Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ

ശനിയന്‍ കാക്ക

കെ.കെ.പല്ലശ്ശന

Print Edition: 19 November 2021

ശനിയാഴ്ചകള്‍ കാക്കകളുടെ ദിവസമാണ്. ശനിദോഷപരിഹാരത്തിന് എള്ളു ചേര്‍ത്ത ചോറ് കാക്കകള്‍ക്കു നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ ഏഴരക്കൊല്ലം കാക്കയ്ക്കു ചോറു നല്‍കിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് ആറു വയസ്സും അഞ്ചു മാസവും തികയുമ്പോള്‍ ഏഴര ശനിദോഷം ആരംഭിക്കുമെന്ന് കൃഷ്ണന്‍കണിയാര്‍ എന്റെ ജാതകം നോക്കിയ സമയത്ത് പറയുകയുണ്ടായി. ചെറിയ കുട്ടിയായതുകൊണ്ട് ശനി അങ്ങനെയൊന്നും ഉപദ്രവിക്കില്ലെന്നും കണിയാര്‍ സമാധാനിപ്പിച്ചു.എങ്കിലും ശനി പ്രീതിക്കായി എല്ലാ ശനിയാഴ്ചയും കറുത്ത വസ്ത്രം ധരിക്കാനും പ്രഭാതത്തില്‍ കാക്കയ്ക്ക് എള്ളു ചേര്‍ത്ത ചോറു നല്‍കാനും നിര്‍ദേശിച്ചു.
ശനീശ്വരന്റെ വാഹനമാണ് കാക്കയെന്ന് അമ്മ പറയുകയുണ്ടായി. കാക്കയെ സന്തോഷിപ്പിച്ചാല്‍ ശനീശ്വരനും സന്തോഷിക്കും.

അങ്ങനെ ആറര വയസ്സു മുതല്‍ ശനിയാഴ്ചകളില്‍ എന്റെ കൈ കൊണ്ട് കാക്കയ്ക്കു ചോറു നല്‍കിത്തുടങ്ങി. കാലത്ത് കുളിച്ചു വന്ന് വാഴയിലച്ചീന്തില്‍ എള്ളു ചേര്‍ത്ത ചോറ് എച്ചില്‍ കുഴിക്കു സമീപം കൊണ്ടുവയ്ക്കും.
ആദ്യമൊക്കെ കാക്ക പേടിച്ചു പേടിച്ചാണ് വന്ന് ചോറുകൊത്തിയത്. പരിസരനിരീക്ഷണം നടത്തി ചതിയൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടേ കാക്ക ചോറിനടുത്തു ചെല്ലുകയുള്ളൂ.

മൂന്നാലു ശനിയാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ കാക്കയുടെ പേടി മാറി.

ശനിയാഴ്ച ദിവസം ധരിക്കാനായി അച്ഛന്‍ കറുത്ത നിറമുള്ള രണ്ടു ഷര്‍ട്ടുകള്‍ വാങ്ങിച്ചു തന്നിരുന്നു. മുട്ട, ഇറച്ചി, മീന്‍ ഇതൊന്നും ശനിയാഴ്ചകളില്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. ആറേഴു മാസം കഴിഞ്ഞപ്പോള്‍ കാക്കയും ഞാനും തമ്മില്‍ ചെറിയ സൗഹൃദത്തിലായി. മറ്റു ദിവസങ്ങളിലും കാക്ക എച്ചില്‍ കുഴിക്കരികില്‍ വന്നിരുന്ന് കരയും. എന്തെങ്കിലും കിട്ടാതെ കാക്ക കരച്ചില്‍ നിര്‍ത്തില്ല. ദോശയോ, ഇഡ്ഡലിയോ, പഴഞ്ചോറോ എന്തെങ്കിലുമൊന്ന് അമ്മ എന്റെ കൈയില്‍ തന്നു വിടും.

‘ശനിയന്‍ കാക്ക’ എന്നാണ് സൗകര്യത്തിനു വേണ്ടി ഞാനിട്ടിരുന്ന പേര്.

അത് തൊടിയിലെ പുളിമരത്തില്‍ കൂടുവച്ച് താമസവും തുടങ്ങി. ഏഴരക്കൊല്ലം ആഹാരം ഉറപ്പാണല്ലോ. ഓരോ ദിവസം കഴിയുന്തോറും ഞാനും കാക്കയും തമ്മിലുള്ള അടുപ്പം കൂടിക്കൂടി വന്നു. അമ്മയില്ലാത്തപ്പോള്‍ കാക്ക അടുക്കളയില്‍ വരെ വരാന്‍ തുടങ്ങി.

വീട്ടില്‍ എന്തുണ്ടാക്കിയാലും ഒരു പങ്ക് കാക്കയ്ക്കും നല്‍കും. പത്താം ക്ലാസ്സു കഴിയുന്നതുവരെ (ഏഴരക്കൊല്ലം) ഈ പതിവു തുടര്‍ന്നു. അപ്പോഴേയ്ക്കും അമ്മയ്ക്ക് ഏഴര ശനി തുടങ്ങി. കാക്കയൂട്ട് ഒരു തുടര്‍ക്കഥയായി.

Share10TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അതിര്‍ത്തിയും കടന്ന്

ചാപിള്ളകളുടെ അച്ഛന്‍

ഓരോരോ നേരം

അരണ മാണിക്യം

കുട്ടിത്തങ്ക

ഭൂമിയിലെ സങ്കീര്‍ത്തനങ്ങള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies