Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

രാമക്ഷേത്രം രാമരാജ്യത്തിനുള്ള പ്രചോദനമാകും – ഡോ. മന്‍മോഹന്‍ വൈദ്യ

Print Edition: 26 March 2021
മോഹന്‍ജി ഭാഗവത് പുഷ്പാര്‍ച്ചന നടത്തുന്നു

മോഹന്‍ജി ഭാഗവത് പുഷ്പാര്‍ച്ചന നടത്തുന്നു

ബെംഗളൂരു: അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം കേവലമൊരു ക്ഷേത്രം മാത്രമല്ലെന്നും രാമരാജ്യത്തിനായുള്ള പ്രചോദനം കൂടിയാണെന്നും ആര്‍. എസ്.എസ് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രയില്‍ അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തന പ്രചാരണത്തില്‍ സ്വയംസേവകര്‍ രാജ്യത്തുടനീളം സജീവമായി പങ്കെടുത്തു. പ്രചാരണത്തിന്റെ ഭാഗമായി ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ 5,45,737 സ്ഥലങ്ങളിലെത്തി. ഏകദേശം 20 ലക്ഷം കാര്യകര്‍ത്താക്കള്‍ 12,47,21,000 ആളുകളുമായി ബന്ധപ്പെട്ടു. ഐക്യത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതില്‍ രാമക്ഷേത്ര പ്രചാരണം വിജയിച്ചു.

സേവാഭാരതി പ്രവര്‍ത്തനം സജീവം
ലോക്ഡൗണ്‍ സമയത്ത് സേവാഭാരതിയിലൂടെ സ്വയംസേവകര്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

5,70,000 ആര്‍.എസ്.എസ് കാര്യകര്‍ത്താക്കള്‍ രാജ്യത്തെ 92,656 സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. 73 ലക്ഷത്തോളം പേര്‍ക്ക് റേഷന്‍ വിതരണം ചെയതു. 4.5 കോടി ആളുകള്‍ക്ക് ഭക്ഷ്യ പാക്കറ്റുകള്‍ നല്‍കി. 90 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. 60,000 യൂണിറ്റ് രക്തം ദാനം ചെയ്തു. 20 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ക്കും രണ്ടര ലക്ഷത്തോളം നാടോടികള്‍ക്കും സഹായം എത്തിച്ചു. ഇതു കൂടാതെ രാജ്യമെമ്പാടും നിരവധി വിഭാഗങ്ങള്‍ക്ക് ആര്‍എസ്എസ് സഹായം എത്തിച്ചു. കൊവിഡും രാമക്ഷേത്ര നിര്‍മാണവും ഭാരതീയ സമൂഹത്തിന്റെ ഊര്‍ജസ്വലതയും സാംസ്‌കാരിക ഐക്യവും പ്രകടമാക്കി.

കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും ആദ്യദിവസം മുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വൈറസ് തങ്ങളെയും ബാധിക്കാമെന്ന് അറിഞ്ഞിട്ടും സ്വയംസേവകര്‍ കൊവിഡ് സമയത്ത് രാജ്യമെമ്പാടും സേവനമനുഷ്ഠിച്ചു. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാരിനും ഭരണകൂടത്തിനും ഒപ്പം സ്ഥിതി ലഘൂകരിക്കുന്നതില്‍ സമൂഹം തുല്യമായി ഇടപെട്ട ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 19, 20 തീയതികളില്‍ പ്രതിനിധിസഭ നടന്നു. കൊവിഡ് സാഹചര്യത്തില്‍ ക്രിയാത്മകമായി പ്രതികരിച്ച സമൂഹത്തിനെയും മറ്റു രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സഹായിച്ച കേന്ദ്രസര്‍ക്കാരിനെയും അഭിനന്ദിച്ചും രാമക്ഷേത്ര നിര്‍മ്മാണ സമയത്ത് രാജ്യം പ്രകടിപ്പിച്ച ഐക്യത്തെ കുറിച്ചുമുള്ള രണ്ടു പ്രമേയങ്ങള്‍ പ്രതിനിധി സഭയില്‍ അംഗീകരിച്ചു.

പ്രതിനിധി സഭയ്ക്ക് തുടക്കം കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു.

Share10TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies