Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഗുരുദാസന്റെ മാതൃഭക്തി

സമ്പാ: എം.ശ്രീധരന്‍ വരവൂര്‍

Print Edition: 28 June 2019

ഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന കാലത്തെ സംഭവമാണ്. സര്‍ ഗുരുദാസ് വന്ദോപാധ്യയ അക്കാലത്ത് കല്‍ക്കത്താ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. അന്നദ്ദേഹം കല്‍ക്കത്താ വിശ്വവിദ്യാലയത്തിലെ ചാന്‍സലര്‍ കൂടിയായിരുന്നു.

ഒരു ദിവസം അദ്ദേഹം പ്രമാദമായ ഒരു കേസിന്റെ വാദം കേട്ടുകൊണ്ടിരിക്കെ വൃദ്ധയായ ഒരു സ്ത്രീ കോടതി പരിസരത്തേക്ക് കടന്നുവന്നു. ആ സ്ത്രീ ഗുരുദാസിന്റെ പോറ്റമ്മയായിരുന്നു. കുട്ടിക്കാലത്ത് ഗുരുദാസിനെ മുലയൂട്ടി വളര്‍ത്തിയത് അവരായിരുന്നു. ഇപ്പോള്‍ അവര്‍ സ്വന്തം ഗ്രാമത്തിലാണ് താമസിക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് അവര്‍ കല്‍ക്കത്തയില്‍ വന്നത്. ഗ്രഹണം പ്രമാണിച്ച് ഗംഗാസ്‌നാനത്തിനെത്തിയതായിരുന്നു അവര്‍. ഗംഗാസ്‌നാനത്തിന് ശേഷം ഗുരുദാസനെ ഒന്നു കാണാമെന്നും കരുതി വന്നതായിരുന്നു അവര്‍. കണ്ടവരോടൊക്കെ ചോദിച്ചറിഞ്ഞാണ് അവര്‍ ഹൈക്കോടതിയിലെത്തിയത്.
നാട്ടുമ്പുറത്തുകാരിയായ ഒരു സ്ത്രീ മുഷിഞ്ഞ വസ്ത്രവുമായി കോടതി പരിസരത്ത് നടക്കുന്നത് കാവല്‍ക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗംഗാസ്‌നാനത്തിന് ശേഷം അവരുടെ വസ്ത്രങ്ങള്‍ ഈറനായിരുന്നു. ഈറന്‍ മാറാന്‍ അവരുടെ കൈവശം വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവര്‍ പാറാവുകാരനോട് കൈകൂപ്പി അപേക്ഷിച്ചു, ”മകനെ, എനിക്ക് ഗുരുദാസനെ കാണാന്‍ പറ്റുമോ?”

കേസിന്റെ വാദം കേട്ടുകൊണ്ടിരുന്ന ഗുരുദാസന്റെ ദൃഷ്ടി കോടതിയുടെ പ്രവേശനകവാടത്തിലെത്തി. അദ്ദേഹം കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റ് പുറത്ത് എത്തിയപ്പോള്‍ പാറാവുകാരന്‍ വശത്തേക്ക് മാറിനിന്നു. ഗുരുദാസ് ആ വൃദ്ധയുടെ കാല്‍തൊട്ട് വന്ദിച്ച് അവരെ നമസ്‌കരിച്ചു. ആ കാഴ്ച കണ്ട് ജനം അന്തംവിട്ടു! നാട്ടിന്‍പുറത്തുകാരിയായ ഒരു വൃദ്ധയ്ക്ക് ഹൈക്കോടതിയെപ്പറ്റിയും ജഡ്ജിയെ പറ്റിയുമൊക്കെ എന്തറിയാനാ! വൃദ്ധയുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായൊഴുകി. അതത്രയും ആനന്ദാശ്രുക്കളായിരുന്നു. ”ഈശ്വരാ! എന്റെ മകന്‍ ഗുരുദാസന് നല്ലതുവരട്ടെ” അവര്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അവിടെ കൂടിനിന്നവരോടായി ഗുരുദാസ് പറഞ്ഞു. ”നോക്കൂ, ഇതെന്റെ അമ്മയാണ്. കുഞ്ഞുനാളില്‍ എന്നെ മുലപ്പാലൂട്ടി വളര്‍ത്തിയ എന്റെ പൊന്നമ്മ. ഇവരുടെ മുലപ്പാല്‍ കുടിച്ചാണ് ഈ ഗുരുദാസ് വളര്‍ന്ന് വലുതായത്. ഇന്നേക്കിനി കേസ്സും കൂട്ടവുമൊന്നുമില്ല. കോടതി പിരിഞ്ഞിരിക്കുന്നു. കേസ്സുകള്‍ നാളെ എടുക്കാം. ഞാന്‍ ഇവരേയും കൂട്ടി വീട്ടിലേക്ക് പോവുകയാണ്.”
ഗുരുദാസ് വൃദ്ധയേയും കൂട്ടി വീട്ടിലേക്ക് പോയി.

വീട്ടിലെത്തി ഗുരുദാസ് അവരെ സല്‍ക്കരിച്ചു. ഏറെ സന്തോഷത്തോടെ അവര്‍ നോക്കി. സ്വന്തം മുലപ്പാല്‍ കുഞ്ഞിന് നല്‍കുന്ന പോറ്റമ്മയും അമ്മ തന്നെ. പോറ്റമ്മയെ ഇത്രയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗുരുദാസ് തന്റെ പെറ്റമ്മയായ സ്വര്‍ണ്ണമണി ദേവിയെ എത്രമാത്രം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ടാകും.

Tags: മാതൃഭക്തിബാലഗോകുലംഗുരുദാസ്
Share12TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies