No products in the cart.
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന് പണ്ട് ഉത്തരം താങ്ങിയ ആവര്‍ത്തന വിരസതയാര്‍ന്ന അനുഭവങ്ങള്‍ പറയുകയാണ്... സത്യമേതുമില്ലാത്തതിനാല്‍ അവയ്ക്ക് ഇടയ്ക്ക് ചിലയ്ക്കാന്‍ കഴിയുന്നില്ല! പതിവുപോലെ ബഡായി തീരുമ്പോള്‍ ഉഡായിപ്പുകള്‍ ബാക്കിയാക്കി...
Read moreഉയിർച്ചൊല്ലുകൾ നോക്കൂ കുഞ്ഞേ, മയിൽപ്പച്ചയണിഞ്ഞ.... മരത്തൂവലുകൾക്കിടയിൽ വെയിലിറങ്ങും പുൽമേടിറമ്പുകളിൽ എത്ര മനോഹരമായാണ് ഇരുട്ടിൽ വെള്ളത്താമര പോലെ ദൂരത്തിൻ്റെ വെള്ളവടികൾ കാട്ടി മൈൽക്കുറ്റികൾ ചിരിക്കുന്നത്.... കേട്ടോ ആരെങ്കിലും .......
Read moreപകല്‍ മുഴുവന്‍ വീട് ഒറ്റയ്ക്കാണ്. അന്നേരമാണ് അടുക്കളക്കലത്തിലെ കരിഞ്ഞപാടുകള്‍ കിടപ്പറ വാതിലില്‍ എത്തിനോക്കുന്നത്. തലയിണക്കവറിലെ വിയര്‍പ്പുപാടകള്‍ പകലുറക്കത്തിലാവുമപ്പോള്‍. പൗഡറിന്‍ മണം തുടച്ചെടുത്ത് കുളിക്കാനിറങ്ങും നിലക്കണ്ണാടിയന്നേരം. അലക്കുകല്ലിന്‍ കരയിലമര്‍ന്ന്...
Read moreകണിക്കൊന്നകള്‍ പൂത്തുലയുന്നു വിഷുക്കാല വിളംബരമല്ലേ! കണിക്കാഴ്ചയൊരുക്കി നാടും വരവേല്പിനൊരുങ്ങി നാട്ടാര്‍. വിഷുപ്പക്ഷി ഉണര്‍ത്തുന്നളവില്‍ ഉഷസ്സെത്തിയൊരുക്കും കണികള്‍ പഴമക്കാര്‍ പലവുരു ചൊല്ലും പതിരില്ലാപ്പഴമൊഴി മുത്തായ്. മഴപ്പെയ്ത്തിന്‍ വരവറിയിക്കാന്‍ തനിത്തങ്കപ്പൂക്കള്‍...
Read moreകൊന്ന പൂക്കുന്നു കുംഭത്തില്‍ തന്നെയെന്തിതു കാലമേ ... നിനക്കും വേഗമേറുന്നോ ഞങ്ങളെപ്പോലെ മണ്ണിതില്‍ ഓടിടാതിനി വയ്യല്ലോ ഞങ്ങള്‍ മര്‍ത്യര്‍ക്കു ഭൂവിതില്‍ തൊട്ടടുത്തെത്തി നില്‍ക്കുന്നു തൊട്ടുതോല്‍പ്പിയ്ക്കുവാനൊരാള്‍ കണ്ണുപൊത്തിക്കളിക്കുന്നോ- നുണ്ടുപിന്നാലെ...
Read more1. തൃശ്ശൂര്‍ റൗണ്ടിനെ ലോകത്തിന്‍ റൗണ്ടാക്കുംപടി സൈക്കിളില്‍ വൈലോപ്പിള്ളി കറങ്ങുന്നൂ വൃത്തം സദാപി ഭദ്രമായ്. (കൈലാസം കേറി വന്നപ്പോള്‍ കവി സൈക്കിള്‍ ഉരുട്ടിയോ!) 2. കയ്യില്‍ കായ്കള്‍...
Read moreനേരെന്നുചൊല്ലുന്നതെന്തെന്നറിഞ്ഞിടാന്‍ നേരുള്ള ശിഷ്യനൊരാശയുണ്ട് നേരേപറഞ്ഞിടാം കേള്‍ക്കനീശ്രദ്ധയോ- ടെന്നരുള്‍ ചെയ്‌തൊരാചാര്യനുണ്ട് നീതന്നെനേരെന്നുകാട്ടിക്കൊടുക്കുന്ന നേരുചൊല്ലുന്നൊരാ വേദമുണ്ട് വേണംവിവേകമിന്നാദ്യം നിനക്കതു നല്‍കുന്ന സ്വാരാജ്യധാമമുണ്ട് കേളിന്നുനേരാകുമീശന്‍ചമച്ചൊരീ തോന്നുന്നതായൊരു ലോകമുണ്ട് ഇല്ലാത്തൊരീലോകമുണ്ടെന്നുതോന്നിയ- തെന്തുകൊണ്ടെന്നറിയേണ്ടതുണ്ട് തൂവെള്ളയുമൊത്തചോപ്പുംകറുപ്പുമാര്‍-...
Read moreകല്യാണത്തലേന്ന് വീടും പന്തലുമുറങ്ങിയ ശുഭമുഹൂര്‍ത്തത്തില്‍ അവള്‍ വീടുവിട്ടിറങ്ങി. അച്ഛനെയോര്‍ത്താല്‍ ഉമ്മറത്തൂടെയും അമ്മയെ ഓര്‍ത്താല്‍ പിന്നാമ്പുറത്തൂടെയും ഇറങ്ങാന്‍ തോന്നില്ല. പറ്റിക്കാനെളുപ്പം അമ്മയെ ആയതിനാല്‍ ഇടതുകാല്‍വെച്ച് പിന്നാമ്പുറത്തൂടിറങ്ങി. അച്ഛനമ്മമാരുടെ കാലില്‍...
Read moreപടികടന്നൊരാള്‍ മുറ്റത്ത് ലജ്ജാശീല ചിങ്ങവെയിലൊളിതന്നെ. ആകാശവൃത്തങ്ങളില്‍ തിരുവോണ ചന്ദ്രന്‍ മുറ്റത്ത് കുഞ്ഞുങ്ങള്‍ തീര്‍ത്തൊരു പൂവെട്ടങ്ങള്‍ ലളിതം, സ്വപ്നാര്‍ദ്രം.... ഞാനെന്നെ മറന്ന് പി.യെ വായിക്കുന്നൂ തീരാത്ത വര്‍ഷജലം കൈക്കുമ്പിളില്‍...
Read moreപാര്‍വ്വണേന്ദൂ നിന്നെനോക്കി പാതിരാപ്പൂ പുഞ്ചിരിപ്പൂ പാരിലാകെ പാല്‍നിലാവിന്‍ വെണ്‍മതൂവുന്നു ആര്‍ദ്രതാരം കണ്‍മിഴിച്ചു രാഗലോലം നോക്കിനില്പൂ ആതിരവന്നെത്തുകയായ് മാമലനാട്ടില്‍ പൂങ്കുലകള്‍ ചൂടിനില്ക്കും നാട്ടുമാവിന്‍ ചില്ലകളില്‍ പുല്കിയെത്തും തെന്നലെങ്ങും പൂമണം...
Read moreചിതയിലെരിയുന്നതീ നാടിന്റെ ജാതകം ചിതലു തിന്നുന്നതോ ഭൂര്‍ജപത്രം ഹരിശ്രീ ഗണപതയേ നമിക്കുന്ന ഹരിതഭൂവിന്റെ ശിരോ ലിഖിതം. കാലയന്ത്രങ്ങളേ സ്തംഭിച്ചുനില്‍ക്കുക ഏതുകൈ നിന്നെത്തിരിപ്പു പിന്നോട്ട് സ്‌നേഹിക്കയെന്നേ പഠിപ്പിച്ച പൈതൃകം...
Read moreകേരളം കുതിക്കട്ടേ, കെ-റെയില്‍പ്പാളത്തിന്മേ- ലേറി നീളവേ കൂകി വിളിച്ചിട്ടതി ദ്രുതം കടമെടുക്കേണം ലക്ഷം കോടികളെന്നാലെന്തേ കണ്ണിമച്ചീടും മുമ്പേ കാസര്‍കോടെത്താമല്ലോ! പശ്ചിമഘട്ടങ്ങളെയടര്‍ത്തിത്തിന്നൂ, തീര- ദേശത്തെക്കരിമണലാകവേ മാന്തിത്തിന്നൂ ബാക്കിയാണല്പം സമതലമാംപ്രദേശങ്ങ-...
Read moreപേരുമാത്രം തെളിഞ്ഞില്ലിന്നോര്‍മ്മയില്‍ വേരുതേടിയെന്‍ ഭൂതകാലക്കുളിര്‍. കോളിരമ്പും കടല്‍ത്തിര മേലെയാള്‍ തോണിയേറി മറഞ്ഞൊരു ബിന്ദുവായ്! കൈപിടിച്ചു കുലുക്കി കുശലങ്ങള്‍ പേര്‍ത്തുവച്ചതിന്നോര്‍മ്മതന്‍ ചീളുകള്‍. വര്‍ഷമെത്ര കഴിഞ്ഞു മറവിയില്‍ ഹര്‍ഷബാഷ്പം നിറഞ്ഞു...
Read moreപാരതന്ത്ര്യമൊഴിഞ്ഞുഭാരതമാകെയും വികസിക്കുവാന്‍ പാതകാട്ടിയ സംഘശക്തിയതിന്റെ നേര്‍ക്കു നമിക്ക നാം പാവനത്വമിയന്ന ജന്മ മനുഷ്യകര്‍മ്മമിതൊക്കെയും പാടുവാനിവിടേറെയുണ്ട് പരര്‍ക്കുവേണ്ടിയുയിര്‍ത്തവര്‍ സ്‌നേഹനൂലിഴയില്‍ കൊരുത്തവരാണ്, സേവനതല്‍പ്പരര്‍ ത്യാഗമാണ് നയിപ്പ, താത്മനിയന്ത്രണം പരിശീലിതം വ്യക്തിശുദ്ധി,...
Read moreമാന്യത തേടുന്നില്ലവര്‍, തനിയേ അഭിമാനിതരാകുന്നൂ സ്ത്രീകള്‍ നാമവരെക്കണ്ടാദരവോടെ നമിക്കുക കൂപ്പുക, പുരുഷന്മാരെ! ഝാന്‍സിയില്‍ ആറ്റുമ്മണമേല്‍ എന്ന- ല്ലിന്ത്യമുഴുക്കെ ക്കളരികള്‍ തോറും ജ്ഞാനത്തിന്‍ പുകളെത്തിക്കാന്‍ കൊടി- നാട്ടിയതാരെ ന്നറിയുക...
Read moreതൂങ്ങിമരണം മ്ലേച്ഛമാണെന്നഭിപ്രായമില്ല, മുങ്ങിച്ചാവുന്നത് താരതമ്യേന ഭേദമാണെന്നുമില്ല. അതാണ് എന്റെ മരണശീലം... ആഴ്ന്നിറങ്ങുക, അലിഞ്ഞില്ലാതെയാവുക, പിന്നെ ആഴത്തില്‍ നിന്നേ മുളച്ചുപൊന്തുക. മരണം കാവ്യാത്മകമല്ല. പോസ്റ്റുമോര്‍ട്ടം തീരെയുമല്ല. ഇരുമ്പുടേബിളില്‍ ഡോക്ടറുടെ...
Read moreകല്ലുവിളക്കിന്‍ കരളില്‍ നിന്നൊരു നൊമ്പരമെന്തോ കേട്ടോ! കരളലിയിക്കും കഥപറയുന്നൊരു കണ്ണു നിറഞ്ഞത് കണ്ടോ ! കറുത്തചുണ്ടില്‍ ഒരുപടുതിരിയുടെ കരിഞ്ഞ സ്വപ്നം നീറി, വകഞ്ഞു മാറ്റിയ കാറ്റിന്‍ കയ്യില്‍...
Read moreസ്വയംഭൂവായ്, സര്‍വ്വവ്യാപിയായ് വായുരൂപനായ് വന്ന സൂക്ഷ്മാണുസംഭവന്‍ തൂണിലും, തുരുമ്പിലും അധിനിവേശദന്തമുനകളാഴ്ത്തവേ നിരങ്കുശം, നിഗൂഢഗുഹാമുഖങ്ങളില്‍ സമാധിസ്ഥരായ് ദൈവങ്ങള്‍ ! (നിസ്സംഗനിര്‍മ്മമങ്ങ- ളവരല്ലാതെന്തു ചെയ്യും) കൊറോണ പട്ടടയില്‍ക്കിടത്തിയ ജഡങ്ങളില്‍നിന്നും കുടിയൊഴിക്കപ്പെട്ട...
Read moreനടന ജീവിതം അരങ്ങേറ്റുവാന്‍ നിമിഷം കുറിച്ച നാള്‍ സ്പര്‍ശ രോമാഞ്ചം കൊളുത്തി കാല്‍വണ്ണയില്‍ ചേര്‍ത്ത് കൊരുത്ത് വസന്തം ചവിട്ടവേ ചുവടുകള്‍ക്കൊത്ത് കിലുങ്ങിക്കിലുങ്ങിയിരുന്നു ഞാന്‍. മന്ദമാം ചുവടുകള്‍ക്കൊപ്പം മണിയൊലിയാല്‍...
Read moreശാസനയുടെ ചൂരല്‍ വടിയും സ്‌നേഹത്തിന്റെ ഒരു പുളിയിലക്കീറ് നോട്ടവും താഴെ വച്ച് ദൈവങ്ങളുറങ്ങുന്ന പൂജാമുറിയിലെ രാമായണവും ചേര്‍ത്തടച്ച് അമ്മയിറങ്ങിയത് ആത്മാവുകള്‍ നനയുന്ന മഴയിലേക്കായിരുന്നു. ഇനിയിത് ചേര്‍ത്തടയ്ക്കാന്‍ വാതിലുകളില്ലാത്ത...
Read moreവെയിലിലുരുകിയൊലിച്ചു ഞാനിന്നീ വഴിയരികില്‍ മരച്ചോട്ടില്‍ വിശ്രമിക്കുന്നു കുളിരുമായ് വന്നു കാറ്റു തലോടുന്നു കിളികള്‍ പാട്ടു പാടിത്തരുന്നു തണലിലിരുത്തി കഥകളോരോന്നു പറയുകയാണ് മരമുത്തശ്ശി ഇത്തിരിനേരം യാത്രയിലിങ്ങനെ കിട്ടുന്നു ജീവിതസൗഖ്യം....
Read moreപുതുതായ്പ്പറയുവാന്‍ വല്ലതുമുണ്ടാകുമീ പുലരിക്കെന്നും; ഏതു- ണ്ടാവര്‍ത്തനങ്ങള്‍ മണ്ണില്‍ ! ഉറക്കമുണരുന്ന തൊരുപോലാണോ, കേള്‍ക്കു- മുണര്‍ത്തു പാട്ടിന്‍ ശീലു മൊരുപോലാകാന്‍ വയ്യാ ! കൊഴിഞ്ഞ പൂവല്ലല്ലോ വിരിയുന്നതു, ഞെട്ട-...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies