Monday, January 18, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

മുള്ളാണിവെച്ചവനും ശിക്ഷ (ആരോമര്‍ ചേകവര്‍ 43)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 4 December 2020
16
SHARES
Share on FacebookTweetWhatsAppTelegram

”അച്ഛന്റെ ചുരിക കടഞ്ഞ ആ കൊല്ലനെ നമ്മള്‍ക്കു കാണണ്ടേ?” കണ്ണപ്പുണ്ണി.
”വേണമല്ലോ കണ്ണപ്പുണ്ണി” എന്നായി ആരോമുണ്ണി.

അവര്‍ പെരുങ്കൊല്ലന്റെ വീടു തേടിച്ചെന്നു. ചേകവന്മാരുടെ വരവുകണ്ടപ്പോള്‍, എന്തോ ശരികേടുണ്ടെന്ന് കൊല്ലന് തോന്നലുണ്ടായി. അവന്‍ അകത്തൊളിച്ചിരുന്നു.

ചേകവരെക്കണ്ട് കൊല്ലത്തി പ്പെണ്ണ് വീടിന്റെ നടയിറങ്ങിവന്നു.
”നിന്റെ കൊല്ലനെ വിളിക്ക്. ചുരിക നാലെണ്ണം കടയിക്കാനുണ്ട്. കടയല്‍കൂലി കൂടാതെ കൈനിറയെ സമ്മാനവും കൊടുക്കാം”
കൊല്ലത്തിപ്പെണ്ണ് അകത്തുപോയി.

”ചുരിക കടയിക്കാന്‍ വന്നിട്ടുണ്ട് രണ്ടുചേകോന്മാര്. കൈനിറയെ സമ്മാനം കിട്ടും നിങ്ങള്‍ക്ക് ”
അതുകേട്ട് ആര്‍ത്തിപിടിച്ച് കൊല്ലന്‍ ചേകോന്മാരുടെ മുമ്പിലെത്തി.

അപ്പോള്‍ ആരോമുണ്ണി ചോദിച്ചു.

”നീയല്ലേ പണ്ട് ആരോമരമ്മാവന്റെ ചുരിക കടഞ്ഞത്? ചതിയന്മാരായ അരിങ്ങോടന്റേയും ചന്തുവിന്റേയും മൊഴികേട്ട് നീയല്ലേ അന്ന് ഇരുമ്പാണി മാറ്റി മുളയാണിവെച്ച് ചുരികക്കണ മുറുക്കിയത് ? ചതിയന്‍ ചന്തുവിന്റെ തല ഇതാ ഈ മാറാപ്പിലുണ്ട്. അമ്മാവനെച്ചതിച്ച നിന്റെ തലയും ഞങ്ങള്‍ക്കു വേണം”
തൊഴുകയ്യുയര്‍ത്താന്‍ തുനിഞ്ഞ കൊല്ലന്റെ കഴുത്തില്‍ ആരോമുണ്ണിയുടെ ഭീമന്‍ചുരിക പതിച്ചു. കൊല്ലന്റെ തല മുറ്റത്തുവീണുരുണ്ടു.
”കണ്ണപ്പുണ്ണ്യേ, ഇവന്റെ തലയും മാറാപ്പിലിട്ടോ. കാറാപ്പിള്ളേര്‍ക്ക് കാറകളിപ്പാന്‍ കൊടുക്കാം”
കൊല്ലന്റെ തല പെറുക്കിയെടുത്ത് കണ്ണപ്പുണ്ണി മാറാപ്പിലിട്ടു.

കൊല്ലത്തിപ്പെണ്ണ് നെഞ്ചത്തടിച്ചു നിലവിളിച്ചു.
”പെണ്ണേ, ഒന്നുകൊണ്ടും നീ ഖേദിക്കേണ്ട”
അറുപത്തിനാലു പൊന്‍പണമിട്ടുകെട്ടിയ കിഴി കൊല്ലത്തിപ്പെണ്ണിന്റെ കയ്യില്‍ വെച്ചുകൊടുത്തു,
കണ്ണപ്പുണ്ണി.
”കഴിവിന്നു കുറച്ചില്‍വരുന്ന കാലത്ത് നീ പുത്തൂരം വീട്ടിലേക്കു വരണം. ചോദിക്കുന്നതെന്തും പുത്തൂരം വീട്ടുകാര്‍ നിണക്കു തന്നിരിക്കും. ഇതു സത്യം”

കൊല്ലത്തിപ്പെണ്ണ് കറുത്തേനാര്‍ നാട്ടുകാരിയാണെന്ന് കണ്ണപ്പുണ്ണിക്ക് അറിവുള്ളതാണ്. മുത്തച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്, പുത്തനായിക്കടയിച്ച കേമന്‍ചുരികകള്‍ അമ്മാവന്റെ കൈകളില്‍ വെച്ചുകൊടുത്തത് കൊല്ലത്തിപ്പെണ്ണാണുപോലും. നാലു ചുരികകളില്‍ ഒരെണ്ണം കാണിച്ച്, ചുരികയൊന്നിളക്കിക്കാണിക്കാമോ ചേകവരേ, കാണാനുള്ള ആഗ്രഹംകൊണ്ടാണെന്ന് കൊല്ലത്തിപ്പെണ്ണ് കൊഞ്ചിയെന്നും, അങ്കത്തിനുമുമ്പ് ചുരികയിളക്കിക്കാണിക്കുന്നത് ശരിയല്ലെന്ന് അമ്മാവന്‍ പറയുകയുണ്ടായെന്നും കേള്‍ക്കുന്നു. കൊല്ലത്തിപ്പെണ്ണ്് ആഗ്രഹിച്ചപോലെ അപ്പോള്‍ അമ്മാവന്‍ ചുരികയിളക്കിക്കാണിച്ചതായിരുന്നെങ്കില്‍, അപ്പൊഴേ ചുരിക കണയില്‍ മുറിഞ്ഞുവീഴുമായിരുന്നുപോലും. അതായിരുന്നുപോലും കൊല്ലത്തിപ്പെണ്ണിന്റെ ഉള്ളിലിരുപ്പ്. അമ്മാവന്‍ ചുരിക ഇളക്കിയില്ല, കൊല്ലത്തിപ്പെണ്ണിന്റെ ആഗ്രഹം

നടന്നില്ല. ഇക്കഥ കണ്ണപ്പുണ്ണി കൊല്ലക്കുടിയില്‍നിന്നു മടങ്ങവേ ആരോമുണ്ണിയോടു പറഞ്ഞു. എല്ലാം ദൈവവിധിപോലെ വന്നുഭവിക്കുമെന്ന് ആരോമുണ്ണി സമാധാനിച്ചു.

ഇരുപേരും പിന്നീടെവിടേയും തങ്ങാതെ നാഗപുരത്തേക്കു നടന്നു. നാഗപ്പന്‍ചെട്ടിയാരുടെ വീട്ടുപടിക്കലെത്തി. ചേകവന്മാരുടെ വരവുകണ്ട് ചെട്ടിയാര്‍ പേടിച്ചുപോയി. പേടി പുറത്തുകാണിക്കാതെ വേഗം ചെന്ന് ചേകവന്മാരെ ആദരവോടെ അകത്തേക്കാനയിച്ചു. ആദരിച്ചിരുത്തി, പട്ടും വളയും സമ്മാനിച്ചു. പറവെച്ച് കൊമ്പുമുറംകൊണ്ട് പൊന്‍പണം നിറച്ചു. പൊന്‍പണം നിറച്ച പറ വീരാളിപ്പട്ടില്‍ ചൊരിഞ്ഞു. കിഴിയാക്കിക്കെട്ടി ചേകവര്‍ക്കരികേ വെച്ചു.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Tags: ആരോമര്‍ ചേകവര്‍
Share16TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കാക്കക്കുഞ്ഞിന്റെ സംഗീതപഠനം

ധ്രുവനക്ഷത്രം

പാട്ടും കൂട്ടും

നന്ദ്യാര്‍വട്ട പൂക്കള്‍

ആനയും കുറുനരിയും

തങ്കവും വിരുന്നുകാരന്‍ ആമയും

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

അപേക്ഷ ക്ഷണിക്കുന്നു

നീതി കിട്ടാത്ത ആത്മാവുകള്‍

സ്മൃതികുടീരങ്ങള്‍ക്കും അപ്പുറം ഒരാള്‍

സമരവഞ്ചനകള്‍

സ്മൃതിയും സ്മാരകങ്ങളും

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly