Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

അക്കിത്തത്തിന് ദേശീയസ്മാരകം നിര്‍മ്മിക്കണം

മാധവദാസ് തൃശ്ശൂര്‍

Print Edition: 27 November 2020

മഹാകവി അക്കിത്തത്തെ അനുസ്മരിച്ചു കൊണ്ടുള്ള ‘കേസരി’ വാരിക (2020 ഒക്‌ടോബര്‍ 23) വായിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്റേത് നല്ലൊരു പഠനമായിരുന്നു. അക്കിത്തത്തിന് ഉചിതമായ ഒരു സ്മാരകം പണിയേണ്ടതുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും ഇത് സംബന്ധിച്ച് പ്രരംഭചര്‍ച്ചകള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലുമായി നടന്നുവെന്നുമുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രഖ്യാപനം മലയാളികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചിരിക്കുകയാണ്. കവിയുടെ ജീവിതവും കവിതകളും ഭാവിതലമുറക്കായി അടയാളപ്പെടുത്താന്‍ സഹായകരമായ രീതിയിലുള്ള മികച്ച നിലവാരമുള്ള സാംസ്‌കാരിക സമുച്ചയമാണ് വേണ്ടത്. അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ഒത്ത ദേശീയ സ്മാരകം തന്നെ ഉയരണം.

മികച്ച കവിതകള്‍ എഴുതിയിട്ടുള്ള മഹാകവി മാത്രമല്ല അദ്ദേഹം. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയും പുലര്‍ത്തിയ കേളപ്പജിയുടെയൊക്കെ രീതിയിലുള്ള ഗാന്ധിയനായിരുന്നു അദ്ദേഹം. സത്യനിഷ്ഠ പുലര്‍ത്തിയത് കൊണ്ടായിരുന്നു അദ്ദേഹം പിന്നീട് കമ്മ്യൂണിസത്തിലെ ഹിം സാത്മകതയെ തുറന്ന് വിമര്‍ശിക്കാനുള്ള ധീരത കാണിച്ചത്. പാര്‍ട്ടിയെ താങ്ങിനിന്നിരുന്നെങ്കില്‍ കിട്ടുമായിരുന്ന സുഖസൗകര്യങ്ങളും അംഗീകാരങ്ങളും വേണ്ടെന്ന് വെച്ചാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘവുമായി അടുത്തത്. കവിതയില്‍ ഇടശ്ശേരി ഗോവിന്ദന്‍നായരും സാമൂഹിക പരിഷ്‌കരണത്തില്‍ വി.ടി. ഭട്ടതിരിപ്പാടുമായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ള ഉല്‍പതിഷ്ണുക്കള്‍ നയിച്ച യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായ അക്കിത്തം തന്റേതായ സാത്വിക ശൈലിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. എഴുത്തും കര്‍മ്മവും ഒന്നിച്ചു. പാരമ്പര്യത്തിന്റെ നല്ലവശങ്ങളെ അവതരിപ്പിച്ചു. വേദപ്രചാരണത്തിന് മുന്നിട്ടിറങ്ങി. ”അനാദി” എന്ന ഉന്നത നിലവാരത്തിലുള്ള മാസിക വൈദികധര്‍മ്മപ്രചാരണത്തിനായി തിരുനാവായ ബ്രഹ്മസ്വം മഠത്തില്‍ നിന്നിറക്കി. അക്കിത്തം എന്ന പ്രതിഭാശാലിയായ പത്രാധിപരെ അനാദിയുടെ പഴയ താളുകളില്‍ അനുഭവിക്കാം.

ഇതിനെയൊക്കെ അംഗീകരിച്ചവരും അക്കിത്തം സംഘവുമായി അടുത്തപ്പോള്‍ നെറ്റിചുളിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായി കേരളത്തിലുടനീളം ഓടി നടന്നപ്പോള്‍ പഴയ സഖാക്കള്‍ സ്വന്തം ജാതീയത മറച്ചുവെച്ച് അക്കിത്തത്തെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റെന്ന് ആക്ഷേപിച്ചു. വര്‍ഗ്ഗീയവാദികള്‍ അദ്ദേഹത്തിനെതിരെ ഉറഞ്ഞുതുള്ളി. ഒറ്റപ്പെടുത്താനും അവഹേളിക്കാനും ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായി. ഇതെല്ലാം സ്വതസിദ്ധമായ ആധ്യാത്മികമായ നിസ്സംഗതയോടെ മഹാകവി ധീരമായി നേരിട്ടു. കുറച്ചുവാക്കുകളില്‍ കാര്യമാത്ര പ്രസക്തമായ ശൈലിയില്‍ ഉചിതമായ മറുപടി നല്‍കി. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ നിയന്ത്രിക്കുന്ന സ്റ്റാലിനിസ്റ്റ് – വര്‍ഗ്ഗീയ മാഫിയക്ക് എതിരെയുള്ള തപസ്യയുടെ പ്രവര്‍ത്തനങ്ങളെ മഹാകവി മുന്നില്‍ നിന്നു നയിച്ചു. ഈ മുഖലേഖനങ്ങളിലൂടെ കേസരി മഹാകവിയ്ക്ക് അര്‍ഹമായ ആദരവാണ് നല്‍കിയിരിക്കുന്നത്.

 

Tags: akkitham
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

Kesari Shop

  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies