സപ്തം.11 ലക്കം കേസരിയിലെ ‘പരാജയങ്ങളുടെ അവതാരം’ എന്ന ജി.കെ സുരേഷ് ബാബുവിന്റെ ലേഖനം കേരളത്തിന്റെ സമകാലിക അവസ്ഥയെ തുറന്നുകാട്ടുന്നതായി.
കോവിഡിന്റെ പേരില്‍ ചികിത്സകിട്ടാതെ നമ്മുടെ നാട്ടില്‍ ഈ അടുത്തിടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുകയുണ്ടായി. എന്റെ മക്കളെ കൊന്നതാണ് എന്ന് നെഞ്ച് പൊട്ടിക്കരഞ്ഞ ഒരു പിതാവിന്റെ വാക്കുകള്‍ നാം കേട്ടത് ഉത്തരേന്ത്യയില്‍ നിന്നല്ല; നമ്മുടെ കേരളത്തില്‍ നിന്നുതന്നെയാണ്.
ഒന്‍പതു മാസം ഉദരത്തില്‍ കൊണ്ടുനടന്ന ജീവന്റെ തുടിപ്പ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന നാട്ടില്‍ ആണ് നമ്മളെല്ലാവരും ജീവിക്കുന്നത് എന്നത് ലജ്ജാവഹം ആണ്.
ഇതിന്റെ ഉത്തരവാദികള്‍ക്കെതിരെ ഇതുവരേയും സര്‍ക്കാര്‍ മാതൃകാപരമായ നടപടിയെടുത്തിട്ടില്ല. വിമര്‍ശനങ്ങളും ചോദ്യങ്ങളും അനുവദനീയമല്ലാത്ത ഈ നാട്ടില്‍, ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവന്റെ വായില്‍ ലാത്തിയും ചങ്കില്‍ ബൂട്ടിട്ട കാലും ആവും ഉത്തരം ആയി വരുക. ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു ആക്റ്റിവിസ്റ്റിനേ യും കണ്ടില്ല. ആശുപത്രി ഉടമസ്ഥരെ ഫെമിനിസ്റ്റുകള്‍ തല്ലിയതായും അറിവില്ല. അഥവാ ആരെങ്കിലും തല്ലിയാല്‍ ആരോഗ്യമന്ത്രി അവരെ അഭിനന്ദിക്കുമോ?
കണ്ണടച്ച് ഇനിയും ഇരുട്ടാക്കി എത്രനാള്‍ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കും. ഈ വിധി ഇനി ഒരമ്മയ്ക്കും ഉണ്ടാകരുത്. ശക്തമായി തന്നെ പ്രതികരിക്കണം.