Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഭഗിനി നിവേദിത

സത്യന്‍ താന്നിപ്പുഴ

Print Edition: 3 July 2020

സ്വാമി വിവേകാനന്ദന്‍ അനവധി പാശ്ചാത്യരുടെ ആരാധനാപാത്രമായി മാറി. മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിത സ്വാമിജിയുടെ ശിഷ്യയായി. ഇവരാണ് പില്‍ക്കാലത്ത് ഭഗിനി നിവേദിത എന്ന പേരു സ്വീകരിച്ചത്.

സ്വാമിജിയുടെ മഹത്വം മനസ്സിലാക്കിയ മാര്‍ഗരറ്റ് സേവനത്തിനു വേണ്ടിയുള്ള സ്വാമിജിയുടെ ആഹ്വാനം സ്വീകരിച്ചു. ഒരു ദിവസം സ്വാമിജി മാര്‍ഗരറ്റിനോടു പറഞ്ഞു:

”ഭാരതത്തിലെ സ്ത്രീകള്‍ക്കുവേണ്ടി ഞാന്‍ തയ്യാറാക്കുന്ന പദ്ധതികളില്‍ സജീവമായ ഒരു പങ്ക് വഹിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

ഈ അഭിപ്രായം സ്വീകരിച്ച് മാര്‍ഗരറ്റ് ഭാരതത്തിലേക്ക് പുറപ്പെട്ടു. 1898 ജനുവരിയില്‍ കല്‍ക്കട്ടയില്‍ കപ്പലിറങ്ങി. ഭാരതത്തിലെ ജനലക്ഷങ്ങളുടെ ഇടയില്‍ സ്വാമിജിയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിച്ചു. ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഹിന്ദുമതഗ്രന്ഥങ്ങള്‍ പഠിച്ചു ലേഖനങ്ങള്‍ എഴുതി. പ്രസംഗങ്ങള്‍ ചെയ്തു ജനങ്ങളെ പ്രബുദ്ധരാക്കി.

സ്വാമി വിവേകാനന്ദന്‍ അവര്‍ക്ക് നിവേദിത-നിവേദിക്കപ്പെട്ടവള്‍ – എന്ന പേരു നല്‍കി ശിഷ്യയായി സ്വീകരിച്ചു.

പെണ്‍കുട്ടികള്‍ക്കുള്ള ഒരു വിദ്യാലയമാണ് അവര്‍ ആദ്യം തുടങ്ങിയത്. പുസ്തകങ്ങള്‍ എഴുതി വിറ്റ് അതിനുള്ള ധനം ശേഖരിച്ചു. സ്ത്രീകള്‍ വിദ്യാഭ്യാസം നേടി അറിവു വര്‍ദ്ധിപ്പിച്ച് പുതിയ ജീവിതം നയിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തില്‍ക്കൂടി മാത്രമെ ഭാരതത്തിനു പുരോഗതി ഉണ്ടാകൂ എന്നവര്‍ വിശ്വസിച്ചു.

അക്കാലത്ത് കല്‍ക്കത്താനഗരത്തില്‍ പ്ലേഗ് ബാധിച്ചു. സ്വാമി വിവേകാനന്ദന്‍ സന്ന്യാസിമാരെ ഉള്‍പ്പെടുത്തി ഒരു സേവാസംഘം രൂപീകരിച്ചു. സ്വാമിജിയും സംഘാംഗങ്ങളും പ്ലേഗ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാനെത്തി. സംഘത്തിന്റെ ചുമതല ഭഗിനി നിവേദിതയെ ഏല്പിച്ചു. അവര്‍ ഒരു മടിയും കൂടാതെ രോഗബാധിതരെ ശുശ്രൂഷിച്ചു. ഏതു ജോലിയും ചെയ്യാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. ചൂലെടുത്ത് ഇടവഴി വരെ അവര്‍ സ്വന്തമായി അടിച്ചു വൃത്തിയാക്കിയിരുന്നു.

1867 ഒക്‌ടോബര്‍ 28-ാം തീയതിയാണ് ഭഗിനി നിവേദിത ജനിച്ചത്. 1911 ഒക്‌ടോബര്‍ 13-ാം തീയതി ലോകത്തോടു യാത്ര പറഞ്ഞു. ഉത്കൃഷ്ടമായ സേവനജീവിതമാണ് അവര്‍ നയിച്ചത്.

Tags: സ്വാമി വിവേകാനന്ദന്‍നിവേദിത
Share85TweetSendShare

Related Posts

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies