Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

ജനാധിപത്യ പ്രക്രിയയില്‍ സ്വയംസേവകരുടെ വന്‍പങ്കാളിത്തം

Print Edition: 26 July 2019
പത്രസമ്മേളനത്തില്‍ ഡോ. മന്‍മോഹന്‍ വൈദ്യ സംസാരിക്കുന്നു.

പത്രസമ്മേളനത്തില്‍ ഡോ. മന്‍മോഹന്‍ വൈദ്യ സംസാരിക്കുന്നു.

വിശാഖപട്ടണം: മുന്‍വര്‍ഷത്തെക്കാള്‍ ഒരു ലക്ഷത്തോളം ശിക്ഷാര്‍ത്ഥികള്‍ കൂടുതലായി ആര്‍.എസ്.എസ്. പ്രാഥമിക ശിക്ഷണശിബിരത്തില്‍ അഖിലേന്ത്യതലത്തില്‍ പങ്കെടുത്തു. ആര്‍.എസ്.എസ്സില്‍ ചേരൂ എന്ന വെബ് സൈറ്റിലൂടെ സംഘപ്രവര്‍ത്തനവുമായി ബന്ധം സ്ഥാപിക്കുന്നവരുടെ എണ്ണം കഴിഞ്ഞ നാലു വര്‍ഷത്തെക്കാള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു. ജൂലായ് 11 മുതല്‍ 13 വരെ മംഗല്‍ഗിരി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പ്രാന്തപ്രചാരകന്മാരുടെയും ഉന്നത അധികാരികളുടെയും ബൈഠക്കില്‍ അവതരിപ്പിച്ച കണക്കിലാണ് സംഘ വളര്‍ച്ചയുടെ ചിത്രം വ്യക്തമാക്കിയത്.
നയപരമായ തീരുമാനങ്ങളോ പ്ര മേയങ്ങളോ ബൈഠക്കിലെ അജണ്ടയില്‍ പെടില്ല. പ്രാന്തപ്രചാരകന്മാര്‍ക്ക് പുറമെ, ക്ഷേത്രീയ പ്രചാരകന്മാര്‍, അഖിലഭാരതീയ അധികാരികള്‍, വി വിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുക്കുകയുണ്ടായി.

2014ല്‍ ആരംഭിച്ച ആര്‍.എസ്.എസ്സില്‍ ചേരൂ എന്ന വെബ്‌സൈറ്റില്‍ ആദ്യത്തെ ആറുമാസംകൊണ്ട് തന്നെ 39760 പേര്‍ പങ്കാളികളായിട്ടുണ്ട്. 2016ല്‍ അത് 47,200 ഉം 2018ല്‍ 56,892 ഉം ആയി ഉയരുകയുണ്ടായി. 2019ല്‍ അത് 66,835ല്‍ എത്തിനില്‍ക്കുകയാണ്. ഇ തില്‍ ചേര്‍ന്നവരില്‍ മഹാഭൂരിപക്ഷവും 40 വയസ്സില്‍ താഴെയുള്ള യുവജനങ്ങളാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ യും ജലവിനിയോഗത്തിന്റെയും ആവശ്യകതയെക്കുറിച്ച് സംഘപ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന ക്യാംപയിന്‍ ഇതിനകം വന്‍ വിജയമാ യതായി ജൂലായ് 14ന് സഹസര്‍കാര്യ വാഹ് ഡോ. മന്‍മോഹന്‍ വൈദ്യ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാനുള്ള സംഘപ്രവര്‍ത്തകരുടെ കര്‍മ്മപദ്ധതികള്‍ 100 ശതമാനവും ഫലവത്തായതായി ഡോ.മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സ്വയംസേവകര്‍ ഗ്രാമവികാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരുന്നുണ്ട് രാജ്യമെമ്പാടും. 300 ഗ്രാമങ്ങളില്‍ ഇതിനകം വികസനത്തിന്റെ സന്ദേശം സാധ്യമായിക്കഴിഞ്ഞു. 1000 ഗ്രാമങ്ങള്‍ കൂടി വികസനപ്രവര്‍ത്തനത്തിന്റെ പന്ഥാവിലാണ്. ജൈവ കൃഷി, ഗോസരംക്ഷണം, സമുദായങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും ഐക്യവും സൃഷ്ടിക്കുന്ന പദ്ധതികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

സര്‍സംഘചാലകിന്റെ ആഹ്വാനമനുസരിച്ച് സ്വയംസേവകര്‍ ദേശീയ ചിന്താധാരക്കായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി. രാജ്യത്തെ അഞ്ചരലക്ഷം ഗ്രാമങ്ങളില്‍ നാലരലക്ഷം ഗ്രാമങ്ങളിലെ വീടുവീടാന്തരം കയറി ജനാധിപത്യ സന്ദേശം പ്രചരിപ്പിക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് സാധിച്ചതായി ഡോ. മന്‍മോഹന്‍ വൈദ്യ വിശദമാക്കി. ഈ പ്രവര്‍ ത്തനത്തില്‍ പതിനൊന്ന് ലക്ഷം പ്രവര്‍ത്തകര്‍ നേരിട്ട് പങ്കാളികളായി. അതില്‍ ഒരു ലക്ഷത്തോളം പേര്‍ വനിതകളായിരുന്നു.

Tags: RSS
Share7TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

ചങ്ങമ്പുഴ സ്മാരക പ്രബന്ധമത്സരം

ദേശഭക്തിയെ അണയാതെ കാത്തുസൂക്ഷിക്കണം: ദത്താത്രേയ ഹൊസബാളെ

അതിജീവനം ജീവിതത്തിന്റെ പരമമായ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

മാധ്യമങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്നു: ഡോ. ടി.പി.ശ്രീനിവാസന്‍

കലിയന് കൊടുത്ത് താനാജി ബാലഗോകുലം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies