”അത്തിമരപ്പൊത്തിലിരുന്ന്
എത്തിനോക്ക്ണതാരാണ്?”
”ഇത്തിരിപോന്നൊരു കിളിയാണേ,
ചിത്രവര്‍ണ്ണക്കിളിയാണേ.”
”ആരെ നോക്കിയിരിക്കുന്നു
ആരോമല്‍ക്കിളിയൊറ്റയ്ക്ക്?”
”ഇരതേടിപ്പോയൊരുതായ
വരുന്നതു നോക്കിയിരിപ്പാണ്.”
”എവിടെപ്പോയി കിളിയമ്മ
കുഞ്ഞിനെ തനിയെ വിട്ടിട്ട്”
”കൊയ്ത്തു കഴിഞ്ഞൊരു പാടത്തെ
കതിര്‍മണി കൊത്തിത്തിന്നാന്‍ പോയ്.”
”കിളിക്കുഞ്ഞിനു ഭയമാവില്ലേ
മരപ്പൊത്തില്‍ തനിച്ചിരിക്കാന്‍?”
”വളര്‍ന്നുവലുതായാല്‍ കുഞ്ഞി-
ക്കിളിയും പറന്നുപോകും ദൂരെ!”