Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

രാമായണവായന (കാമധേനു-47)

കെ.ജി.രഘുനാഥ്

Print Edition: 25 March 2022

സന്ധ്യയ്ക്ക് പൂജാമുറിയില്‍ വിളക്ക് കത്തിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ചേച്ചിയോടൊപ്പം മുത്തശ്ശനും മുത്തശ്ശിയും വന്നിരുന്നു.

”ഇത് രാമായണമല്ലേ…?” വിളക്കിനു മുന്നിലെ ഉയരമില്ലാത്ത ചെറിയ സ്റ്റൂളില്‍ ഇരുന്ന പുസ്തകമെടുത്ത് മുത്തശ്ശന്‍ ചോദിച്ചു.

”രാമായണവും ഭാഗവതവും ഉണ്ട്.” കണ്ണന്‍ പറഞ്ഞു.

”രാമായണം വായിക്കുന്നത് കര്‍ക്കിടക മാസത്തിലല്ലേ മുത്തശ്ശാ..?”ചേച്ചി ചോദിച്ചു.

”കര്‍ക്കിടക ത്തിലേ വായിക്കാവൂ എന്നില്ല. ഇതു പഴയ പുസ്തകമായതുകൊണ്ട് വായിക്കാന്‍ കുറച്ച് പ്രയാസമാ… ചെറിയ അക്ഷരമാണ്..” രാമായണമെടുത്ത് നിവര്‍ത്തിക്കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു.

”അച്ഛന്‍ ഇതാ വായിക്കുന്നത്.” കണ്ണന്‍ പറഞ്ഞു.

”മുത്തശ്ശാ, കണ്ണനും രാമായണം വായിക്കാനറിയാം.” ചേച്ചി പറഞ്ഞു.

ശരിയാണോ എന്ന അര്‍ത്ഥത്തില്‍ തലയിളക്കി മുത്തശ്ശന്‍ കണ്ണനെ സന്തോഷത്തോടെ നോക്കി. അവന്‍ ഒന്നും പറയാതെ ചിരിച്ചു.

മുത്തശ്ശന്‍ രാമായണം നിവര്‍ത്തി വിളക്കിനടുത്തേയ്ക്ക് നീങ്ങിയിരുന്ന് അല്പസമയം നോക്കിയ ശേഷം പതുക്കെ മൂളാന്‍ തുടങ്ങി. മൂളല്‍ പതുക്കെ, നല്ല ഈണത്തിലുള്ള വായനയിലേക്ക് മാറി. കണ്ണന്‍ മുത്തശ്ശന്റെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നു. അപ്പോഴേയ്ക്കും മുത്തശ്ശിയും വന്ന് അവരുടെ അടുത്തിരുന്നു.

കുടിപ്പള്ളിക്കൂടത്തില്‍ നിന്നുതന്നെ മലയാളം വായിക്കാനും എഴുതാനും അവന്‍ പഠിച്ചിരുന്നു. രണ്ടാം ക്ലാസ്സിലായപ്പോള്‍ രാമായണം വായിക്കാനും അച്ഛന്‍ അവനെ പരിശീലിപ്പിച്ചു. സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോള്‍ എല്ലാദിവസവും രാമായണം വായിക്കണമെന്ന് അച്ഛന്‍ കണ്ണനോടു പറഞ്ഞെങ്കിലും അച്ഛന്‍ വീട്ടിലില്ലെങ്കില്‍ കണ്ണന്‍ വായിക്കാറില്ല. അച്ഛന്‍ വന്നാല്‍ ദേഹശുദ്ധി വരുത്തി, സന്ധ്യയ്ക്ക് പ്രാര്‍ത്ഥനയ്ക്കുശേഷം കെടുത്തിയ വീളക്ക് വീണ്ടും കത്തിച്ച് ഭാഗവതം വായിക്കും. കര്‍ക്കിടകമാസത്തില്‍ രാമായണമാണ് വായിക്കുക. അച്ഛന്‍ വാക്കുകള്‍ പിരിച്ചു പിരിച്ച് വായിക്കുന്നതുകൊണ്ട് രാമായണത്തിലെ കഥ കുറച്ച് കണ്ണനു മനസ്സിലായിരുന്നു. ചില ദിവസങ്ങളില്‍ അച്ഛന്‍ വായിച്ചതുതന്നെ കണ്ണനെക്കൊണ്ട് വായിപ്പിച്ച് ആ ഭാഗത്തെ കഥ പറയും.

അച്ഛന്‍ വായിക്കുന്നതുപോലെ വായിക്കാന്‍ ശ്രമിച്ചാലും വാക്കുകളുടെ അര്‍ത്ഥം അറിയാത്തതുകൊണ്ട് അതുപോലെ വായിക്കാന്‍ കണ്ണന് കഴിയാറില്ല. അര്‍ത്ഥം മനസ്സിലായില്ലെങ്കിലും വായന മുടക്കരുതെന്ന് അമ്മയും കണ്ണനെ നിര്‍ബ്ബന്ധിച്ചു. കണ്ണന്‍ വായിക്കുമ്പോള്‍ ഏതെങ്കിലും വാക്ക് തെറ്റി വായിച്ചാല്‍ അപ്പോള്‍ത്തന്നെ അച്ഛന്‍ തിരുത്തും.

മുത്തശ്ശന്‍ സംഗീതം കലര്‍ത്തിയാണ് വായിച്ചത്. അര്‍ത്ഥം ഇടയ്ക്ക് പറയാന്‍ തുടങ്ങിയപ്പോള്‍ കണ്ണന് അത് രസമായി തോന്നി. വായിക്കുമ്പോള്‍ വരികളെല്ലാം കാണാതെ പഠിച്ച മട്ടില്‍ പുസ്തകം നോക്കാതെ ഇടയ്ക്ക് കണ്ണന്റെ മുഖത്തുനോക്കി നീട്ടിപ്പാടിയപ്പോള്‍ അത് കേട്ടിരിക്കാന്‍ നല്ല രസം തോന്നി.
”മുത്തശ്ശന്‍ ഇനി ഇവിടുന്ന് പോവണ്ട.” രാമായണം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണന്‍ പറഞ്ഞു.

”ആലോചിക്കാം.” മുത്തശ്ശന്‍ പറഞ്ഞു.

”കഴിഞ്ഞവര്‍ഷം കര്‍ക്കിടകമാസത്തില്‍ രാമായണം മുഴുവന്‍ കണ്ണന്‍ വായിച്ചു.” അമ്മ പറഞ്ഞു.

”ഓരോ വാക്കും പിരിച്ച് അര്‍ത്ഥം വ്യക്തമാകത്തക്കവിധം വായിക്കണം.” മുത്തശ്ശന്‍ പറഞ്ഞു.

വാക്കുകള്‍ ചേര്‍ത്തെഴുതി യതുകൊണ്ട് എവിടെയാണ് മുറിക്കേണ്ടതെന്ന് അവന് പലപ്പോഴും മനസ്സിലായില്ല.

”കണ്ണന്‍ വായിക്കുന്നത് മുത്തശ്ശിക്കൊന്ന് കേള്‍ക്കണം.” മുത്തശ്ശന്‍ വായന മതിയാക്കിയ പ്പോള്‍ അതുവരെ മിണ്ടാതിരുന്ന മുത്തശ്ശി പറഞ്ഞു.

കണ്ണന്‍ എല്ലാവരേയും ഒന്നു നോക്കിയിട്ട് മുത്തശ്ശന്റെ കയ്യില്‍നിന്ന് രാമായണം വാങ്ങി. മുത്തശ്ശന്‍ വിളക്കിന്റെ പിന്നിലേയ്ക്കുമാറിയിട്ട് കണ്ണനെ മുന്നിലേയ്ക്കിരുത്തി. താന്‍ എന്തോ നേടിയെന്ന് അപ്പോള്‍ കണ്ണന് തോന്നി. അവന്‍ രാമായണം എടുത്ത് രണ്ടായി പകുത്ത് വലതു വശത്തുനിന്ന് ഏഴു വരിയും ഏഴക്ഷരവും കഴിഞ്ഞ് വായിക്കാന്‍ തുടങ്ങി. എട്ടുവരി വായിച്ചിട്ട് കണ്ണന്‍ പെട്ടെന്ന് നിര്‍ത്തി.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Share1TweetSendShare

Related Posts

നെഞ്ചില്‍ തറച്ച വെടിയുണ്ട (ഹാറ്റാചുപ്പായുടെ മായാലോകം 16)

കാടിന്റെ സങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 15)

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies