Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

അക്കിത്തത്തിന് ദേശീയസ്മാരകം നിര്‍മ്മിക്കണം

മാധവദാസ് തൃശ്ശൂര്‍

Print Edition: 27 November 2020

മഹാകവി അക്കിത്തത്തെ അനുസ്മരിച്ചു കൊണ്ടുള്ള ‘കേസരി’ വാരിക (2020 ഒക്‌ടോബര്‍ 23) വായിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്റേത് നല്ലൊരു പഠനമായിരുന്നു. അക്കിത്തത്തിന് ഉചിതമായ ഒരു സ്മാരകം പണിയേണ്ടതുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും ഇത് സംബന്ധിച്ച് പ്രരംഭചര്‍ച്ചകള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലുമായി നടന്നുവെന്നുമുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രഖ്യാപനം മലയാളികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചിരിക്കുകയാണ്. കവിയുടെ ജീവിതവും കവിതകളും ഭാവിതലമുറക്കായി അടയാളപ്പെടുത്താന്‍ സഹായകരമായ രീതിയിലുള്ള മികച്ച നിലവാരമുള്ള സാംസ്‌കാരിക സമുച്ചയമാണ് വേണ്ടത്. അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ഒത്ത ദേശീയ സ്മാരകം തന്നെ ഉയരണം.

മികച്ച കവിതകള്‍ എഴുതിയിട്ടുള്ള മഹാകവി മാത്രമല്ല അദ്ദേഹം. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയും പുലര്‍ത്തിയ കേളപ്പജിയുടെയൊക്കെ രീതിയിലുള്ള ഗാന്ധിയനായിരുന്നു അദ്ദേഹം. സത്യനിഷ്ഠ പുലര്‍ത്തിയത് കൊണ്ടായിരുന്നു അദ്ദേഹം പിന്നീട് കമ്മ്യൂണിസത്തിലെ ഹിം സാത്മകതയെ തുറന്ന് വിമര്‍ശിക്കാനുള്ള ധീരത കാണിച്ചത്. പാര്‍ട്ടിയെ താങ്ങിനിന്നിരുന്നെങ്കില്‍ കിട്ടുമായിരുന്ന സുഖസൗകര്യങ്ങളും അംഗീകാരങ്ങളും വേണ്ടെന്ന് വെച്ചാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘവുമായി അടുത്തത്. കവിതയില്‍ ഇടശ്ശേരി ഗോവിന്ദന്‍നായരും സാമൂഹിക പരിഷ്‌കരണത്തില്‍ വി.ടി. ഭട്ടതിരിപ്പാടുമായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ള ഉല്‍പതിഷ്ണുക്കള്‍ നയിച്ച യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായ അക്കിത്തം തന്റേതായ സാത്വിക ശൈലിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. എഴുത്തും കര്‍മ്മവും ഒന്നിച്ചു. പാരമ്പര്യത്തിന്റെ നല്ലവശങ്ങളെ അവതരിപ്പിച്ചു. വേദപ്രചാരണത്തിന് മുന്നിട്ടിറങ്ങി. ”അനാദി” എന്ന ഉന്നത നിലവാരത്തിലുള്ള മാസിക വൈദികധര്‍മ്മപ്രചാരണത്തിനായി തിരുനാവായ ബ്രഹ്മസ്വം മഠത്തില്‍ നിന്നിറക്കി. അക്കിത്തം എന്ന പ്രതിഭാശാലിയായ പത്രാധിപരെ അനാദിയുടെ പഴയ താളുകളില്‍ അനുഭവിക്കാം.

ഇതിനെയൊക്കെ അംഗീകരിച്ചവരും അക്കിത്തം സംഘവുമായി അടുത്തപ്പോള്‍ നെറ്റിചുളിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായി കേരളത്തിലുടനീളം ഓടി നടന്നപ്പോള്‍ പഴയ സഖാക്കള്‍ സ്വന്തം ജാതീയത മറച്ചുവെച്ച് അക്കിത്തത്തെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റെന്ന് ആക്ഷേപിച്ചു. വര്‍ഗ്ഗീയവാദികള്‍ അദ്ദേഹത്തിനെതിരെ ഉറഞ്ഞുതുള്ളി. ഒറ്റപ്പെടുത്താനും അവഹേളിക്കാനും ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായി. ഇതെല്ലാം സ്വതസിദ്ധമായ ആധ്യാത്മികമായ നിസ്സംഗതയോടെ മഹാകവി ധീരമായി നേരിട്ടു. കുറച്ചുവാക്കുകളില്‍ കാര്യമാത്ര പ്രസക്തമായ ശൈലിയില്‍ ഉചിതമായ മറുപടി നല്‍കി. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ നിയന്ത്രിക്കുന്ന സ്റ്റാലിനിസ്റ്റ് – വര്‍ഗ്ഗീയ മാഫിയക്ക് എതിരെയുള്ള തപസ്യയുടെ പ്രവര്‍ത്തനങ്ങളെ മഹാകവി മുന്നില്‍ നിന്നു നയിച്ചു. ഈ മുഖലേഖനങ്ങളിലൂടെ കേസരി മഹാകവിയ്ക്ക് അര്‍ഹമായ ആദരവാണ് നല്‍കിയിരിക്കുന്നത്.

 

Tags: akkitham
Share1TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies