Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

തങ്കവും വിരുന്നുകാരന്‍ ആമയും

എം. പ്രദീപ്

Print Edition: 18 December 2020

രാവിലെ അമ്മ കുലുക്കി വിളിച്ചിട്ടാണ് തങ്കം എഴുന്നേറ്റത്. കണ്ണു തിരുമ്മി കിടക്കയില്‍ത്തന്നെയിരുന്ന അവളെ നോക്കിച്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു:

‘വേഗം ഉമ്മറത്തേയ്ക്കു വാ…
നമുക്കൊരു അതിഥിയുണ്ട്.’
‘ആരാ…?’
തങ്കം ഉറക്കച്ചടവോടെ ചോദിച്ചു.
”അതു പറയില്ല. നീ വേഗം വാ.”
അമ്മയുടെ മറുപടി കേട്ട തങ്കം ചിന്തയിലാണ്ടു. ആരായിരിക്കും അതിഥി? കൂട്ടുകാരാരും ഇത്ര നേരത്തെ വരാനിടയില്ല.

തന്നോടു കൂട്ടുകൂടാറുള്ള പാത്രക്കച്ചവടക്കാരന്‍ തമിഴനും വളയും മാലയും വില്‍ക്കുന്ന പൊന്നമ്മുച്ചേച്ചിയുമൊക്കെ കഴിഞ്ഞ ദിവസം വന്നുപോയതുമാണ്. പിന്നെ ആരാവും..?
‘അമ്മേ.. ഒരു ‘ക്ലൂ’ തരൂ’.

‘നീ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. പക്ഷെ, ചിത്രത്തില്‍ പലവട്ടം കണ്ടിട്ടുമുണ്ട്.’
അമ്മ ‘ക്ലൂ’ കൊടുത്തിട്ടും തങ്കത്തിനൊരു പിടിയും കിട്ടിയില്ല.
അവള്‍ അക്ഷമയോടെ ഉമ്മറത്തേയ്‌ക്കോടി.
അവിടെ അച്ഛമ്മയും അച്ഛനും ചെറിയച്ഛനുമൊക്കെയുണ്ട്. എല്ലാവരും വലിയ വട്ടച്ചെമ്പിനു ചുറ്റും നില്‍ക്കുന്നു. തങ്കം ഓടിച്ചെന്ന് അച്ഛമ്മയുടെ കൈയില്‍ തൂങ്ങിക്കൊണ്ട് ചെമ്പിലേയ്‌ക്കെത്തിനോക്കി.
അത്ഭുതംകൊണ്ടവളുടെ കണ്ണുകള്‍ വിടര്‍ന്നു !

ആമ ചെമ്പിലെ വെള്ളത്തില്‍ നീന്തിക്കളിക്കുകയാണ്! ഇടയ്ക്ക് തല വെളളത്തിനു മുകളിലേയ്ക്കുയര്‍ത്തി കുറേനേരം നില്‍ക്കും! പിന്നെ, പെട്ടെന്നൊരു മുങ്ങലാണ്!
അപ്പോള്‍ത്തന്നെ തിരിച്ച് മുകളിലെത്തുകയും ചെയ്യും!
തങ്കം എല്ലാം മറന്ന് കൗതുകത്തോടെ ആമയെത്തന്നെ നോക്കി നിന്നു! അമ്മ പറഞ്ഞതു പോലെ അവള്‍ ആദ്യമായിട്ടായിരുന്നു ജീവനുള്ള ആമയെ കാണുന്നത്!
പെട്ടന്നവള്‍ക്കൊരു സംശയം.
‘അച്ഛമ്മേ… ഈ ആമ എങ്ങനെയാ നമ്മുടെ വീട്ടിലെത്തിയത്?’
ചോദ്യം കേട്ട് അച്ഛമ്മ വാത്സല്യത്തോടെ തങ്കത്തെ നോക്കി.

‘ഇതാണോ തങ്കക്കുട്ടിയുടെ വീട് എന്നു ചോദിച്ചുകൊണ്ട് ഇന്നലെ രാത്രി വന്നതല്ലേ, ആമ! നീ ഉറങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ ‘വിളിക്കേണ്ട, രാവിലെ കാണാം’
എന്നു പറഞ്ഞ് ആമ ഇവിടെത്തന്നെ താമസിച്ചു’.

അച്ഛമ്മ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു. തങ്കം മാത്രം ചിരിച്ചില്ല. എല്ലാവരും കൂടി തന്നെ കളിയാക്കുകയാണെന്നവള്‍ക്കു മനസ്സിലായി.
തങ്കം മുഖം വീര്‍പ്പിച്ചു. ഉടനെ അച്ഛമ്മ അവളെ ചേര്‍ത്തുപിടിച്ച്, ശരിക്കും ആമ എങ്ങനെയാണവിടെ എത്തിപ്പെട്ടതെന്നു പറഞ്ഞുകൊടുത്തു.

ആമവിശേഷം ചൂടാറും മുമ്പേ കൂട്ടുകാരോടു പറയാന്‍ തിടുക്കമായി, തങ്കത്തിന്. എത്രയും പെട്ടെന്ന് സ്‌കൂളിലെത്തണം. പക്ഷെ, ആമയെ വിട്ടുപോകാനൊട്ടു മനസ്സുവരുന്നുമില്ല. തങ്കം ശരിക്കും ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ കുളിച്ചൊരുങ്ങി, സ്‌കൂള്‍ ബാഗുമെടുത്ത്, ആമയ്ക്കു റ്റാ..റ്റാ.. കൊടുത്ത് അവള്‍ ഒറ്റ ഓട്ടം!

ഇന്റര്‍വെല്‍ ആവേണ്ട താമസം, അച്ഛനും ചെറിയച്ഛനും കൂടി തലേന്നു രാത്രി ആമയെ പിടിച്ച കഥ, തങ്കം വള്ളിപുള്ളി വിടാതെ കൂട്ടുകാരോടു പറഞ്ഞു. വണ്ടിയുടെ വെളിച്ചത്തില്‍ ആമയെ കണ്ടത് ചെറിയച്ഛനാണെന്നും ഇറങ്ങിച്ചെന്നു പിടിച്ചത് അച്ഛനാണെന്നുമൊക്കെ അവള്‍ അഭിമാനത്തോടെ വിവരിച്ചപ്പോള്‍ എല്ലാവര്‍ക്കും അതിശയം!

സ്‌കൂള്‍ വിട്ടതും ചില കൂട്ടുകാര്‍ തങ്കത്തിന്റെ കൂടെ കൂടി. അവര്‍ക്ക് ആമയെ കാണണം. പിറ്റേന്ന് മറ്റു ചില കൂട്ടുകാര്‍.. അടുത്ത ദിവസം വേറെ ചിലര്‍… അങ്ങനെ തങ്കത്തിന്റെ ക്ലാസ്സിലെയെന്നല്ല, സ്‌കൂളിലെ തന്നെ മുഴുവന്‍ കുട്ടികളും ആ ദിവസങ്ങളില്‍ ആമയെ കാണാനെത്തി! വന്നവര്‍ തന്നെ വീണ്ടും വീണ്ടും വന്നു! അങ്ങനെ വൈകുന്നേരങ്ങളില്‍ വീട്ടുമുറ്റത്ത് തിരക്കോടു തിരക്ക്! ബഹളം വല്ലാതെ കൂടുമ്പോള്‍ വീട്ടിലാരെങ്കിലും ഒന്നു കണ്ണുരുട്ടും. അതോടെ പരിസരം ശാന്തമാവും!

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആമയെ കാണാന്‍ കുട്ടികളാരും വരാതായി. എങ്കിലും തങ്കം പതിവുപോലെ രാവിലെയും വൈകീട്ടും കുറേ സമയം ആമയോടൊത്തു ചെലവഴിച്ചു. അതിനിടയിലാണ് അച്ഛമ്മ പ്രധാനപ്പെട്ടൊരു കാര്യം കണ്ടെത്തിയത്. ആമ ഒന്നും തിന്നുന്നില്ല! തിന്നാനിട്ടു കൊടുത്തതൊക്കെ അതേപടി കിടക്കുന്നു! ഈ നിലയ്ക്കു പോയാല്‍ ആമയെങ്ങനെ ജീവിക്കും? അച്ഛമ്മ പറഞ്ഞത് ശരിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

പ്രശ്‌നം പരിഹരിക്കാന്‍ എന്തു വഴി എന്നായി പിന്നത്തെ ആലോചന. ആമയെ വല്ല പാടത്തോ പറമ്പിലോ കൊണ്ടുപോയി വിട്ടാല്‍ മതിയെന്ന മട്ടില്‍ ആരൊക്കെയോ പറഞ്ഞത് തങ്കത്തിന് സങ്കടമായി. കുറച്ചു ദിവസം കൂടി കാക്കണം. ആമ ഭക്ഷണം കഴിച്ചു തുടങ്ങിയാല്‍ വീട്ടില്‍ വളര്‍ത്താം എന്നൊക്കെയാണ് അവള്‍ക്കു പറയാനുണ്ടായിരുന്നത്. അതൊന്നും പക്ഷെ, ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തങ്കം കരയാന്‍ തുടങ്ങി. ആമയെ ഉപേക്ഷിക്കുന്ന കാര്യം

ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല, അവള്‍ക്ക്.
‘മോളേ, നമ്മളൊരു ജീവിയെ വളര്‍ത്തുകയാണെങ്കില്‍ അതിനൊരു പ്രയാസവും വരാതെ നോക്കാന്‍ സാധിക്കണം. ആമയുടെ കാര്യത്തില്‍ അങ്ങനെ പറ്റുമോ? ഒന്നും തിന്നാതെ ആമ ചത്തുപോവുന്നത് എന്തു
കഷ്ടമാണ്’.
അച്ഛമ്മ പറഞ്ഞതു കേട്ടപ്പോള്‍ തങ്കത്തിന്റെ കരച്ചിലടങ്ങി. ആമയെ വളര്‍ത്തിയില്ലെങ്കിലും വേണ്ടില്ല, അതു ചത്തുപോകാന്‍ പാടില്ല. പക്ഷെ, ദൂരെയെവിടെയെങ്കിലും തുറന്നുവിട്ടാല്‍പ്പിന്നെ ഒരിക്കലും കാണാനാവില്ലല്ലോ. തന്നെയുമല്ല, മറ്റു വല്ല ജന്തുക്കളോ, ചിലപ്പോള്‍ ഇറച്ചിയാക്കാന്‍ മനുഷ്യര്‍ തന്നെയോ അതിനെ പിടികൂടാനും മതി. തങ്കം ആശങ്കയോടെ ആമയെത്തന്നെ നോക്കി നിന്നു.
അപ്പോള്‍ വീണ്ടും അച്ഛമ്മ:
‘മോളേ..നമുക്ക് ആമയെ അടുത്തൊരിടത്തു വിടാം. അവിടെ, ഇഷ്ടമുള്ള ആഹാരവും കഴിച്ച്, അതു സുഖമായി ജീവിക്കട്ടെ. ആരും ഉപദ്രവിക്കില്ലെന്നുറപ്പ്. മാത്രമല്ല, ഭാഗ്യമുണ്ടെങ്കില്‍ നമുക്കു വല്ലപ്പോഴും കാണാനും സാധിക്കും. എന്താ… സമ്മതമാണോ?’
”ഏതാ അച്ഛമ്മേ, ആ സ്ഥലം?” തങ്കത്തിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അച്ഛമ്മ പുഞ്ചിരിതൂകിക്കൊണ്ടു പറഞ്ഞു:
”നമ്മുടെ അമ്പലക്കുളം തന്നെ, മോളേ.. അല്ലാതെ വേറെ ഏതു സ്ഥലം?”
തങ്കത്തിന് നൂറുവട്ടം സമ്മതമായിരുന്നു! സന്തോഷം കൊണ്ടു മതിമറന്ന അവള്‍ അച്ഛമ്മയുടെ മടിയിലേയ്ക്കു ചാടിക്കയറി. പിന്നെ, എന്തോ കിന്നാരം പറയാന്‍ ആമയുടെ അടുത്തേയ്‌ക്കോടി.

Share1TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies