Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ദറിദയെ പിന്‍പറ്റി പുനര്‍വായനയെ വഴിതെറ്റിക്കുന്നവര്‍

ഡോ. വി.സുജാത

Print Edition: 18 September 2020

ഉത്തരാധുനിക ചിന്തയുടെ ഉപജ്ഞാതാവായി ലോകശ്രദ്ധ നേടിയ ജാക്ക് ദറിദ എന്ന അള്‍ജീരിയന്‍ സാഹിത്യകാരന്റെ ചിന്താപദ്ധതിയാണ് ഇന്ന് മലയാള കലാ സാഹിത്യത്തില്‍ ഒട്ടുമുക്കാല്‍ പേരും പിന്തുടരുന്നത്. ഇടതു ചിന്തകരില്‍ ചിലര്‍ ഇത് മന:പൂര്‍വ്വമായിത്തന്നെ അനുവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ മറ്റ് സാഹിത്യകാരന്മാര്‍ ലക്ഷ്യമറിയാതെയാണ് പുതിയ ട്രന്റ് എന്ന നിലയില്‍ ദറിദയുടെ അനുയായികളാകുന്നത്. അതിനാല്‍ത്തന്നെ ദറിദയുടെ ചിന്താപദ്ധതി എന്തായിരുന്നുവെന്ന് വിശകലനം ചെയ്യേണ്ടത് ഉചിതമാണെന്നു തോന്നുന്നു. പ്രത്യേകിച്ചും ദറിദ പുനര്‍വായനക്ക് അമിത പ്രാധാന്യം കല്‍പ്പിച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്നത് പരിശോധിക്കേണ്ടതുണ്ട്.

സാമ്പത്തിക ശാസ്ത്രത്തിലും പിന്നീട് രാഷ്ട്രീയത്തിലും കാറല്‍മാര്‍ക്‌സ് എത്രത്തോളം ശ്രദ്ധിക്കപ്പെട്ടുവോ അത്രയും തന്നെ ശ്രദ്ധ നേടിയിരുന്നു പാശ്ചാത്യ സാഹിത്യകാരന്മാരുടെ ഇടയില്‍ ജാക്ക് ദറിദ എന്ന എഴുത്തുകാരന്‍.

പുനര്‍വായനയുടെ ലക്ഷ്യം വ്യക്തമാകണമെങ്കില്‍ ആദ്യം കലാസാഹിത്യ രചനയുടെ ലക്ഷ്യം എന്താണെന്ന് വിലയിരുത്തണം. കലാ -സാഹിത്യത്തിന്റെ മുഖ്യലക്ഷ്യം രസാസ്വാദനം തന്നെയാണെന്നതു നിസ്തര്‍ക്കമാണ്. ഒരു കവി സ്വത്വത്തോടു ചേര്‍ന്നുനിന്ന് അതിന്റെ നിഗൂഢതലങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും തല്‍ഫലമായി ലഭിക്കുന്ന തന്റെ ഉള്‍ക്കാഴ്ചയിലൂടെ ജീവിതത്തെയും പ്രകൃതിയെയും സമൂഹത്തെയും അവതരിപ്പിച്ച് സ്വയം രസിക്കുകയും മറ്റ് സഹൃദയരെ രസിപ്പിക്കുകയും ചെയ്യുന്നതാണ് കവിധര്‍മ്മം എന്നത് നിഷേധിക്കാനാവില്ല. ഇതിനുമപ്പുറം കലാസാഹിത്യകാരന്മാര്‍ക്ക് സാമൂഹിക പ്രതിബദ്ധതയുടെ ആവശ്യകത എന്താണെന്ന് ചോദിക്കുന്നതും ന്യായം തന്നെ.

എന്നാല്‍ ഇവിടെ ഇന്ന് ജീവികള്‍ക്കും സമൂഹത്തിനും അത്യന്തം അനാരോഗ്യപരമായ മറ്റൊരു കവിധര്‍മ്മം’ നടമാടിക്കൊണ്ടിരിക്കുന്നുവെന്നതാണ് പ്രശ്‌നം. വിഭാഗീയതയും മൃഗതൃഷ്ണയും ഉണര്‍ത്തി അധമരസം പകര്‍ന്ന് മനുഷ്യരുടെ കാഴ്ചപ്പാട് വികലമാക്കുന്നതും ഹൃദയം മലിനീകരിക്കുന്നതുമായ ഒരു തരം കലാസാഹിത്യം സൃഷ്ടിക്കപ്പെടുന്നു. ഇത് ഉത്തമകലാസാഹിത്യത്തെയും ഒപ്പം സംസ്‌കാരത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ കലാസാഹിത്യകാരന്മാര്‍ സാമൂഹിക പ്രതിബദ്ധത കൈയൊഴിഞ്ഞാല്‍ അത്, റോമാ സാമ്രാജ്യം കത്തിയമര്‍ന്നപ്പോള്‍ നീറോ ചക്രവര്‍ത്തി കമ്പിവാദ്യം വായിച്ച് രസിച്ചിരുന്നതുപോലെയാകും.

പുരാതന ഭാരതത്തിലെ കവികള്‍ അവരുടെ ലോകോത്തമ കൃതികളില്‍ സാമൂഹിക പ്രതിബദ്ധതക്ക് മുന്‍തൂക്കം നല്‍കിയിരുന്നതായി കാണാം. വ്യക്തികളില്‍ ഉല്‍കൃഷ്ടചിന്തയും നിര്‍മ്മല വികാരവും വളര്‍ത്തുന്നതും തദ്വാരാ സമൂഹത്തില്‍ ഉത്തമ സംസ്‌കാരം നിലനിര്‍ത്തുന്നതും ലക്ഷ്യം വെച്ചായിരുന്നു അവര്‍ രചനകള്‍ നടത്തിയത്. ഈ പൈതൃകം പില്‍ക്കാലത്തെ ശ്രേഷ്ഠകവികള്‍ അവരുടെ പുനര്‍വായനയിലും തുടര്‍ന്നുപോന്നു. ഇതിന് ഉത്തമോദാഹരണമാണ് രാമാനുജന്‍ എഴുത്തച്ഛന്‍.

വാല്മീകി രാമായണത്തില്‍ ശബരി എന്ന വനവാസിയായ യോഗിനിയെ രാമന്‍ ദര്‍ശിച്ച സമയം അവര്‍ നേരത്തെ തന്നെ രാമന് നല്‍കാനായി ശേരിച്ചു വെച്ചിരുന്ന മുന്തിയ ഇനം പഴങ്ങള്‍ അദ്ദേഹത്തിന് ഭക്ഷണമായി സമര്‍പ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍, ശബരി ആ ഫലങ്ങള്‍ മധുരമുണ്ടോ എന്നറിയാന്‍ സ്വയം രുചിച്ചു നോക്കിയശേഷം രാമനു നല്‍കിയെന്നും രാമന്‍ അവ സസന്തോഷം സ്വീകരിച്ചുവെന്നുമാണ് വിവരണം. ഇത്തരം പുനര്‍വായനയുടെ ലക്ഷ്യമെന്താണ്? ജാതിയുടെ പേരില്‍ ഉച്ചനീചത്വം നിലനിന്നിരുന്ന സമൂഹത്തിന് ഒരു താക്കീതായിരുന്നു ഇത്. ഭഗവദ് സമീപം എല്ലാവരും തുല്യരാണ് എന്നതാണ് ഈ പുനര്‍വായനയിലെ സൂചന. ഇത്തരം പുനര്‍വായന സമൂഹത്തെ ഉദ്ധരിക്കുന്നതിലേക്കു വേണ്ടിയാകുന്നു.

കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യിലും ഇത്തരമൊരു പുനര്‍വായന ദര്‍ശിക്കാവുന്നതാണ്. രാമായണം രാമന്റെ മാത്രം അയനമല്ല, സീതയുടെ അയനവും കൂടിയാണെന്ന് കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിക്കപ്പെടേണ്ടതിന്റെ ആവശ്യകത നമ്മില്‍ ഉളവാക്കുന്നതുമാണ് ഈ പുനര്‍വായന.

ഇനി, ജാക്ക് ദറിദ പുനര്‍വായനകൊണ്ടുദ്ദേശിക്കുന്നതെന്താണെന്നു നോക്കാം. ഇതിനായി അദ്ദേഹത്തിന്റെ അപനിര്‍മ്മാണം (deconstruction) എന്ന് ഖ്യാതി നേടിയ സിദ്ധാന്തം പരിശോധിക്കേണ്ടതുണ്ട്. നമുക്കറിയാം, അറിവ് സമ്പാദിക്കാനും പരസ്പര സ്‌നേഹത്തോടെ സമാധാനപരമായി ജീവിക്കാനും വേണ്ടി കാലങ്ങളായി മനുഷ്യസമൂഹം ചില ചിട്ടകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഉദാ: ഇന്ദ്രിയ ശകലങ്ങള്‍ക്കും വികാരങ്ങള്‍ക്കും മേല്‍ യുക്തിക്ക് സ്ഥാനം കൊടുത്തു. ഇത് അറിവിന്റെ അടിസ്ഥാനത്തില്‍ ആത്മനിയന്ത്രണം പാലിച്ച് ചിട്ടയോടെ ജീവിക്കാന്‍ വേണ്ടിയായിരുന്നു. ഇത്തരം വിധാനങ്ങളെ കീഴ്‌മേല്‍ മറിയ്ക്കുക എന്നതാണ് അപനിര്‍മ്മാണം എന്ന ദറിദയുടെ പദ്ധതി. ഇതിന്റെ ലക്ഷ്യം വിച്ഛേദനവും ഭിന്നതയും ക്രമഭംഗവുമാണ്.

ദറിദ ആദ്യം നമ്മുടെ പൈതൃകത്തിലെ ഒരു ന്യൂനത ചൂണ്ടിക്കാട്ടുന്നു, അതായത് പുരാതനകാലം തുടങ്ങി ആധുനിക കാലംവരെയും നമ്മള്‍ ചില ആശയങ്ങളെ മറ്റു ചില ആശയങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിച്ചിരുന്നു. ഉദാ (i) അനശ്വരമായ ആത്മസത്തയെക്കൊണ്ട് ഭൗതികതലത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു; (ii) സാഹിത്യത്തില്‍ സര്‍ഗ്ഗാത്മക സൃഷ്ടിക്ക് വിമര്‍ശനത്തിനു മേല്‍ സ്ഥാനം കൊടുത്തു; (iii) മനുഷ്യമനസ്സിന് ബാഹ്യതലത്തിനുമേല്‍ ആധിപത്യം കല്പിച്ചു; (iv) നിശ്ചലതത്ത്വത്തെക്കൊണ്ട് അനിശ്ചിതത്വത്തെ കീഴ്‌പ്പെടുത്തി. ഇവയെ ഒക്കെ കീഴ്‌മേല്‍മറിയ്ക്കുന്നതാണ് ദറിദയുടെ അപനിര്‍മ്മാണ പദ്ധതി.

ഭൗതികവാദിയായിരുന്ന ദറിദയെ സംബന്ധിച്ച് അനശ്വരതത്ത്വം എന്നൊന്നില്ല. അതിനാല്‍ സാഹിത്യത്തെ അനശ്വരമായ ഒന്നിനോടും ബന്ധിപ്പിക്കാന്‍ പാടില്ല. അതിനാല്‍ അദ്ദേഹം ഗ്രീക്ക് oral tradition നെ നഖശിഖാന്തം എതിര്‍ത്തു. നമുക്കറിയാം സോക്രട്ടീസ് തന്റെ ശിഷ്യന്മാര്‍ക്ക്, ഭാരതത്തിലെ ഗുരുക്കന്മാര്‍ ചെയ്തിരുന്നപോലെ, വായ്‌മൊഴിയിലൂടെയാണ് ജ്ഞാനം പകര്‍ന്നിരുന്നത്. പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരും വായ്‌മൊഴിക്ക് പ്രാധാന്യം കല്പിച്ചിരുന്നു, കാരണം നേരിട്ടുള്ള ഭാഷണത്തില്‍ ഭാഷ പ്രഭാഷകന്റെ ആത്മസത്തയുടെ (logos) പ്രതിഫലനമാകുന്നു, അതിനാല്‍ വരമൊഴിയെക്കാള്‍ ശ്രേഷ്ഠമാണ്.
ദറിദ ഇതിനെ കീഴ്‌മേല്‍ മറിയ്ക്കുന്നു, അതായത് വരമൊഴിക്ക് വായ്‌മൊഴിയെക്കാള്‍ പ്രാധാന്യം കല്പിക്കുന്നു (ഇവിടെ വായ്‌മൊഴിയെന്നുദ്ദേശിക്കുന്നത് സാധാരണ സംസാരഭാഷയെന്നല്ല, മറിച്ച് പൈതൃക ഗുരുപരമ്പരാ രീതിയാണ്). വരമൊഴിക്കാണെങ്കില്‍ ഗ്രന്ഥകാരന്റെ ഉദ്ദേശ്യത്തെ അവഗണിച്ചുകൊണ്ട് വിമര്‍ശനത്തിലൂടെ ധാരാളം പുതിയ മാനദണ്ഡങ്ങളിലേക്ക് എത്തിച്ചേരാം, അതിനാല്‍ സാഹിത്യനിര്‍മ്മാണത്തിനുമേല്‍ വിമര്‍ശനത്തെ സ്ഥാപിക്കണമെന്നാണ് ദറിദയുടെ ആഹ്വാനം.

ഭാരതത്തിലും, സാഹിത്യചിന്തകരില്‍ അഗ്രഗണ്യനായിരുന്ന അഭിനവ ഗുപ്തന്‍ സാഹിത്യ നിര്‍മ്മാണത്തെയും ആസ്വാദനത്തെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായിത്തന്നെ കണ്ടിരുന്നു. അതിനാല്‍ ആസ്വാദനത്തെ വിശാലതരവും അഗാധതരവുമാക്കുന്ന വിമര്‍ശനത്തിന് സര്‍ഗ്ഗാത്മക സൃഷ്ടിയോടൊപ്പം പ്രാധാന്യം നല്‍കണമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാത്രമല്ല, നല്ല വിമര്‍ശനം സര്‍ഗ്ഗാത്മകം തന്നെയാണു താനും.

എന്നാല്‍ ഇത്തരം വാദത്തിലൂടെ ദറിദ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെച്ചത്, കവിയുടെ അന്ത:സത്തയുടെ പ്രതിഫലനമായേക്കാവുന്നതൊക്കെ അവഗണിക്കുവാന്‍ വേണ്ടി ഗ്രന്ഥകാരന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വിമര്‍ശന സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കലാസാഹിത്യത്തെ ആത്മീയ സത്തയില്‍ നിന്നും അകറ്റുക എന്നതുമായിരുന്നു. ഈ ലക്ഷ്യത്തെക്കുറിച്ച് തന്റെ ഗ്രന്ഥങ്ങളില്‍(“Writing and Difference, Of Grammatology, Margins of Philosophy)) ദറിദ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ദറിദയുടെ വാദം വേദവാക്യം പോലെ സ്വീകരിച്ചുകൊണ്ട് ഇന്ന് പലരും വിമര്‍ശനത്തെ ഒരു ഫാഷന്‍ ആയി സ്വീകരിച്ചിരിക്കയാണ്. അതുകാരണം തീരെ കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ ഇന്നു വളരെ സുലഭമാണ്. ഇതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യം, ഇന്ന് ദുരുദ്ദേശ്യത്തോടെയുള്ള വിമര്‍ശനങ്ങള്‍ ധാരാളമായി കടന്നുവരുന്നു എന്നതാണ്. തല്‍ഫലമായുണ്ടാകുന്നതാണ് ഇതിഹാസങ്ങളുടെ പുതിയ വ്യാഖ്യാനങ്ങള്‍: രാമായണത്തിലെ നായകന്‍ രാവണനാണ് രാമനല്ലെന്നും മഹാഭാരതത്തിലെ നായകന്‍ കര്‍ണ്ണനാണ് കൃഷ്ണനല്ലെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. അതായത് പാശ്ചാത്യ ഇടതുപക്ഷ ചിന്തകനായ ദറിദ എന്താണോ ലക്ഷ്യം വെച്ചത് അത് മലയാളി സമൂഹത്തില്‍ ഇന്ന് ഏറ്റവും ഊര്‍ജസ്വലമായി നടപ്പാക്കപ്പെടുന്നു.

ഇനി, മനുഷ്യന്റെ മനസ്സിനാണോ ബാഹ്യലോകത്തിനാണോ കൂടുതല്‍ യാഥാര്‍ത്ഥ്യമുള്ളത് എന്നതിന്, ആധുനിക കാലംവരെയും മനസ്സിനു തന്നെയായിരുന്നു കൂടുതല്‍ യാഥാര്‍ത്ഥ്യം കല്പിച്ചിരുന്നത്. എന്നാല്‍ ഈ Mind vs Matter പ്രശ്‌നത്തില്‍ കാറല്‍ മാര്‍ക്‌സും ദറിദയും Matter ന് പ്രാധാന്യം കൊടുത്തു. അതായത് അനുഭവസ്ഥനെക്കാള്‍ അനുഭവിക്കപ്പെടുന്ന പുറംലോകത്തിനാണ് പ്രാധാന്യം. ഇത് ഒരുതരം തീവ്ര റിയലിസത്തിലേക്ക് വഴിതെളിച്ചു. ഇത് റിയലിസത്തിന്റെ പേരില്‍ കലാസാഹിത്യത്തെ ആത്മീയസത്തയില്‍ നിന്നു മാത്രമല്ല, മനസ്സിന്റെ നൈസര്‍ഗ്ഗിക സിദ്ധിയില്‍ നിന്നുതന്നെയും അകലെയാക്കുന്നു. അതിനാല്‍ ഇടതു ചിന്തകരില്‍ ചിലര്‍ കവിതയെ വെറും പുറംലോക വിവരണമായും മറ്റു ചിലര്‍ പുരാണേതിഹാസങ്ങളിലെ ആദര്‍ശധീരന്മാരെ മിത്തുകളാക്കിയും അവയിലെ വില്ലന്മാരെ ഹീറോകളാക്കിയും അവതരിപ്പിക്കുന്നു. ഭൗതിക യാഥാര്‍ത്ഥ്യം മറയില്ലാതെ വരച്ചുകാട്ടുന്നതിന്റെ പേരില്‍ അശ്ലീല സാഹിത്യ രചനയും റിയലിസത്തിന്റെ പേരില്‍ നടപ്പാക്കുന്നു.

ഇനി, അനിശ്ചിതത്വത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നമുക്കറിയാം ഇന്ന് ഭൗതിക ശാസ്ത്രം ക്വാണ്ടം ലോകത്തെത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന്. അത് പരിപൂര്‍ണ്ണ അനിശ്ചിതത്വത്തിന്റെ ലോകമാണ് – ക്വാണ്ടത്തെ കണമായോ തരംഗമായോ കണക്കാക്കാനാവില്ല, കാരണം അതിന് ഈ രണ്ടവസ്ഥയിലേക്കും രൂപാന്തരം പ്രാപിക്കാം. മാത്രമല്ല, ക്വാണ്ടങ്ങളെ ഒരിടത്ത് fix ചെയ്ത് പഠിക്കാനുമാവില്ല, കാരണം നിരീക്ഷണവിധേയമാകുമ്പോള്‍ തന്നെ അവയില്‍ വ്യതിയാനമുണ്ടാകുന്നു. അവ “dead matter’ന്റെ ഊര്‍ജ്ജാവസ്ഥയെപ്പോലെ പഠനവിധേയമാകുന്നില്ല, കാരണം അവ നമ്മുടെ മനസ്സിനെപ്പോലെ സ്വതന്ത്രമായി പെരുമാറുന്നവയാണ്. ഉത്തരാധുനിക ചിന്തകര്‍ അനിശ്ചിതത്വത്തെ വാഴ്ത്തുന്നവരാകാന്‍ ഇത് കൂടുതല്‍ സഹായിച്ചു. എന്നാല്‍ അവര്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്, ജീവിയുടെ ബോധമണ്ഡലം. ബോധമില്ലെങ്കില്‍ അനുഭവവുമില്ല, ലോകവുമില്ല. അതിനാലാണ് ചലനാത്മകമായ പ്രപഞ്ചത്തിന്റെ മുഴുവന്‍ അടിസ്ഥാന തത്ത്വമായി നിശ്ചലാവസ്ഥയിലുള്ളതും സ്വരൂപവ്യതിയാനമില്ലാത്തതുമായ ചിത് സ്വരൂപത്തെ അഥവാ ബോധസ്വരൂപത്തെ (pure awareness ഭാരതത്തിലെ ഋഷികള്‍ കണ്ടത്. എന്നാല്‍ ഉത്തരാധുനിക ഇടതു ചിന്തകര്‍ അസ്തിത്വ നിഷേധികളായി അനിശ്ചിതത്വത്തില്‍ രമിക്കുന്നവരായി കഴിയുന്നു.

Tags: കാറല്‍ മാര്‍ക്‌സ്ജാക്ക് ദറിദദറിദ
Share10TweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ദേവന്മാരും അസുരന്മാരും (തമിഴകപൈതൃകവും സനാതനധര്‍മവും 9)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies