Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ബംഗ്ലാദേശിലെ ക്രൂരതകളെ അപലപിക്കണം: ആചാര്യ ശ്യാമ ചൈതന്യദാസ്

Dec 6, 2024, 12:15 pm IST

കോഴിക്കോട്: ബംഗ്ലാദേശില്‍ നടക്കുന്ന ക്രൂരതകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ അപലപിക്കണമെന്നും അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി ആചാര്യന്‍ ശ്യാമ ചൈതന്യദാസ് പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ ഹിന്ദുജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി കലിയുഗത്തില്‍ കല്മഷങ്ങള്‍ ഇല്ലാതാക്കാന്‍ ഭഗവത് നാമം പ്രചരിപ്പിക്കുന്ന സംഘടനയാണ് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി . പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമടക്കം ഈ സംഘടന പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആസുരികശക്തികള്‍ ഈ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നു. ഇതിന്റെ തിരിച്ചടി ഇന്നല്ലെങ്കില്‍ നാളെ അവര്‍ അനുഭവിക്കും. ഭാരതവര്‍ഷത്തെ ഒരിക്കല്‍ കയ്യടക്കിയെങ്കിലും അതിനെ തിരിച്ച് കിട്ടി. ആസുരിക ശക്തികളുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ല. ഇവര്‍ക്കെതിരെയാണ് ബംഗ്ലാദേശിലെ ഭക്തന്മാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ മറ്റൊന്നായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം പുതിയതല്ലെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു. ഇസ്ലാമിക അധിനിവേശ ശക്തികളുടെ ക്രൂരതകള്‍ക്കും അക്രമങ്ങള്‍ക്കും ഹിന്ദു സമൂഹം മുമ്പും  ഇരകളായിട്ടുണ്ട്. ബുദ്ധ, സിഖ്, ക്രൈസ്തവ വിഭാഗങ്ങള്‍ ഈ അക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു. നാളിതുവരെ  ഹിന്ദുസമൂഹം നേരിട്ട വംശഹത്യകള്‍ക്കൊന്നും ഹിന്ദു സമൂഹം കാരണക്കാരായിരുന്നില്ല. മാപ്പിള ലഹളയും മാറാട് കൂട്ടക്കൊലയും ഇതിന് ഉദാഹരണങ്ങളാണ്. എല്ലാ മര്‍ദ്ദിത ജനവിഭാഗങ്ങളെയും സംരക്ഷിച്ച പാരമ്പര്യമുള്ള ഹിന്ദു സമൂഹം വേട്ടയാടപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. അദ്ദേഹം പറഞ്ഞു.


ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ അയല്‍ രാജ്യങ്ങളുടെ സഹായത്തോടെ ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ബംഗ്ലാദേശിലെ പുതിയ സംഭവ വികാസങ്ങള്‍. ഇസ്ലാമിക ചൈനീസ് സാമ്രാജ്യത്വ സഖ്യം ലോകത്തിന് അപകടകരമാണ്. ബംഗ്ലാദേശിലെ വംശഹത്യയെ ഭാരതം അപലപിച്ചപ്പോള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നുവെന്നാണ് മുഹമ്മദ് യൂനസ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്. ഭാരതത്തിലെ പ്രധാന വകുപ്പുകളില്‍ നിന്ന് വിരമിച്ച ഒരു വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച തുറന്ന കത്തിന്റെ ഉള്ളടക്കവും ബംഗ്ലാദേശ് സര്‍ക്കാറിന്റെ അതേ നിലപാടാണ്. ഈ തുറന്ന കത്തിനെ അനുകൂലിച്ചുകൊണ്ട് മലയാളമാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതി. സാമ്രാജ്യത്വ  ശക്തികളില്‍ നിന്ന് തുടങ്ങി ബംഗ്ലാദേശ് സര്‍ക്കാറിലൂടെ ചില മലയാള മാധ്യമങ്ങൾ  വരെ നീളുന്ന കണ്ണികളടങ്ങുന്ന ഗൂഢ സഖ്യമാണ് ആസൂത്രിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന് ആത്മബലം നല്‍കിയ ആചാര്യന്മാരെ തടങ്കലിലിടുന്നത്  ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുകയാണ് അദ്ദേഹം പറഞ്ഞു.

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍) , സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം) സ്വാമി സത്യാനന്ദപുരി ( ശാരദ അദ്വൈതാശ്രമം), വിവിധ സാമുദായിക സംഘടനാ നേതാക്കളായ ജഗദീശ് അര്‍ജുന്‍ ദാസ്, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ഗംഗാധരന്‍ നമ്പൂതിരി, സി. സുധീഷ്, പ്രമോദ് കണ്ണഞ്ചേരി, എ. കരുണാകരന്‍, ആര്‍. ചന്ദ്രശേഖരന്‍, പി.കെ. ഗിരിജ, പി.വി. സുധീര്‍ നമ്പീശന്‍, സതീഷ് പാറന്നൂര്‍, അനില്‍കുമാര്‍ യാദവ്,  എന്നിവര്‍ പങ്കെടുത്തു. ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് ടി. സുധീഷ് ആമുഖ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പി. ബൈജു സ്വാഗതവും സതീഷ് മലപ്രം നന്ദിയും പറഞ്ഞു.

Tags: ബംഗ്ലാദേശ്ISKCON
Share17TweetSendShare

Related Posts

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies