Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭക്തിസാന്ദ്രമായ തിറയാട്ടക്കാലം

വിജീഷ് കുമാര്‍.സി.പി.വിജീഷ് കുമാര്‍.സി.പി.
1 May 2020

കേരളത്തില്‍ തെക്കന്‍ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വര്‍ഷംതോറും ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വര്‍ണ്ണാഭവും ഭക്തിനിര്‍ഭരവുമായ ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം.

Google NewsAdd Kesari Weekly as a preferred source on Google

നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം.
തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളില്‍ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കന്‍മലബാറിന്റെ തനതു കലാരൂപമാണ്.

തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്.
മലബാറിലെ ‘തെയ്യം’, മദ്ധ്യകേരളത്തിലെ ‘മുടിയേറ്റ്’, തിരുവിതാംകൂറിലെ ‘പടയണി’, തുളുനാട്ടിലെ ‘കോള’ എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാല്‍ വള്ളുവനാടന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന’പൂതനും തിറയും’ എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല.

ADVERTISEMENT

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കല്‍പ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകള്‍. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളില്‍ അനുവര്‍ത്തിച്ചുവരുന്നത്.

പ്രാദേശിക സംസ്‌കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്. വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കല്‍പ്പങ്ങള്‍, പ്രാദേശിക ദൈവസങ്കല്‍പ്പങ്ങള്‍ മുതലായ പ്രാചീന ആചാരക്രമങ്ങള്‍ കാവുകളിലും തിറയാട്ടത്തിലും അനുവര്‍ത്തിച്ചുവരുന്നു.

ഇവിടെ ജാതിവ്യവസ്ഥയും പൗരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവര്‍ഗ്ഗത്തിന്റെ സ്വത്വബോധത്തെ ജ്വലിപ്പിച്ചുകൊണ്ട് ആത്മാവിഷ്‌ക്കാരത്തിനും സാമൂഹ്യവിമര്‍ശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊണ്ടു. പെരുമണ്ണാന്‍ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാല്‍ പാണര്‍, ചെറുമര്‍ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്. പുരുഷന്മാര്‍ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകല്‍വെളിച്ചത്തില്‍ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയില്‍ ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങള്‍ ചടുലനൃത്തമാടുന്നു. മൂര്‍ത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്‌കോലങ്ങള്‍. അതുപോലെ തിറക്കോലങ്ങള്‍ യൗവനത്തേയും ചാന്തുതിറ വര്‍ദ്ധക്യത്തേയും സൂചിപ്പിക്കുന്നു.

പുരാവൃത്തപ്രകാരമുള്ള ദേവതകള്‍ക്കും പ്രാദേശിക ദൈവസങ്കല്‍പ്പത്തിലുള്ള ദേവതകള്‍ക്കും കുടിവെച്ച മൂര്‍ത്തികള്‍ക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്. വര്‍ണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ് ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളില്‍ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ.

ഓരോ കോലങ്ങള്‍ക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നു.
പ്രകൃതിദത്ത വസ്തുക്കള്‍കൊണ്ടാണ് കോലങ്ങളുടെ നിര്‍മ്മാണം. ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തില്‍ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴല്‍ എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നു. കോലങ്ങള്‍ ആട്ടത്തിനിടയില്‍ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പ്രതീകാത്മക ആയുധങ്ങള്‍ പ്രയോഗിച്ച് ചുവടുകള്‍ വെയ്ക്കുന്നു. കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാള്‍, വീരഭദ്രന് വെണ്മഴു, മൂര്‍ത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങള്‍ നല്‍കിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ് തിറകോലങ്ങള്‍ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദര്‍ശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകള്‍ക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീര്‍ഘമായി തോറ്റങ്ങളില്‍ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂര്‍ത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തില്‍ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികള്‍. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു. ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂര്‍ത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂര്‍ത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മണ്‍മറഞ്ഞ കാരണവന്മാര്‍ക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും തിറയാട്ടത്തില്‍ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂര്‍ത്തികള്‍ എന്നുപറയുന്നു. കോലധാരികള്‍ (കെട്ടിയാട്ടക്കാര്‍), ചമയക്കാര്‍, വാദ്യക്കാര്‍, കോമരങ്ങള്‍ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാന്‍മാര്‍, സഹായികള്‍ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളില്‍ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്. പുരാവൃത്തത്തിലെ ദാരികവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകന്‍, കരിയാത്തന്‍, കരിവില്ലി, തലശിലവന്‍, കുലവന്‍, ഘണ്ടാകര്‍ണ്ണന്‍, മുണ്ട്യന്‍, ഭൈരവന്‍, കുട്ടിച്ചാത്തന്‍, വീരഭദ്രന്‍ മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂര്‍ത്തി, മുത്തപ്പന്‍, ധര്‍മ്മദൈവം, ചെട്ടിമൂര്‍ത്തി, പെരുമണ്ണാന്‍ മൂര്‍ത്തി, സ്ത്രീമൂര്‍ത്തി തുടങ്ങിയ കുടിവെച്ച മൂര്‍ത്തികള്‍ക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്.

അനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ് തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവില്‍കയറല്‍, കാവുണര്‍ത്തല്‍, അണിമറ പൂജ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കല്‍, ഗുരുതി തര്‍പ്പണം, പീഠം കയറല്‍, ചാന്തുതിറ, കുടികൂട്ടല്‍ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.

Tags: തിറചാന്തുതിറതിറയാട്ടംകോലം
Share12TweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥയിലെ അനീതികള്‍

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

ദ്രാവിഡവാദവും ശിഥിലീകരണവും

ദ്രാവിഡവാദവും ശിഥിലീകരണവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies