Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

അഗ്നിപഥത്തിലൂടെ യൗവ്വനമാര്‍ജ്ജിക്കുന്ന ഭാരത സൈന്യം

കേണല്‍ എസ്. ഡിന്നികേണല്‍ എസ്. ഡിന്നി
1 July 2022

നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭരണകൂടത്തിന്റെ ഏറ്റവും ശക്തവും വിശ്വസനീയവുമായ ഉപകരണമാണ് ഇന്ത്യന്‍ സായുധ സേന. നമ്മുടെ പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ഏറ്റവും അവസാനത്തെ കോട്ടയാണിത്.

Google NewsAdd Kesari Weekly as a preferred source on Google

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ 75 വര്‍ഷങ്ങളില്‍, ലോകമെമ്പാടും യുദ്ധത്തിന്റെ സ്വഭാവം നാടകീയമായി മാറുന്നത് നാം കണ്ടു. നിലവിലെ റഷ്യ-ഉക്രെയിന്‍ യുദ്ധസമയത്തും ഈ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ സായുധ സേനയും ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും പുതിയ യുദ്ധ രീതികളുമായി പൊരുത്തപ്പെടുകയും ചെയ്തു.

ലോകമെമ്പാടുമുള്ള സായുധ സേനയിലെ സാങ്കേതിക മാറ്റങ്ങള്‍ അസാധാരണമാണ്. സൈനികരുടെ ജീവന്‍ പണയപ്പെടുത്താതെ എതിരാളിയെ പരാജയപ്പെടുത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം സ്വയം കാലികമായി തുടരാന്‍, ഇന്ത്യന്‍ സായുധ സേനയും തദ്ദേശീയമായ രീതികളും സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക കൈമാറ്റങ്ങളും ഉപയോഗിക്കുന്നു.

ADVERTISEMENT

സൈനിക കാര്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് അതിന്റെ മാനവ വിഭവശേഷി മാനേജ്‌മെന്റാണ്. ആത്യന്തികമായി, യന്ത്രത്തിന് പിന്നിലുള്ള മനുഷ്യനാണ് ഏറ്റവും പ്രധാനം. ലോകമെമ്പാടുമുള്ള സൈനികര്‍ കാലാകാലങ്ങളില്‍ അവരുടെ മാനവ വിഭവശേഷി മാനേജ്‌മെന്റില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ സൈന്യം അതിന്റെ മാനവ വിഭവശേഷി മാനേജ്‌മെന്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, പ്രത്യേകിച്ച് ഓഫീസര്‍ റാങ്കിന് താഴെയുള്ള സൈനികരില്‍. ബ്രിട്ടീഷ് കൊളോണിയല്‍ യജമാനന്മാരുടെ പാരമ്പര്യത്തിന്റെ ഭാരം നമ്മള്‍ ഇപ്പോഴും ചുമക്കുകയാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ മാനവ വിഭവശേഷി മാനേജ്‌മെന്റിലെ മാറ്റങ്ങള്‍ നിരവധി പതിറ്റാണ്ടുകളായി സൈന്യത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലായിരുന്നു. അതിനാല്‍ മാനവ വിഭവശേഷി മാനേജ്‌മെന്റിന്റെ അഭാവം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിച്ചു എന്നത് നാം അറിയണം .

ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സിന്റെ (IPKF) ഭാഗമായി ശ്രീലങ്കയില്‍ ഇടപെട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ സൈന്യത്തില്‍ കാലഹരണപ്പെട്ട മാനവ വിഭവശേഷി മാനേജ്‌മെന്റ് ആദ്യകാല ഫലങ്ങള്‍ ദൃശ്യമായിരുന്നു. ഏറ്റവും പ്രകടമായ ആഘാതം, പ്രായമായ സൈന്യമായിരുന്നു.

ഇന്ത്യയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ ശേഖര്‍ ഗുപ്ത, 1989-ല്‍ ഇന്ത്യാ ടുഡേയില്‍ ഒരു ലേഖനം എഴുതിയിരുന്നു, ‘പ്രായപരിധി ഇന്ത്യന്‍ സൈന്യത്തെ ആശങ്കപ്പെടുത്തുന്നു.’ ഇതില്‍ ഇന്ത്യന്‍ സൈന്യത്തിലെ സൈനികരുടെ ശരാശരി പ്രായം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒന്നാണെന്ന് അദ്ദേഹം വ്യക്തമായി സൂചിപ്പിച്ചിരുന്നു. പോരാട്ട യൂണിറ്റുകളില്‍ റിക്രൂട്ട് ചെയ്യുന്നവരെ ഏഴ് വര്‍ഷത്തേക്ക്, ഏകദേശം 25 വയസ്സ് വരെ സേവനമനുഷ്ഠിക്കണമെന്ന്, 1985 ല്‍ ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ആ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

ഇതിനുശേഷം 1999-ല്‍ കാര്‍ഗില്‍ യുദ്ധം സംഭവിച്ചു, അതില്‍ വീണ്ടും യുവ ജവാന്‍മാരുടെയും യുവ കമാന്‍ഡിംഗ് ഓഫീസര്‍മാരുടെയും ആവശ്യം അനുഭവപ്പെട്ടു. കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശകള്‍ പരിവര്‍ത്തന സ്വഭാവമുള്ളവയായിരുന്നു. മികച്ച പ്രവര്‍ത്തനക്ഷമതയ്ക്കായി ഒരു യുവസേനയെ വേണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.

പിന്നീട് , ഇന്ത്യന്‍ സൈന്യം അതിന്റെ കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ പ്രായം ശരാശരി 42-43 വയസ്സില്‍ നിന്ന് 36-37 വയസ്സായി കുറച്ചു. എന്നിരുന്നാലും, ജവാന്മാരുടെ പ്രായം കുറയ്ക്കുന്നതിന് ഒരു മാറ്റവും വരുത്തിയില്ല.

ഇന്ത്യന്‍ സൈന്യത്തിലെ ജവാന്മാരുടെ ശരാശരി പ്രായം ഏകദേശം 32 വര്‍ഷമായി തുടരുന്നു, ഇത് ലോകത്തിലെ വികസിതവും ശക്തവുമായ മിക്ക സൈന്യങ്ങളിലെയും സൈനികരുടെ ശരാശരി പ്രായത്തേക്കാള്‍ വളരെ കൂടുതലാണ്.

നമ്മുടെ രണ്ട് അയല്‍രാജ്യങ്ങളില്‍ നിന്നും നിരന്തരം ഉയരുന്ന ഭീഷണികള്‍ കാരണം ഇന്ത്യന്‍ സൈന്യത്തിന് ദ്രുതഗതിയിലുള്ള വികാസം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഇത് സ്വന്തം മനുഷ്യശക്തി ഉപയോഗിച്ച് മാത്രമാണ് കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ സൈന്യത്തിന്റെ മനുഷ്യശക്തിയുടെ ഗുരുതരമായ കുറവിലേക്ക് ഇത് നയിച്ചിരുന്നു. സൈനികരുടെ മാനസികസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വര്‍ദ്ധനവ്, ഏറ്റവും നേരത്തെയുള്ള അവസരത്തില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരുടെ വര്‍ദ്ധനവ്, എന്നിവ പോലുള്ള മറ്റ് മാനേജ്‌മെന്റ് പ്രശ്‌നങ്ങളിലേക്കും ഇത്‌നയിച്ചു. ഈ സ്തംഭനാവസ്ഥ പല സൈനികരെയും നിരാശപ്പെടുത്തുകയും അതുവഴി യുദ്ധ ബറ്റാലിയനുകളുടെ മനോവീര്യം കുറയുകയും ചെയ്തു.

പ്രവര്‍ത്തന തയ്യാറെടുപ്പിനെ നേരിട്ട് ബാധിക്കുന്ന മറ്റൊരു ആശങ്ക സായുധ സേനയുടെ പെന്‍ഷന്‍ ബില്ലാണ്. വര്‍ഷങ്ങളുടെ കാലയളവില്‍, മൊത്തം യൂണിയന്‍ ബജറ്റിന്റെ ഏകദേശം 15% പ്രതിരോധത്തിന് വേണ്ടി നീക്കിവച്ചിരുന്നു. ഇതില്‍, പെന്‍ഷന്‍ ബില്ലുകള്‍ മാത്രം മൊത്തം പ്രതിരോധ വിഹിതത്തിന്റെ 28% വരും. ശമ്പളം ഉള്‍പ്പെടെയുള്ള പ്രതിരോധത്തിന്റെ മറ്റ് റവന്യൂ ചെലവുകള്‍ പ്രതിരോധ ബജറ്റിന്റെ 70% വരെ എത്തിച്ചേരുന്നു. ഇതുമൂലം മൂലധനച്ചെലവിന് വളരെ കുറച്ച് തുക മാത്രമേ ശേഷിക്കുന്നുള്ളൂ. റവന്യൂ ചെലവില്‍ നിന്നാണ് സൈന്യത്തിന് പുതിയ ടാങ്കുകളും തോക്കുകളും വിമാനങ്ങളും വാങ്ങുന്നത് എന്ന് നാം ഓര്‍ക്കണം. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ നവീകരണ പദ്ധതികളെ സാരമായി ബാധിച്ചു. നമ്മുടെ എതിരാളികളായ ചൈനയും പാകിസ്ഥാനും നടത്തുന്ന ദ്രുതഗതിയിലുള്ള നവീകരണത്തിന്റെ വെളിച്ചത്തില്‍ വേണം നാം ഇത് മനസ്സിലാക്കേണ്ടത്.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ‘അഗ്‌നിപഥ്’ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം, ഇന്ത്യന്‍ സൈന്യം ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പരിവര്‍ത്തനാത്മകമായ പരിഷ്‌കാരങ്ങളില്‍ ഒന്നാണിത്.

ഓഫീസര്‍ റാങ്കിന് താഴെയുള്ള സൈനികര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ഇനി മുതല്‍ ‘അഗ്‌നിപഥ്’ പദ്ധതിയിലൂടെ മാത്രമേ നടത്തൂ. ഇതില്‍, 17-1/2 വയസ്സ് മുതല്‍ 21 വയസ്സ് വരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും (അഗ്‌നിവീര്‍) നാല് വര്‍ഷത്തേക്ക് മാത്രമേ എന്റോള്‍ ചെയ്യപ്പെടുകയുള്ളൂ. നാലുവര്‍ഷ കാലയളവിനുശേഷം, ഈ അഗ്‌നിവീരന്മാരില്‍ 25% മാത്രമേ മറ്റൊരു 15 വര്‍ഷം വരെ സേവനത്തില്‍ തുടരാന്‍ തിരഞ്ഞെടുക്കപ്പെടുകയുള്ളൂ, അതുവഴി അവര്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകും. ഇത് വരുന്ന 6-7 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശരാശരി പ്രായം നിലവിലെ 32 വയസ്സില്‍ നിന്ന് 25-26 വയസ്സായി കുറയ്ക്കാന്‍ ഇടയാക്കും. അതോടെ സൈന്യം അത്യാധുനിക തലത്തില്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കും.

ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ നിരവധി ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ചില മുന്‍ സൈനികരും ഉള്‍പ്പെടുന്നു. ആശങ്കകള്‍ പലതും നല്ല ഉദ്ദേശത്തോടെയുള്ളതാണെങ്കിലും ചില ആശങ്കകള്‍ തികച്ചും രാഷ്ട്രീയ പ്രചരണം മാത്രമാണ്.

ഒരു സൈനികനെ യുദ്ധ യോഗ്യനായ സൈനികനായി പരിശീലിപ്പിക്കുന്നതിന് നാല് വര്‍ഷത്തെ കാലയളവ് പര്യാപ്തമാണോ എന്നതാണ് പ്രധാന ആശങ്കകളിലൊന്ന്. ഇന്ത്യന്‍ സൈന്യത്തില്‍ പരിശീലനം എന്നേക്കും തുടരുന്ന ഒരു പ്രക്രിയയാണ്. ഇത് ദൈനംദിന കാര്യമാണ്. അഗ്‌നിവീരന്മാര്‍ യുവ സൈനികരാണ്, അവരെ യുവ സൈനികര്‍ (YF) എന്നാണ് സൈന്യത്തില്‍ വിളിക്കുന്നത്. ഒരു ബറ്റാലിയനില്‍ ഈ യുവ സൈനികര്‍ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ മാത്രമാണ് നിര്‍വഹിക്കേണ്ടത്. ബറ്റാലിയനില്‍ പതിവ് പരിശീലനത്തിലൂടെയും ജോലിസ്ഥലത്തെ പരിശീലനത്തിലൂടെയും അവര്‍ ഏത് യുദ്ധ യൂണിറ്റിനും യോജിക്കന്നവരായി മാറും.

ഈ അഗ്‌നിവീരന്മാര്‍ 25%ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുകയും അതുവഴി മികച്ചവരില്‍ ഏറ്റവും മികച്ചവരാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്ത ശേഷം, വിദഗ്ധ പരിശീലനം നല്‍കുകയും ഭാവിയില്‍ നേതൃത്വപരമായ സ്ഥാനങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ മുഴുവന്‍ കാലാവധിയും സേവനമനുഷ്ഠിക്കുന്ന സൈനികരുടെ ഗുണപരമായ പുരോഗതിക്ക് കാരണമാകും.

നാല് വര്‍ഷത്തിന് ശേഷം അവരില്‍ 75% പേരും വിടവാങ്ങുമെന്നതിനാല്‍ ‘അഗ്‌നിവീര്‍’ വേണ്ടത്ര സ്വയം പ്രചോദിതരായിരിക്കുമോ എന്നതാണ് മറ്റൊരു ആശങ്ക. എല്ലാ സൈനികരുടെയും പ്രചോദനം സൈനിക നേതൃത്വത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്. ഒരു നല്ല സൈനിക നേതാവിന് ഏത് തരത്തിലുള്ള സൈനികരെയും പ്രചോദിപ്പിക്കാനും അവരെ മികച്ച സൈനികരാക്കാനും കഴിയും. അതുപോലെ, മോശം നേതൃത്വത്തിന് ഒരു മികച്ച സൈനികന്റെ പ്രചോദനവും മനോവീര്യവും കുറയ്ക്കാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിലെ എല്ലാ തലങ്ങളിലുമുള്ള നേതൃത്വത്തിന് ഈ അഗ്‌നിവീരന്മാരുടെ പ്രചോദനം ഉയര്‍ന്ന നിലയിലാണെന്ന് ഉറപ്പാക്കാനുള്ള കഴിവും കാഴ്ചപ്പാടും ഉണ്ട്.

ഇന്ത്യന്‍ ആര്‍മിയിലെ റെജിമെന്റേഷന്‍ സംവിധാനം നിര്‍ത്തലാക്കുന്ന കാര്യത്തിലും ആശങ്കയുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ ഇന്ത്യയെ ജാതി, വര്‍ഗ വ്യത്യാസങ്ങള്‍ ഉപയോഗിച്ച് വിഭജിക്കാനും, അതുവഴി ഇന്ത്യയില്‍ സുഗമമായ ഭരണം ഉറപ്പാക്കാനും വേണ്ടി മാത്രമാണ് റെജിമെന്റേഷന്‍ സംവിധാനം കൊണ്ടുവന്നത്. ഇതില്‍ ഇന്ത്യന്‍ ആര്‍മിയുടെ ചില റെജിമെന്റുകള്‍ ഒരു പ്രത്യേക ജാതിയില്‍ നിന്നോ വര്‍ഗത്തില്‍ നിന്നോ പ്രദേശത്തു നിന്നോ മാത്രമേ റിക്രൂട്ട്‌മെന്റ് നടത്തൂ. ഈ സംവിധാനം അതിന്റെ പ്രയോജനത്തെ അതിജീവിച്ചു. 1822-ല്‍ അല്ല, 2022-ല്‍ ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഒരു ഇന്ത്യന്‍ സൈന്യത്തിലേക്ക് നീങ്ങേണ്ട ആവശ്യകതയുണ്ട്.

അഗ്‌നിപഥ് സ്‌കീം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ഓള്‍ ഇന്ത്യ-ഓള്‍ ക്ലാസ് റിക്രൂട്ട്‌മെന്റ് പോളിസി വിഭാവനം ചെയ്യുന്നു. അതിനാല്‍ ഈ പദ്ധതി രാജ്യത്തെവിടെയുമുള്ള ഏതൊരു യുവാക്കള്‍ക്കും സൈനികസേവനത്തിന് തുല്യ അവസരമുണ്ടെന്ന് ഉറപ്പാക്കും. എല്ലാ റെജിമെന്റുകളുടെയും സമ്പന്നമായ ചരിത്രവും പൈതൃകവും വീര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റെജിമെന്റേഷന്‍ സംവിധാനം ക്രമേണ നിര്‍ത്തലാക്കും.

നാല് വര്‍ഷത്തെ നിര്‍ബന്ധിത കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സമൂഹത്തിലേക്ക് മാറുന്ന അഗ്‌നിവീരന്മാരുടെ ഭാവിയെക്കുറിച്ചും ചിലര്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യന്‍ സൈന്യം സമൂഹത്തിന്റെ ഭാഗമാണ്, അതിനാല്‍ മുന്‍ സൈനികരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തെക്കുറിച്ച് പൂര്‍ണ്ണ ബോധമുള്ളവരാണ് നമ്മുടെ സര്‍ക്കാറുകള്‍.

അഗ്‌നിവീരന്മാര്‍ക്കായി ആകര്‍ഷകമായ ശമ്പള പാക്കേജിനും 11.71 ലക്ഷം രൂപയുടെ ഒറ്റത്തവണ ഗ്രാന്റിനും പുറമെ, സെന്‍ട്രല്‍ പോലീസ് സേനകളിലും, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ചില സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാന പോലീസ് സേനയിലും മറ്റ് സംസ്ഥാന വകുപ്പുകളിലും ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ പല സ്വകാര്യ കമ്പനികളും അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യുന്നതിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഗ്‌നിവീരന്മാര്‍ക്ക് സര്‍വീസിലിരിക്കെ പഠനം പൂര്‍ത്തിയാക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ യുവാക്കള്‍ക്ക് ‘അഗ്‌നിപഥ്’ പദ്ധതി സൈനിക യൂണിഫോം അഭിമാനത്തോടെ ധരിക്കാനും, മാതൃരാജ്യത്തെ ആദരവോടെ സേവിക്കാനും, പട്ടാളത്തില്‍ പഠിച്ചതും ഉള്‍ക്കൊണ്ടതും സമൂഹത്തില്‍ മാതൃകാപരമായി നടപ്പിലാക്കാനുള്ള സുവര്‍ണാവസരമാണ്.

ഇന്ത്യന്‍ സൈന്യത്തെ ലോകോത്തര നിലവാരത്തിലാക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളില്‍ ഒന്നാണ് ‘അഗ്‌നിപഥ്’ പദ്ധതി. നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ഏറ്റവും മികച്ച താല്‍പ്പര്യങ്ങള്‍ക്കായി ശരിയായ സമയത്ത് എടുത്ത ശരിയായ തീരുമാനമാണിത്.

Tags: Agnipathഅഗ്‌നിപഥ്AgniveerIndian AirforceIndian NavyIndian Army
Share23TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies