ടോ കത്തിലൂടെയോ ഇമെയിലിലൂടെയോ ഫാക്‌സിലൂടെയോ എന്തിന് ഒരു ചെറിയ എസ് എം എസിലൂടെപ്പോലും സാധിച്ചെടുക്കാവുന്നതാണ് ഇന്ന് ഭാരതത്തില്‍ നിലവിലുള്ള തലാക്ക് സമ്പ്രദായം. ഇസ്ലാമതത്തില്‍ നിലനിന്നുപോരുന്ന പുരുഷമേധാവിത്വത്തിന്റെ പ്രകടമായ ആവിഷ്‌ക്കാരമല്ലാതെ വേറൊന്നുമല്ല ഇത് എന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. തീര്‍ച്ചയായും തുടച്ചുമാറ്റേണ്ടുന്ന ഒരനാചാരമാണിതെന്നതിനോട് നിഷ്പ്പക്ഷമതികള്‍ക്ക് ഒട്ടുമുണ്ടാവില്ല വിയോജിപ്പ്. (പുരുഷമേധാവിത്വം അനിസ്ലാമികമാണെന്ന് ആരെങ്കിലും വാദിക്കാന്‍ തുനിയുന്നുണ്ടെങ്കില്‍ ഖുര്‍ ആനിലെ രണ്ടാം അധ്യായമായ ‘ബക്ര’-യിലെ 228ാം സൂക്തം ഇങ്ങനെ പറയുന്നുണ്ടെന്ന് അവരറിയണം: ‘സ്ത്രീകള്‍ക്ക് കടമകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാളും പദവിയുണ്ട്. അല്ലാഹു സര്‍വ്വശക്തനും യുക്തിമാനുമത്രെ!’ എന്നാണല്ലൊ ആ സൂക്തം നിഷ്‌ക്കര്‍ഷിക്കുന്നത്.)

ടുണീഷ്യയിലും മൊറോക്കൊയിലും തുര്‍ക്കിയിലുമെല്ലാം വിവാഹമോചനത്തിനുശേഷം പെണ്‍കുട്ടിയെ കൂടെത്താമസിപ്പിക്കാനുള്ള അവകാശം അച്ഛനും അമ്മയ്ക്കും തുല്യമാണെങ്കില്‍ നമ്മുടെ നാട്ടില്‍ അത് പിതാവില്‍ മാത്രം നിക്ഷിപ്തമാണ്. ലോകത്തില്‍ത്തന്നെ മുസ്ലീം വനിതകള്‍ക്ക് ഏറെ ശ്രദ്ധ ലഭിക്കുന്നത് പരമ്പരാഗത രാജഭരണം ശീലമാക്കിയ, ജനാധിപത്യരാജ്യമല്ലാത്ത മൊറോക്കൊവാണ് എന്നുള്ളതാണ് അത്ഭുതം. മൊറോക്കോയില്‍, 2003 ഒക്ടോബര്‍ മാസം, മുഹമ്മദ് ആറാമന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ കുടുംബ നിയമ പരിഷ്‌കാരമനുസരിച്ച് വിവാഹജീവിതത്തില്‍ പുരുഷമേല്‌ക്കോയ്മയ്ക്ക് അന്ത്യമിട്ടുകൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ അവകാശമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ആ നിയമപരിഷ്‌ക്കാരമനുസരിച്ച് ഭര്‍ത്താവ് മാത്രമല്ല കുടുംബനാഥന്‍. മറിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കുടുംബത്തില്‍ തുല്യ അവകാശമായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നിട്ടും, 2004 ഫെബ്രുവരിയില്‍, പുരുഷന്മാരുടെ അംഗബലം കൂടുതലുള്ള പാര്‍ലമെന്റില്‍ ആ ബില്ല് അവതരിപ്പിച്ചപ്പോള്‍ ഐക്യകണ്‌ഠേനയാണ് അതിനെ നിയമസഭയിലെ അംഗങ്ങള്‍ വരവേറ്റത്. ഭാരതത്തിലാകട്ടെ, വനിതാക്ഷേമത്തിന് നിലകൊള്ളുന്നുവെന്ന് വാക്പയറ്റ് നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍പോലും ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെട്ടുപോകുമെന്നു ഭയന്ന്് മുസ്ലീം സ്ത്രീക്ഷേമത്തിനായുള്ള മുത്തലാക്ക് ബില്ലിനെ എതിര്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്.

ഇനി ഒറ്റയടിക്കുള്ള മുത്തലാക്ക് ഖുര്‍ ആന്‍ പ്രകാരം ന്യായയുക്തമാണോ എന്ന് പരിശോധിക്കാം. ഖുര്‍ ആന്‍ രണ്ടാം അധ്യായത്തിലെ 229-ാം സൂക്തമനുസരിച്ച്, ഒറ്റയടിക്ക് മൂന്നു പ്രാവശ്യം ചൊല്ലപ്പടുന്ന മുത്തലാക്ക് നിഷിദ്ധമാണ്. ‘മൊഴിചൊല്ലല്‍ രണ്ടു പ്രാവശ്യമാണ് അനുവദനീയം. അതു കഴിഞ്ഞാല്‍ ഒന്നുകില്‍ ഭാര്യയെ ന്യായമായ രീതിയില്‍ നിലനിര്‍ത്തണം. അല്ലെങ്കില്‍ മാന്യമായി പിരിച്ചയയ്ക്കണം’ എന്നനുശാസിക്കുന്നു ഈ സൂക്തം. എന്നുവച്ചാല്‍, ഈ സൂക്തപ്രകാരം, ഭാര്യ ഗുരുതരമായി വീഴ്ച വരുത്തുമ്പോള്‍ രണ്ടു പ്രാവശ്യം ‘തലാക്കി’ന്റെ താക്കീതു നല്കിയതിനു ശേഷവും അവള്‍ തെറ്റു തിരുത്താന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ മൂന്നാം തവണ മാത്രമേ അവളെ മൊഴി ചൊല്ലി പിരിച്ചയയ്ക്കാന്‍ പുരുഷനവകാശമുള്ളു. രണ്ടു തവണ ‘തലാക്ക്’ ചൊല്ലി ഭാര്യയെ തെറ്റു ബോധ്യപ്പെടുത്താനും ആ രണ്ടു തവണയും ഇണയോട് ക്ഷമിക്കാനും പുരുഷന് ബാധ്യതയുണ്ട് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് ചൊല്ലുന്ന ‘മുത്തലാക്ക്’ അനിസ്ലാമികമാണ്. അത് പുരുഷമേധാവിത്വത്തിന്റെ പ്രയോക്താക്കളായ മുല്ലമാര്‍ ചമച്ച ഭാഷ്യത്തില്‍ ഏര്‍പ്പെട്ട ഗുരുതരമായ പല പിഴവുകളില്‍ ഒന്നുമാത്രമാണ്.

ഒന്ന് വ്യക്തമാണ്. സ്ത്രീയായാലും പുരുഷനായാലും പ്രകൃതിയില്‍ ചെയ്തു തീര്‍ക്കേണ്ട വ്യക്തമായ ഉത്തരവാദിത്വത്തോടുകൂടിയാണ് ഓരോ ജീവിയും പിറവിയെടുത്തിരിക്കുന്നത്. അതിലൊരിടത്തും ഉച്ചനീചത്വപരമായ പ്രകൃതിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഗര്‍ഭം ചുമക്കാനും പ്രസവിക്കാനുമുള്ള സജ്ജീകരണങ്ങളോടെ സ്ത്രീ സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ ഗര്‍ഭം ധരിപ്പിക്കാനുള്ള ചുമതലയുമായാണ് പുരുഷന്‍ സൃഷ്ടിക്കപ്പെട്ടത്. സ്ത്രീയെ ഗര്‍ഭം ധരിപ്പിക്കുന്നതോടെ പുരുഷന്റെ ചുമതല പ്രകൃതിപരമായി അവസാനിക്കുകയുമാണ്. ആ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ കുഞ്ഞിനെ പിന്നെയും പത്തു മാസം വയറ്റില്‍ ചുമന്ന് നൊന്തു പെറ്റെടുത്ത് യാതനകള്‍ സഹിച്ച് ക്ഷമയോടെ വളര്‍ത്തി വലുതാക്കിയെടുക്കുന്ന സ്ത്രീതന്നെയാണ് പുരുഷനെക്കാള്‍ എന്തുകൊണ്ടും വരേണ്യയായി നില്ക്കുന്നത്. ഈ സത്യം മുത്തലാക്ക് നിരോധന ബില്ലിനെ എതിര്‍ക്കുന്ന മൗലവിമാരും അവര്‍ക്കു തുണപോകുന്ന ‘മതേതര സൈദ്ധാന്തിക’രും മനസ്സിലാക്കണം.

ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം സ്ത്രീകളോട് വിവേചനം പുലര്‍ത്തുന്നതിനോട് വിയോജിച്ച് സ്ത്രീകള്‍ക്കനുകൂലമായി നിയമനിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, പ്രബുദ്ധമായ ‘മതേതര’ ഭാരതത്തില്‍ മുസ്ലീം സ്ത്രീകള്‍ വിവേചനത്തിന്റെ വേദനയനുഭവിക്കുന്നു. ആ അവസ്ഥയാണ് ഇപ്പോള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നത്.

‘ഒരു നിയമവും നാം അസാധുവാക്കില്ല, അതിനു തുല്യമായതോ അതിനെക്കാള്‍ മികച്ചതോ നാം പകരം വയ്ക്കും. എന്തിനും കഴിവുള്ളവനാണ് അല്ലാഹു’ (2 106) എന്ന് ഖുര്‍ ആന്‍ അനുശാസിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത ഈ ബില്ല് ഒരുപക്ഷേ, ഖുര്‍ ആന്‍ പ്രവചിച്ചതുപോലെ, ദൈവം മുത്തലാക്ക് വ്യവസ്ഥയ്ക്ക് കണ്ടെത്തിയ ‘മികച്ച പകര’മായിക്കൂടായ്കയും ഇല്ല.

Tags: മുത്തലാക്ക്
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies