ഉറീക്കലത്തിലുണ്ടല്ലോ;
തൈരെന്‍ കൃഷ്ണാ, യഥേഷ്ടമായ്.
വെണ്ണ കട്ടുണ്ണുന്നില്ലേ നീ?
മോഷ്ടാവേ, പാര്‍ത്തുനില്പു ഞാന്‍.
ഭക്തന്റെ ചിത്തം തന്നെ നിന്‍
മോഷണദ്രവ്യം മാധവാ.
ഗോപീമാനസം തന്നെ നിന്‍
തൈര്‍ക്കുടം ശരിയല്ലയോ?
കാലിക്കോലിന്റെ തുമ്പത്തീ
ഗോവാം ഭൂവിന്റെ സന്തുഷ്ടി.
ഗോപാലന്റെ പശുക്കളീ
മണ്ണിലെ പ്രാണി സര്‍വ്വവും.
അന്നു നീ വാ തുറന്നപ്പോള്‍
കണ്ടില്ലേ സര്‍വ്വജാലവും?
നീ തന്നെ പരമാത്മാവെന്‍
കാര്‍വര്‍ണ്ണാ കാലസാക്ഷിയും.