Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

കുറുമ്പത്തി ആര്‍ച്ച (ആരോമര്‍ ചേകവര്‍ 27)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 31 July 2020

ആരോമര്‍ചേകവരുടെ കഥ കേട്ട് അപ്പു കരഞ്ഞു. കഥ പറയുന്ന മുത്തശ്ശിയുടെ കണ്ണുകളും നനഞ്ഞിട്ടുണ്ടെന്ന് അപ്പു കണ്ടു.
”ചതിയന്‍ ചന്തു. ചന്തൂനെ വെറുതെ വിട്ട്വോ പുത്തൂരം വീട്ടുകാര് ?”
”ചേകോന്മാരല്ലേ അപ്പൂ. പകരം ചോദിക്കാതെ അടങ്ങില്ലലോ. ഓര്‍ത്തോന് ഓരാണ്ട്. പാര്‍ത്തോന് പന്തീരാണ്ട് എന്നല്ലേ പഴമക്കാര് പറഞ്ഞിട്ടുള്ളത്. ദൈവം എന്നൊരാളുണ്ടല്ലോ അപ്പൂ. നേരു നിരങ്ങിവരും. ചതിയന്‍ ചന്തൂനോടു പകരം ചോദിക്കാന്‍ പുത്തൂരം വീട്ടിലൊരാണ്‍കുട്ടിയുണ്ടായി”
”അതാരാ മുത്തശ്ശീ?”
”ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമുണ്ണി”
”ആ കഥ പറഞ്ഞുതരൂ മുത്തശ്ശീ”
”ഒറ്റയിരുപ്പില്‍ കഥ പറയണം എന്നൊന്നും മുത്തശ്ശിയോടു പറയരുത്. ഇന്ന് വ്യാഴ്ചയല്ലെ. ശനീം ഞായറും അപ്പൂന് സ്‌കൂളില്ലലൊ. ശനിയാഴ്ച തുടങ്ങിവെയ്ക്കാം മുത്തശ്ശി കഥപറച്ചില്.
സമ്മതിച്ച്വോ?”
”സമ്മതിച്ചൂ മുത്തശ്ശീ”
* * *

കുത്തുവിളക്കിന്റെ തണ്ട് നാഭിയില്‍ കുത്തിയിറക്കി ചതിയന്‍ ചന്തു നേരാങ്ങളയെ ചതിച്ചുകൊല്ലുംകാലത്ത് ആര്‍ച്ചയ്ക്ക് ഏഴുമാസം വയറ്റിലുണ്ടായിരുന്നു.
എലപുലയും പുലകുളി അടിയന്തിരവും കഴിഞ്ഞ് ആറ്റുമ്മണമ്മേലേക്ക് ഉണ്ണിയാര്‍ച്ച മടങ്ങിപ്പോയി. ചന്തുവിനോടുള്ള പക ആര്‍ച്ചയുടെ ഉള്ളില്‍ അടുപ്പിലെ കനലുപോലെ എരിഞ്ഞു കിടക്കുകയായിരുന്നു.

ആരോമര്‍ക്കൊപ്പം കളരിയില്‍ വെട്ടും തടവും പഠിച്ചവളാണ് ഉണ്ണിയാര്‍ച്ച.
പെണ്ണാണെങ്കിലും അഭ്യാസികള്‍ക്കും അഭ്യാസി. പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടുണ്ട്. അച്ഛനായ കണ്ണപ്പച്ചേകവരാണ് ആര്‍ച്ചയുടേയും ഗുരുക്കള്‍.
ആറ്റുമ്മണമ്മേലെ കുഞ്ഞിരാമന് കെട്ടിച്ചുകൊടുക്കുമ്പോള്‍ അവള്‍ക്ക് പത്തു വയസ്സാണ്.
”ഉണ്ണിയാര്‍ച്ച അല്ലിമലര്‍കാവില്‍ കൂത്തുകാണാന്‍പോയ കഥ കേള്‍ക്കണ്ടേ അപ്പൂന്?”
”വേണം മുത്തശ്ശീ”
പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ച ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ചയായിക്കഴിയുന്ന കാലം. ആറ്റുമ്മണമ്മേലെ കുഞ്ഞിരാമനാണല്ലോ ആര്‍ച്ചയെ കെട്ടിക്കൊണ്ടുവന്നത്. തൊടുവോര്‍കളരിക്കാശാനാണെങ്കിലും അടവും മുറകളും പഠിച്ചിട്ടുണ്ടെങ്കിലും, സ്വതവേ ധൈര്യം കുറവാണ് കുഞ്ഞിരാമന്. മാറ്റാനോടേറ്റുമുട്ടേണ്ടിവരുമ്പോള്‍ മുട്ടുവിറയ്ക്കുന്ന പ്രകൃതക്കാരന്‍. പെണ്ണാണെങ്കിലും ചേകവരുടെ വീറും വാശിയും കിട്ടിയിരിക്കുന്നത് ഉണ്ണിയാര്‍ച്ചയ്ക്കാണ്.
അങ്ങനെയിരിക്കുന്ന കാലത്തൊരു ദിവസം രാത്രി ഉറക്കത്തില്‍ ഉണ്ണിയാര്‍ച്ച ഒരു സ്വപ്നം കണ്ടു.
അല്ലിമലര്‍കാവില്‍ കൂത്തല്ലാണ്
അയ്യപ്പന്‍കാവില്‍ വിളക്കല്ലാണ്
*അയിലാളര്‍പെണ്ണുങ്ങള്‍ പോകുന്നുണ്ട്
പുലരാനേഴര രാവുള്ളപ്പോഴാണ് ഇങ്ങനെയൊരു സ്വപ്നം കണ്ടത്. ഉടനെ ആര്‍ച്ച ഞെട്ടിയുണര്‍ന്നു. എഴുന്നേറ്റ് കാര്‍കൂന്തല്‍ കുടഞ്ഞുകെട്ടി. ആടകള്‍ അഴിച്ചുടുത്തു. വിളക്കുമെടുത്ത് പടകാളി മുറ്റത്തിറങ്ങി. അപ്പോഴേക്കും പൂങ്കോഴിച്ചാത്തന്റെ കൂക്കു കേട്ടു. മണ്ഡകത്തിനരികേ ചെന്ന് ഭൂമിതൊട്ടു നെറുകില്‍വെച്ചു. സൂര്യഭഗവാനെ വണങ്ങി. മുറ്റമടിക്കുന്ന ചൂലെടുത്തുകൊണ്ടുവന്ന് മുറ്റമടി കഴിച്ചു. നാലുകെട്ടിന്റെ അടുക്കളയില്‍ കടന്ന് പാത്രങ്ങളൊക്കെ മോറിയടുക്കി. *അഴിവന്‍കൊണ്ടഞ്ഞാഴി അരി അളന്നെടുത്തു. നീറ്റില്‍ കഴുകി പതംവരുത്തി. പാലില്‍ കഴുകി പതം വരുത്തി. വേഗം കഞ്ഞി കാലാക്കി. കഞ്ഞിക്കൊരു കറിയും ഒരുക്കി. ഉമിക്കരിയും വെള്ളവുമെടുത്ത് അച്ഛന്‍ കിടക്കുന്ന അറയുടെ വാതില്‍ക്കല്‍ ചെന്നു. വാതിലില്‍ മുട്ടിവിളിച്ചു.
വാതിലില്‍ മുട്ടുകേട്ട് അച്ഛന്‍ ഞെട്ടിയുണര്‍ന്നു.

”നേരംപുലര്‍ന്നിട്ടില്ലല്ലോ. ആരാ വാതിലില്‍ മുട്ടുന്നത് ? ”
”ആര്‍ച്ചയാണച്ഛാ”
”എന്താ ആര്‍ച്ചേ?”
”കഞ്ഞി കാലാക്കിയിട്ടുണ്ട്. പല്ലുതേച്ച് മുഖം കഴുകിവന്ന് കഞ്ഞി കുടിച്ചോളൂ”
അച്ഛന്‍ അറവാതില്‍ തുറന്നു.
”കഞ്ഞികുടിക്കാന്‍ നേരമായിട്ടില്ലല്ലോ?”
”പുത്തൂരം വീട്ടീന്നു പോന്നേപ്പിന്നെ വേലപൂരങ്ങളൊന്നും കണ്ടിട്ടില്ലച്ഛാ. അല്ലിമലര്‍കാവില്‍ കൂത്താണ്. അയ്യപ്പന്‍കാവില്‍ വിളക്കുമുണ്ട്. അയിലാളര്‍ പെണ്ണുങ്ങള്‍ പോകുന്നുണ്ടെന്ന് പുലര്‍ച്ചേ ഞാന്‍ സ്വപ്നം കണ്ടു. കൂത്തുകാണാന്‍ ഞാനും പോകുന്നു”
(തുടരും)

*അയല്‍ക്കാര്‍
*അഴിവന്‍-നാഴി (അളവു പാത്രം. നാലുനാഴി-ഒരിടങ്ങഴി)

Tags: ആരോമര്‍ ചേകവര്‍
Share1TweetSendShare

Related Posts

നെഞ്ചില്‍ തറച്ച വെടിയുണ്ട (ഹാറ്റാചുപ്പായുടെ മായാലോകം 16)

കാടിന്റെ സങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 15)

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies