Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

കവനമന്ദിരം പങ്കജാക്ഷന്‍

Print Edition: 7 January 2022

പ്രൊഫ. കോടോത്ത് പ്രഭാകരന്‍ നായര്‍ എഴുതിയ ”സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമോ?” എന്ന ലേഖനം (കേസരി നവം. 05) സവിശേഷമായ ചില കാര്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. എങ്കിലും വളരെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു പ്രശ്‌നം അദ്ദേഹം കാണാതെപോയോ? അത് വളരെയേറെ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന പാറഖനനമാണ്. വിഴിഞ്ഞം തുറമുഖത്തി ന്റെ പണി വൈകുന്നതിനു കാരണമായി പറയുന്നത് പാറയുടെ ലഭ്യതക്കുറവാണ്. പ്രാദേശികമായി കെട്ടിപ്പടുക്കുന്ന ആയിരക്കണക്കി നു ചെറുതും വലുതുമായ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മ്മിതിക്കുവേണ്ടിത്തന്നെ സര്‍ക്കാര്‍ അനുമതിയോടുകൂടി 600 ലധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി അത് ആറായിരത്തിലധികമുണ്ടെന്നും പറയപ്പെടുന്നു. ക്വാറികള്‍ അനധികൃതവും അധികൃതവുമായി നിര്‍മ്മിച്ച് പാറഖനനം നടത്തിയിട്ടും കേരളത്തിന്റെ അത്യാവശ്യങ്ങള്‍ക്കുവേണ്ടി പാറ ലഭ്യമല്ലാതെവരുന്നു. ഇപ്പോള്‍ ത്തന്നെ ആയിരക്കണക്കിനു പാറമടകള്‍ നമ്മുടെ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്രയും മലകള്‍തന്നെ ഇടിച്ചുനിരത്തപ്പെട്ടുവെന്നു വേണം കരുതാന്‍. അതിന്റെ ഫലമായി വെള്ളപ്പൊക്കങ്ങളും പ്രകൃതിദുരന്തങ്ങളും നിരന്തരം മനുഷ്യനെ കടന്നാക്രമിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ താറുമാറായിരിക്കുന്നു. ഈ പരിതസ്ഥിതിയില്‍ വെള്ളപ്പൊക്കം പോലെയുള്ള അനേകം ദുരന്തങ്ങളുടെയിടയിലാണ് കേരളം സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. കേരളം ആകെ മരണശയ്യില്‍ കിടക്കുമ്പോള്‍ സര്‍ക്കാരിന് ആഘോഷത്തിമര്‍പ്പ്.

ഈ റെയില്‍വേ ലൈനിന്റെ നിര്‍മ്മിതിക്ക് ലഭ്യമാക്കേണ്ട പാറയുടെ അളവ് വളരെ വലുതാണ്. ബാക്കിയുള്ള മലകളും പാറകളും ഇടിച്ചുനിരത്തിയാലും ലൈന്‍ തീരുമോ എന്നു സംശയമുണ്ട്. കേരളമാകെ ഒരു മുറംപോലെ പരന്ന ഭൂമിയായി മാറുന്ന ദുരവസ്ഥയുണ്ടാകും. പ്രത്യേകിച്ച് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ, വളരെ ചെറിയസമയംകൊണ്ട് ഒരു റെയില്‍വേയ്ക്കുവേണ്ടി ഇന്നത്തെ കേരളത്തിന്റെ പരിസ്ഥിതിക്ക് വേണ്ടതായ പാറ കണ്ടെത്താന്‍ എങ്ങനെ സാധിക്കുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. കേരളം മുഴുവന്‍ പാറയും മലയും കുഴിച്ചു കുളം തോണ്ടിയാലും മതിയാകാതെ വരുന്ന ഈ ബൃഹത് പദ്ധതി കേരളത്തിന്റെ സകലവിധ സാമൂഹ്യപാരിസ്ഥികവ്യവസ്ഥകളെയും തകിടം മറിക്കും എന്നതില്‍ സംശയമില്ല. ഈ ഒരൊറ്റ പദ്ധതികൊണ്ട് ജനകോടികളുടെ ജീവിതം പടുകുഴിയിലാക്കുമെന്നതില്‍ സംശയമില്ല.

 

Share6TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

മലയാളഭാഷയുടെ വര്‍ണമാല

Kesari Shop

  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies