Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

നിളാ നദീതട സംസ്‌കാരം ഉള്‍ക്കൊള്ളണം

ഡോ. വി. ഗംഗാധരന്‍ ചേര്‍ത്തല

Print Edition: 22 January 2021

കേസരി 2020 ഡിസംബര്‍ 25ലെ വി.ടി.വാസുദേവന്റെ ‘അക്കിത്തത്തിന്റെ പൊന്നാനിത്തം’ എന്ന ലേഖനം ശ്രദ്ധേയമായി. അന്ന് കേരളത്തില്‍ നിളാനദി ആസ്ഥാനമായി ഒരു സാംസ്‌കാരിക വിപ്ലവം ഉടലെടുക്കുകയും സാര്‍വ്വത്രികമായും അത് അതിന്റെ പ്രായോഗിക നീര്‍ചാലുകളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം ഒഴുകിയെത്തുകയും സാമൂഹ്യജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മത-ജാതി-വര്‍ണ്ണ രഹിതമായി നന്മ നിറഞ്ഞതും ധര്‍മ്മപൂരിതവുമായ ഒരു വ്യവസ്ഥിതി ഇവിടെ സ്ഥാപിച്ചെടുക്കുന്നതില്‍ ഈ കൂട്ടായ്മ നിര്‍ണ്ണായക പങ്കു വഹിച്ചുവെന്നുള്ളതും അവിതര്‍ക്കിതമാണ്. ലേഖകന്‍ സൂചിപ്പിച്ചതുപോലെ അതിന്റെ അമരത്തുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പിതാവായ വി.ടി. ഭട്ടതിരിപ്പാട്, അക്കിത്തം, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, മറ്റു സഹയാത്രികര്‍ എന്നിവരായിരുന്നു. അതിനുമുമ്പുതന്നെ നമ്പൂതിരി സമുദായത്തില്‍ പ്രത്യേകിച്ചും വിധവകള്‍ അനുഭവിച്ചുകൊണ്ടിരുന്ന തീരാദുഃഖത്തിനെതിരെ വി.ടിയും കൂട്ടരും ശബ്ദമുയര്‍ത്തിയിരുന്നു. സ്മാര്‍ത്ത വിചാരം നടത്തി, കുറ്റമാരോപിച്ചു ജീവിതാന്ത്യംവരെ മൂകമായിരിക്കാന്‍ വിധിയ്ക്കപ്പെട്ട യുവ നമ്പൂതിരി സ്ത്രീകളുടെ ശോച്യാവസ്ഥ മാറ്റാനും, വിധവാ വിവാഹം പ്രായോഗികമാക്കാനും ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ വേണ്ടി അന്ന് അവര്‍ തയ്യാറാക്കിയ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം നൂറുക്കണക്കിന് വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി.
പാഞ്ഞാളില്‍ നടന്ന അതിരാത്രത്തി ലെ അവസാന ചടങ്ങായ പശുവിന്റെ നവദ്വാരങ്ങളും അടച്ച് കൊണ്ടുള്ള വപയെടുക്കല്‍ എന്ന ഹീനമായ കര്‍മ്മം വേണ്ടെന്ന് വെയ്ക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത് വി.ടിയും സംഘവുമാണെന്ന് കേട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്നത്തെ കേസരി പത്രാധിപര്‍ എം.എ. കൃഷ്ണന്‍ നിര്‍വ്വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.
ഭാരതത്തിന് സിന്ധുനദീതട സംസ്‌കാരം പോലെ കേരളത്തിനു പ്രത്യേകമായി അവകാശപ്പെടാന്‍ ഒരു നിളാനദി സംസ്‌കാരം ഉണ്ടായിരുന്നു. ആ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാനും അവിടെ നിന്നാരംഭിച്ച നവോത്ഥാനത്തെയും അതിന്റെ ശില്പികളായ എല്ലാ സാഹിത്യനായകന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സ്മരണിക നിളാപതിപ്പ് പ്രത്യേകമായി പ്രസിദ്ധീകരിച്ചു ലോകസമക്ഷം സമര്‍പ്പിയ്ക്കാനും കേസരിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പെ കഴിഞ്ഞു.

കേരളത്തില്‍ തെക്ക് ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും നയിച്ച പ്രസ്ഥാനങ്ങളും നിളാനദിതീരത്ത് വി.ടി.ഭട്ടതിരിപ്പാട്, അക്കിത്തം, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ മറ്റു സഹപ്രവര്‍ത്തകര്‍ ആരംഭിച്ച നവീകരണയത്‌നങ്ങളുമാണ് വാസ്തവത്തില്‍ ഇവിടുത്തെ നവോത്ഥാനത്തിന്റെ അടിത്തറയും നേട്ടങ്ങളും. ശരിയ്ക്കും നവോത്ഥാന കാലഘട്ടം എന്നു പറയാവുന്നത് ആ സമയത്തെയാണ്. രാഷ്ട്രീയമായും കലാ-സാംസ്‌കാരികവും സാഹിത്യപരവുമായി പിന്നീട് വന്നതെല്ലാം ഉപരിപ്ലവമായ മാറ്റങ്ങളാണ്. ആ നവോത്ഥാന കാലഘട്ടത്തിന്റെ ശില്പികള്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പിന്തുടരുക. അതാകട്ടെ നമ്മുടെ കര്‍മ്മം.

Share1TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies