Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

കൂട്ടുകുടുംബം( കാമധേനു-48)

കെ.ജി.രഘുനാഥ്

Print Edition: 1 April 2022

മുത്തശ്ശിയും മുത്തശ്ശനും കണ്ണന്റെ വായന കേട്ട് അത്ഭുതത്തോടെ യാണ് അവനെ നോക്കി ചിരിച്ചത്. താന്‍ വായിച്ചതില്‍ വല്ല തെറ്റും പറ്റിയിട്ടുണ്ടോ എന്ന് അവന്‍ സംശയിച്ചു.

”കണ്ണന് ഒരു വയസ്സായപ്പോള്‍ ത്തന്നെ, ആരെങ്കിലും രാമായണം വായിക്കുന്നത് കേട്ടാല്‍ കണ്ണന്‍ അപ്പോള്‍ അവിടെയെത്തും. എഴുത്തിനിരു ത്തുന്നതിന് മുമ്പുതന്നെ ഗോവിന്ദേട്ടന്‍ കണ്ണന് അതിലെ കഥകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്.”
അമ്മ പറഞ്ഞു.

”അതുകൊണ്ടാ കണ്ണന് രാമായണം വായിക്കാന്‍ ഇഷ്ട മുള്ളത്. അല്ലേ കണ്ണാ..?” മുത്തശ്ശി പറഞ്ഞു.
എല്ലാവരും പറഞ്ഞതു കേട്ടപ്പോള്‍ കണ്ണന് സന്തോഷമായി. താനൊരു കേമനാണെന്ന് അവനു തോന്നി.

”മോള്‍ക്ക് വായിക്കാന്‍ അറിയില്ലേ..?” മുത്തശ്ശി ചേച്ചിയെ നോക്കി ചോദിച്ചു.
”അറിയാം. അച്ഛന്‍, എന്നേയും വായിപ്പിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്.”
ചേച്ചി പറഞ്ഞു.

”നീയൊന്ന് വായിച്ച് അവരെ കേള്‍പ്പിക്ക്..” അമ്മ ചേച്ചിയോട് പറഞ്ഞു.
”ഇപ്പോ വേണ്ട….”ചേച്ചി ഒഴിഞ്ഞുമാറി.

”കുട്ടിയായിരിക്കുമ്പോ വായിക്കാന്‍ ഇഷ്ടമായിരുന്നു. ഇപ്പോ വലിയ ആളായപ്പോ..” അമ്മ ചേച്ചിയെ കളിയാക്കി.

”അച്ഛന്‍ എല്ലാദിവസവും കണ്ണനെയല്ലേ വായിപ്പിക്കുന്നത്.?” ചേച്ചി പരിഭവത്തോടെ പറഞ്ഞു.

”….മിഥിലാപുര ‘മകം’ പുക്കിതു ദശരഥന്‍” എന്നല്ലേ കണ്ണന്‍ വായിച്ചത്. മിഥിലാപുരം ‘അകം’ പുക്കിതു ദശരഥന്‍ എന്നാ വായിക്കേണ്ടത്.” അച്ഛനാണ് പറഞ്ഞത്. അച്ഛനും തന്റെ വായന കേള്‍ക്കാന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് കണ്ണന്‍ അറിഞ്ഞത്. പീടികയില്‍ പോയാല്‍ അച്ഛന്‍ ഇത്ര നേരത്തെ വീട്ടില്‍ എത്താറില്ല. കണ്ണന്‍ മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി.

”എന്താ നീ വായന നിര്‍ത്തിയത്.?” അച്ഛന്‍ ചോദിച്ചു.
”ഇനി, അച്ഛന്‍ വായിച്ചാ മതി.” കണ്ണന്‍ പറഞ്ഞു.
”ഓരോ വരി വായിച്ചു കഴിയുമ്പോഴും അച്ഛന്‍ വീണ്ടും വായിപ്പിച്ച് തെറ്റ് തിരുത്തും. അതുകൊണ്ടാ കണ്ണന് നന്നായി വായിക്കാന്‍ കഴിയുന്നത്…” ചേച്ചി പറഞ്ഞു.

”ഇന്ന് ഞാന്‍ വായിച്ചത് ശരിയായില്ല..” അച്ഛന്‍ തെറ്റുതിരുത്തിയതുകൊണ്ടാണ് അവന്‍ പറഞ്ഞത്.

”മോന്‍, വായിച്ചത് അസ്സലായി. എന്റെ മോന്‍ കുട്ടിയല്ലേ. ചെറിയ തെറ്റൊന്നും സാരമില്ല.” മുത്തശ്ശി കണ്ണന്റെ അടുത്തേക്കുവന്ന് കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തുകൊണ്ട് പറഞ്ഞു.
”തെറ്റ് അപ്പോള്‍ത്തന്നെ തിരുത്തണം.” അച്ഛന്‍ പറഞ്ഞതിനെ ന്യായീകരിച്ചുകൊണ്ട് കണ്ണന്റെ കവിളില്‍ തലോടിക്കൊണ്ട് മുത്തശ്ശന്‍, പറഞ്ഞു.

”മുത്തശ്ശനേ, രാമായണം മുഴുവന്‍ മനപ്പാഠമാക്കിയ ആളാ..” മുത്തശ്ശി പറഞ്ഞു.

മുത്തശ്ശി പറഞ്ഞത് ശരിയാണോ എന്ന മട്ടില്‍ അവന്‍ മുത്തശ്ശനെ നോക്കി.
”എന്തിനാ, കണ്ണന്‍ രണ്ടായി പകുത്ത് ഏഴു വരിയും ഏഴക്ഷരവും കഴിഞ്ഞ് വായിച്ചത്?” മുത്തശ്ശി ചോദിച്ചു.

”അങ്ങനെ വായിച്ചാല്‍ നമ്മുടെ വീട്ടില്‍ ഉടനെ നടക്കുന്ന കാര്യം കഥയില്‍നിന്ന് ആലോചിച്ച് പറയാന്‍ കഴിയുമെന്ന് അച്ഛനാ പറഞ്ഞത്.” കണ്ണന്‍ പറഞ്ഞു.
”ഇപ്പോള്‍ പകുത്ത് വായിച്ചതില്‍നിന്ന് കണ്ണന് എന്തു മനസ്സിലായി?” മുത്തശ്ശന്‍ ചോദിച്ചു.

”ദശരഥന്‍ ജനകന്റെ കൊട്ടാരത്തില്‍ ആദ്യമായിട്ടു വരുന്ന കാര്യമല്ലേ ഞാന്‍ വായിച്ചത്, അതുപോലെ മുത്തശ്ശനും മുത്തശ്ശിയും ഇവിടെ ആദ്യമായിട്ടല്ലേ വന്നത്.” കണ്ണന്‍ പറഞ്ഞു.
അതുകേട്ടതും മുത്തശ്ശന്‍ കണ്ണന്റെ നെറുകയില്‍ ഉമ്മവച്ചു കൊണ്ട് അവന്റെ തലയില്‍ തന്റെ തല ചേര്‍ത്തുവച്ച് സന്തോഷത്തോടെ കവിളില്‍ തലോടി.

കൂട്ടുകുടുംബ സംവിധാനത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍, അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും അച്ഛന്‍ പെങ്ങളും അവരുടെ കുട്ടികളും ചെറിയച്ഛനും ചെറിയമ്മയും അവരുടെ കുട്ടികളും അങ്ങനെ എല്ലാവരുമുള്ള വീടാണ് കൂട്ടുകുടുംബം എന്നാണ് ടീച്ചര്‍ പറഞ്ഞത്. അങ്ങനെ എല്ലാവരും ഒരുമിച്ച് താമസിക്കുന്നത് എന്തു രസമായിരിക്കുമെന്നാണ് കണ്ണന്‍ അപ്പോള്‍ ആലോചിച്ചത്.

കണ്ണന്‍ രാമായണം മടക്കിവച്ചപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചത് മുത്തശ്ശനും മുത്തശ്ശിയും വീട്ടില്‍ എപ്പോഴും ഉണ്ടാകണമേ എന്നാണ്.

”അമ്മേ, പ്രഥമന്‍ ഇപ്പോള്‍ ആറിയിട്ടുണ്ടാവും” വായന മതിയാക്കി എഴുന്നേറ്റപ്പോള്‍ കണ്ണന്‍ പറഞ്ഞു.

”രാമായണം വായിക്കുമ്പോഴും പ്രഥമനെക്കുറിച്ചായിരുന്നു ഓര്‍മ്മ.” ചേച്ചി കണ്ണനെ കളിയാക്കി.
അതു കേട്ട് എല്ലാവരും ചിരിച്ചപ്പോള്‍ കണ്ണനും ചിരിച്ചു.
(അവസാനിച്ചു)

 

ShareTweetSendShare

Related Posts

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies