Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

മംഗളവിളയാണ് മഞ്ഞൾ

രാജമോഹൻ മാവേലിക്കര

Print Edition: 9 August 2019

ആഹാരമായും അനുഷ്ഠാനമായും, ഔഷധമായും മംഗളവിളയായ മഞ്ഞള്‍ ഗ്രാമീണ ജീവിതത്തെ ധന്യമാക്കുന്നു. സൗന്ദര്യത്തെ ഉദാഹരിക്കുന്നത് ‘വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ” എന്നാണ്. മഞ്ഞളിന്റെ ജന്മദേശം ഇന്ത്യയാണ്. ജിന്‍ജിവേറേഷ്യാ കുടുംബത്തിലെ ഒരംഗമാണ് മഞ്ഞള്‍. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കുവാനും ഡൈകള്‍ നിര്‍മ്മിക്കുവാനും സ്വാഭാവിക നിറങ്ങള്‍ നല്‍കുവാനും ഇതുപയോഗിക്കുന്നു. മഞ്ഞളിന്റെ പേറ്റന്റ് ലഭിക്കുവാന്‍ ലോക കോടതികളില്‍ കേസ്സുകള്‍ നിലനിന്നിരുന്നു എന്നത് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞളില്‍ വിറ്റാമിന്‍ സി വളരെ കൂടുതലാണ്.

മഞ്ഞളിനെ ഔഷധ ലോകത്ത് മികവുറ്റതാക്കുന്നത് ‘കുര്‍ക്കുമിന്‍’ എന്ന ആന്റി ഓക്‌സി
ഡന്റാണ്. കാത്സ്യം, പൊട്ടാസ്യം, സിങ്ക്, ബീറ്റാ കരോട്ടിന്‍, ഇരുമ്പ് തുടങ്ങിയവ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞളിന്റെ രസം കയ്പും ചവര്‍പ്പുമാണ്. ആഹാര പദാര്‍ത്ഥങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ അഗ്നിദീപ്തി ലഭിയ്ക്കയാല്‍ ദഹനം എളുപ്പമാക്കുന്നു. കുടലിലുള്ള കഫവാതങ്ങളെ നശിപ്പിക്കും. തൈര്, പാല്‍, വെണ്ണ മൂലമുണ്ടാകുന്ന കഫത്തേയും കൊഴുപ്പിനേയും മഞ്ഞള്‍ നിര്‍വീര്യമാക്കും. ആയതിനാലാണ് മഞ്ഞള്‍പ്പൊടിയിട്ട് പാല് കാച്ചി കഴിക്കുന്നത്.

മഞ്ഞള്‍ ഞരമ്പുകളേയും തലച്ചോറിനേയും ഹൃദയത്തേയും ബലപ്പെടുത്തുന്നു. ക്യാന്‍സറിനെ ചെറുക്കുവാനും അല്‍ഷിമേഴ്‌സ് രോഗം വാരാതിരിക്കുവാനും മഞ്ഞളിലെ കുര്‍ക്കുമിന്‍ സഹായിക്കുന്നു. അരുചിയെ മാറ്റി അജീര്‍ണ്ണം കൊണ്ടുണ്ടാകുന്ന അതിസാരത്തെ നിയന്ത്രിക്കും. മഞ്ഞള്‍ എണ്ണ കാച്ചുവാനും ഉപയോഗിക്കുന്നു. അച്ചാറുകള്‍, കറികള്‍, രസപ്പൊടികള്‍, പുളിശ്ശേരി തുടങ്ങിയവയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുന്നതിനാല്‍ ആരോഗ്യത്തെ ക്രമപ്പെടുത്തുന്നു. ഉണക്ക മഞ്ഞളും വേപ്പിലയും ഗോമൂത്രത്തില്‍ അരച്ച് പുരട്ടി രണ്ടുമണിക്കൂറിനുശേഷം കുളിച്ചാല്‍ ചൊറിയെന്ന ത്വക്ക് രോഗത്തിന് ശമനമുണ്ടാകും.മഞ്ഞള്‍ കറികള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മഞ്ഞനിറം ലഭിക്കുക മാത്രമല്ല ദഹനത്തെ പോഷിപ്പിച്ച് രോഗാണുക്കളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.

സുമംഗലികളും കന്യകമാരും മഞ്ഞള്‍ അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് കുളിച്ചാല്‍ വിയര്‍പ്പ്, ദുര്‍ഗന്ധം, ചൊറി, ചിരങ്ങ് എന്നിവ ഇല്ലാതാകുകയും, ത്വക്കിന് ആഴകും മാര്‍ദ്ദവവും ലഭിക്കുകയും ചെയ്യും. ചര്‍മ്മം വഴിയുള്ള രോഗാണുബാധ  ഇല്ലാതാക്കുവാനും സ്ത്രീകള്‍ക്ക്
മുഖം, കാല്‍, കൈകള്‍ എന്നിവയില്‍ രോമം മുളയ്ക്കാതിരിക്കുവാനും മഞ്ഞള്‍ സഹായിക്കും. തൊലിയിലുണ്ടാകുന്ന ചൊറിച്ചില്‍, പൊള്ളലുകള്‍, തടിപ്പുകള്‍, വീക്കങ്ങള്‍, നിറംമാറ്റം, ചുടിച്ചില്‍ എന്നീ രോഗങ്ങള്‍ക്കും മഞ്ഞള്‍ വിശേഷപ്പെട്ട ഔഷധമാണ്. ഫംഗസ് രോഗാണുക്കളെ ചെറുക്കുവാനും മഞ്ഞളിന് കഴിവുണ്ട്. മഞ്ഞളും മരോട്ടിക്കുരുവും ഗോമൂത്രവും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ കുഷ്ഠരോഗംപോലും നിയന്ത്രണവിധേയമാകും.

മഞ്ഞള്‍ അരച്ചു വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച്, തണുപ്പിച്ച് ശേഷം അരിച്ചെടുത്ത് ധാരകോരിയാല്‍ നേത്രരോഗം ശമിയ്ക്കും. ഇതുമുക്കിയ ടവ്വല്‍കൊണ്ട് മുഖവും കണ്ണും തുടച്ചാല്‍ ചെങ്കണ്ണ് പടരുന്നതിനെ തടയാന്‍ കഴിയും. മഞ്ഞളും തേങ്ങാപ്പീരയും ചേര്‍ത്തരച്ച് പൂശിയാല്‍ പുകച്ചില്‍ മാറും.

മഞ്ഞളും വേപ്പിന്‍ക്കുരുവും അരച്ചുപുരട്ടിയാല്‍ തീപ്പൊള്ളല്‍ ശമിക്കും.വേപ്പെണ്ണയും മഞ്ഞളും കുഴച്ച് പുരട്ടിയാല്‍ വ്രണം ശുദ്ധിയാകുകയും, മഞ്ഞള്‍ വെളിച്ചെണ്ണയില്‍ കുഴച്ച് പുരട്ടിയാല്‍ വ്രണം ഉണങ്ങുകയും ചെയ്യും. തലവേദനയ്ക്ക് മഞ്ഞള്‍ നെറ്റിയില്‍ അരച്ചുപുരട്ടാറുണ്ട്. മഞ്ഞളും വേപ്പിലയും വസൂരിരോഗ വ്രണം കരിയുവാനും അതുമൂലമുണ്ടാകുന്ന ശരീരപാടുകളെ ഇല്ലാതാക്കാനും ഉപകരിക്കും. മഞ്ഞള്‍ കത്തിച്ച പുക ശ്വസി ച്ചാല്‍ മൂക്കടപ്പും ജലദോഷവും മാറും.

നെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമമായി എടുത്ത് ഒരൗണ്‍സ് കഴിക്കുകയോ, കഷായം വെച്ചു കഴിക്കുകയോ ചെയ്താല്‍ പ്രമേഹരോഗം ശമിക്കുന്നതാണ്. മഞ്ഞള്‍ വറുത്തുപൊടിച്ച് നെയ്യുമായി ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസമാകും. ചീരയുടെ ഇലയ്ക്ക് വരുന്ന പാണ്ഡുരോഗത്തിന് പാല്‍ക്കായം, മഞ്ഞള്‍പ്പൊടി, സോഡാപ്പൊടി എന്നിവ 6:5:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി വയ്ക്കുക.

ഇതില്‍ നിന്നും 5 ഗ്രാം മിശ്രിതം എടുത്ത് നേര്‍പ്പിച്ച ഒരു ലിറ്റര്‍ ചാണകലായനിയില്‍ കലര്‍ത്തി ഇലകളില്‍ തളിച്ചാല്‍ ചീരയിലയിലെ പുള്ളിക്കുത്തുകള്‍ നിയന്ത്രിക്കാവുന്നതാണ്. ഉറുമ്പുപൊടിയായും മഞ്ഞള്‍പ്പൊടി ഉപയോഗിക്കാം. വെളുത്തുള്ളി, മഞ്ഞള്‍, കുരു മുളക് സമം അരച്ച് ആവണക്കെണ്ണ ചേര്‍ത്ത് കാലത്തും വൈകിട്ടും നല്‍കിയാല്‍ കോഴിവസന്തരോഗം ശമിക്കും.

വീടുകളില്‍ കോലം വരയ്ക്കുവാനും പൂജകളില്‍ കളം വരയ്ക്കുവാനും മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നു. സര്‍പ്പദൈവങ്ങള്‍ക്ക് പൂജയ്ക്കായുപയോഗിക്കുന്ന പ്രധാന ദ്രവ്യം മഞ്ഞളാണ്. വിഗ്രഹങ്ങളില്‍ മഞ്ഞള്‍നീരാട്ട് നടത്താറുണ്ട്. കാവിനെ സംരക്ഷിക്കുന്നതിന് മഞ്ഞള്‍പ്പൊടിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് ഭദ്രാകാളീ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആചാരപരമായ ഗുരുതികള്‍ക്ക് രക്തവര്‍ണ്ണം ലഭിക്കുവാന്‍ മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് മിശ്രിതം ഉപയോഗിക്കുന്നു.

മഞ്ഞള്‍ ചേര്‍ത്ത ശുദ്ധജലം വെറും വയറ്റില്‍ കഴിക്കുന്നതും ഉത്തമമായി കണക്കാക്കുന്നു.
തുളസിത്തറകളില്‍ മഞ്ഞള്‍ ചെടികൂടി വളര്‍ത്താറുണ്ട്. കസ്തൂരി മഞ്ഞളും വയനാടന്‍ മഞ്ഞളുമാണ് മഞ്ഞളില്‍ അതിവിശിഷ്ടമായുള്ളത്. ഹൈന്ദവരുടെ വിവാഹ നിശ്ചയത്തിനും, വിവാഹശേഷം ഗൃഹപ്രവേശ സമയത്തും മഞ്ഞള്‍ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്നു. താളിയോലകളിലും മുഹൂര്‍ത്ത ചാര്‍ത്തുകളിലും പരിശുദ്ധിയുടെ പ്രതീകമായി മഞ്ഞള്‍ അടയാളം കൊടുക്കാറുണ്ട്. മഞ്ഞള്‍ കാലാതിവര്‍ത്തിയായ സൗന്ദര്യബോധത്തിന്റേയും ആത്മീയ ഉണര്‍വിന്റേയും രോഗരഹിതമായ ശരീര നിലനില്‍പ്പിന്റേയും ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഭാരതീയര്‍ കണക്കാക്കുന്നു. കോടിക്കണക്കിന് പണം ലഭ്യമാക്കുന്ന ഔഷധവ്യാപാരവും സൗന്ദര്യവര്‍ദ്ധക വസ്തു നിര്‍മ്മാണവും മഞ്ഞളിന്റെ പ്രാധാന്യത്തെ മഹനീയമാക്കുന്നു.

Tags: രോഗംമഞ്ഞള്‍
Share1TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies