Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ദളിത് സഖാക്കളെ ബലികൊടുക്കുന്ന പാര്‍ട്ടി

സുനില്‍ തെക്കന്‍

Print Edition: 23 April 2021
കെ.സി.രാമചന്ദ്രന്‍

കെ.സി.രാമചന്ദ്രന്‍

പഴയജന്മിത്വവും സവര്‍ണാധിപത്യവും അടക്കി വാഴുകയാണ് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഇവിടെ ജന്മിയും സവര്‍ണനും എന്ന വ്യത്യാസം മാത്രം. മറുവശത്ത് മുമ്പും ചവിട്ടിയരക്കപ്പെട്ട ദളിത് വിഭാഗങ്ങള്‍ തന്നെ. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്കുവേണ്ടി പണിയെടുക്കാനും ബലിയര്‍പ്പിക്കപ്പെടാനും ബലിയാടാകാനും വിധിക്കപ്പെട്ടവര്‍.

വളപട്ടണം ഫൈബര്‍ ഫോം തൊഴിലാളിയും സി.ഐ.ടി.യു ഫെബര്‍ ഫോം യൂണിയന്‍ സെക്രട്ടറിയുമായിരുന്നു സ: പി. വിജയന്‍. വയല്‍പ്രദേശത്തെ ഒരാള്‍ താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് വിജയന്റെ മൃതദേഹം കാണപ്പെട്ടത്. വീടിനു നൂറുമീറ്റര്‍ അകലെ വിളിപ്പാടകലത്തിലാണ് സമുദായ കാവിനോട് ചേര്‍ന്നു കിടക്കുന്ന കിണര്‍. തലയുടെ പിറകില്‍ ഇരുമ്പുവടിപോലെ കട്ടിയുള്ള ആയുധം വെച്ച് അടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കണ്ണ് പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ഇടതുചുണ്ടിന്റെ ഭാഗം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. നല്ല ആരോഗ്യമുള്ള വിജയന്‍ കായികാഭ്യാസി കൂടിയായിരുന്നു.

മരണശേഷം മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സ്വീകരിച്ച നിലപാടാണ് പാര്‍ട്ടിയ്ക്കുള്ള പങ്കിനെക്കുറിച്ച് സംശയമുയര്‍ത്തുന്നത്. സി.ഐ.ടി.യു യൂണിയന്‍ സെക്രട്ടറി കൊല്ലപ്പെട്ടിട്ടും പാര്‍ട്ടി നിശബ്ദത പാലിച്ചു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് പട്ടികജനസമാജമായിരുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യത്തോട് പാര്‍ട്ടി മുഖം തിരിച്ചുനിന്നു. കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്കുള്ള പങ്കാണ് ഇതില്‍ നിന്നു വ്യക്തമായി വന്നത്. ഒരു പാര്‍ട്ടിപ്രവര്‍ത്തകനാണ് സംശയിക്കപ്പെട്ടതെങ്കിലും പോലീസ് അപകടമരണം എന്ന നിലയ്ക്ക് കേസ് അവസാനിപ്പിച്ചപ്പോള്‍ കുറ്റവാളികളായ സി.പി.എമ്മുകാരന്‍ സുരക്ഷിതനായി. ദളിത് സഹോദരങ്ങള്‍ നിസ്സഹായരായി മാറി.

വളരെയേറെ വിവാദമായതാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്. 51 വെട്ടില്‍ വികൃതമാക്കപ്പെട്ട ടി.പി.യുടെ മൃതദ്ദേഹം വലിയ ചര്‍ച്ചയായപ്പോള്‍ പാര്‍ട്ടിയ്ക്ക് രക്ഷപ്പെടാന്‍ ബലിയാടാക്കിയത് ഒരു ദളിതനെ – കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗമായ കെ.സി.രാമചന്ദ്രനെ. പ്രതിരോധത്തിലായ പാര്‍ട്ടി മുഖം രക്ഷിക്കാന്‍ ചെയ്തത് പോളിറ്റ് ബ്യൂറോയുടെ വക ഒരു അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക എന്നതായിരുന്നു. വിചാരണകോടതി വിധിവരുന്നതിനുമുമ്പ് കമ്മീഷന്റെ കണ്ടെത്തല്‍ പുറത്തുവന്നു. കെ.സി.രാമചന്ദ്രന് ടി.പി.യോടുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.

പാര്‍ട്ടിയിലെ സംഘടനാരീതിയനുസരിച്ച് ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗമായ രാമചന്ദ്രന്‍ ജില്ലാ കമ്മറ്റി വഴിയല്ലാതെ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായ കെ.കെ. കുഞ്ഞനന്തനുമായി ബന്ധപ്പെടാനോ കണ്ണൂര്‍ജില്ലയിലെ കൊലയാളി സംഘത്തെ ചുമതലപ്പെടുത്താനോ സാധിക്കില്ല. രണ്ടു ജില്ലാകമ്മറ്റികളെയും ബന്ധിപ്പിച്ച് ഇത്തരം കാര്യം ചെയ്യാന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചാലേ നടക്കൂ. അതാണ് പാര്‍ട്ടി ഘടന. പാര്‍ട്ടി സംസ്ഥാന കമ്മറ്റി നേരിട്ട് ഏര്‍പ്പാടാക്കിയ ഒരു കൊലപാതകം ഒരു ദളിത് സഖാവിന്റെ തലയില്‍ കെട്ടിവെച്ച് വ്യക്തിവൈരാഗ്യമെന്ന നിലയ്ക്ക് നിസ്സാരവല്‍ക്കരിക്കുന്നതിന്റെ ലക്ഷ്യം പാര്‍ട്ടിയെ ഈ ഹീനകൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കുക എന്നതാണ്.

(തുടരും)

 

Share43TweetSendShare

Related Posts

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies